Thursday, April 23, 2009

മിസൈല് ഇടപാടിലെ അഴിമതി ഉറപ്പിക്കാന്‍ പോകുന്നു ഒരു തരം

മിസൈല് ഇടപാട് ആന്റണി ഉത്തരം പറയാത്ത ചോദ്യങ്ങള്‍ എന്ന പേരില് ഞാനൊരു പോസ്ട്ടിരുന്നു.അതിലെ ചോദ്യങ്ങള്‍ക്കൊന്നും ആരും ഒരു മറുപടിയും തന്നില്ല.അതെല്ലാം ഒന്നുകൂടി ഇടുന്നു .ഉത്തരം കിട്ടിയില്ലെങ്കില്‍ അഴിമതിയുടെ കാര്യം ഉറപ്പിക്കാം എന്ന് തോന്നുന്നു.
ഇസ്രയേലുമായുള്ള മിസൈല്‍ കരാറിനെപ്പറ്റി പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ഇന്നലെ ആദ്യമായി പ്രതികരിച്ചു- ഇതില്‍ അഴിമതിയില്ല''. അഴിമതി ഉണ്ടെങ്കില്‍ കരാറില്‍ നിന്നു പിന്‍മാരം എന്നും പറഞ്ഞു.നല്ല കാര്യം എന്നാല്‍ പല ആരോപനങള്‍ക്കും ആന്റണി മറുപടി പറഞ്ഞില്ല.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍-
1)240 മൈല്‍ വരെ ദൂരപരിധിയുള്ള അമേരിക്കന്‍, ഫ്രഞ്ച്, റഷ്യന്‍ മിസൈലുകള്‍ വിപണിയിലുള്ളപ്പോള്‍ വെറും 70 കിലോമീറ്റര്‍ മാത്രമുള്ള മിസൈല്‍ വാങ്ങാന്‍ എന്തിന് ഇസ്രയേലിനെ സമീപിച്ചു ?
2)എന്ത് കൊണ്ടു മിസൈല്‍ ഗവേഷണത്തിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചില്ല?
3)മിസൈല്‍ വിക്ഷേപിച്ച ശേഷവും ലക്ഷ്യം നോക്കി ദിശ മാറ്റാനുള്ള സീക്കര്‍ ടെക്നോളജി ഇസ്രയേല്‍ ഇന്ത്യക്കു കൈമാറില്ല.ഇതു എന്തുകൊണ്ട് ?
4)വാറന്‍റി, ബാങ്ക് ഗാരന്‍റി, ഫിനാന്‍സിങ്, ഇന്‍ഷുറന്‍സ്, ട്രാന്‍പോര്‍ട്ടേഷന്‍ തുടങ്ങിയ ഇനങ്ങളാണ് ബിസിനസ്
ചെലവിനത്തില്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതൊക്കെ ഉത്പന്നവിലയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്എന്നാല്‍, 6% ബിസിനസ് എക്സ്പെന്‍സസ് എന്ന കാര്യത്തെപ്പറ്റി കരാറില്‍ പറയുന്നുമില്ല പിന്നെ എന്തിനാണ് 600കോടി ഉപയോഗിച്ചത് ?
5) ബാരക് മിസൈല്‍ ഇടപാടില്‍ ആരോപണവിധേയരായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസിനെപ്പറ്റിയും ഇസ്രയേല്‍ കമ്പനി റാഫേലിനെപ്പറ്റിയും സിബിഐ അന്വേഷണം തുടരുകയാണ്. എന്നാല്‍, ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, രാജ്യരക്ഷയ്ക്കു പ്രാമുഖ്യം നല്കി ഇതേ കമ്പനിയുമായിത്തന്നെ മിസൈല്‍ കരാറില്‍ എര്പെടാനുള്ള അടിയന്തര സാഹചരിയം എന്തായിരുന്നു.?
6)ഇടനിലകാരെ മാറ്റിയാണ് കുറച്ചു നാളായി ആയുധ കരാറുകളില്‍ എര്പെട്ടിരുന്നത്.ഈ കരാറില്‍ ആ നിലപാട് മാറ്റിയത് എന്തിനായിരുന്നു?
7)അഴിമതി ഉണ്ടെങ്കില്‍ കരാര്‍ രട്ധാക്കും ര്‍ന്നു ആന്റ്റണി പക്ഷെ ഇടപാടിനെ കുറിച്ചു അന്യോക്ഷിക്കാതെ എങ്ങനെ ആണ് അതില്‍ അഴിമതി ഉണ്ടോ എന്നറിയുന്നത്?
കടപ്പാട് മെട്രോ വാര്‍ത്ത.

Tuesday, April 14, 2009

കേരളത്തിലെ മണ്ഡലങ്ങള്‍ ആര് നേടും എന്‍റെ കണക്കു കൂട്ടല്‍

കേരളത്തിലെ മണ്ഡലങ്ങള്‍ ആര് നേടും എന്‍റെ കണക്കു കൂട്ടല്‍
എല്‍ ഡി എഫ്
കാസര്‍ഗോഡ്‌
വടകര
കണ്ണൂര്‍
കോഴിക്കോട്
കൊല്ലം
ആറ്റിങ്ങല്‍
പാലക്കാട്
ഇടുക്കി
ആലത്തൂര്‍
ആലപ്പുഴ
യു ഡി എഫ്
പത്തനംതിട്ട
ചാലക്കുടി
വയനാട്‌
മലപ്പുറം
തൃശൂര്‍
പ്രവചനം പറ്റാത്തത്
പൊന്നാനി
തിരുവനതപുരം
കോട്ടയം.
എറണാകുളം
കാരണങ്ങള്‍

ആദ്യം നടത്തിയ പ്രെവചനതിലു കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല.എറണാകുളം യു ഡി എഫിന്‍റെ ഉറപ്പു സീറ്റെന്ന അവസ്ഥ മാറി പ്രവചനം പറ്റാത്ത മണ്ഡലങ്ങളുടെ ലിസ്റ്റില്‍ ആക്കി.
കാരണം കെ വി തോമസിന്‍റെ ഇസ്രയേല്‍ വിവാദവും മറ്റും മുസ്ലീം വോട്ടുകളില്‍ മാറ്റം ഉണ്ടാക്കി ഇരിക്കുന്നു .മാത്രമല്ല കോണ്ഗ്രസ് പ്രവര്‍ത്തകരും മട്ടാഞ്ചേരിയിലെ ലീഗുകാരും സജീവ പ്രവര്‍ത്തനത്തില്‍ ഇല്ല.എന്നാല്‍ സിന്ധു ജോയിക്ക് വേണ്ടി അടിത്തട്ടില്‍ നല്ല പ്രവര്‍ത്തനം നടക്കുന്നുണ്ട്.എസ് എഫ് ഐ യുടെ രണ്ടായിരം സ്കാട് ആണ് ഇറങ്ങിയിരിക്കുന്നത്.അത് പോലെ ആദ്യ ഘട്ടതിനെക്കളും മല മണ്ഡലങ്ങളിലും യു ഡി എഫും എല്‍ ഡി എഫും മുന്നേറിയിട്ടുണ്ട്.ചെറിയ തിരിച്ചടികള്‍ ഉണ്ടാവുന്നുമുണ്ട്.ഇടുക്കിയില്‍ ഐ എന്‍ ടി യു സി നേതാവ് കുപ്പു സാമി ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടി വോട്ടു പിടിക്കുന്നു.തോട്ടം തൊഴിലാളികളുടെ ഇടയ്ക്ക് കുപ്പു സാമിക്ക് നല്ല സ്വാധീനം ഉണ്ട്.ഭാര്യയുടെ മതം മാറ്റാത്തത് പി ടി തോമസിന് യാദസ്തിക കത്തോലിക്കാ മതക്കാരുടെ എതിര്‍പ്പ് ഉണ്ടാക്കി.ആലപ്പുഴയില്‍ എ ഗ്രൂപ്പുകാര് സജീവമായി രേംഗത്ത് ഇല്ല.വേണു ഗോപാലിന്റെ നേത്രേതില്‍ രണ്ടു മാസം മുന്പ് ഒരു എ ഗ്രൂപ്പുകാരന്റെ കൈപത്തി വെട്ടി മാറ്റിയിരുന്നു.ഇതു ഒതുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.വയനാടില്‍ മുരളി ആരുടെ വോട്ടുകള്‍ പിടിക്കും എന്ന് ഉറപ്പു പറയാന്‍ പറ്റാത്ത അവസ്ഥയാണ്.ആര്യാടന്‍ സജീവം അല്ലാത്തത് ഷാനവാസിനും സി പി എം സജീവം അല്ലാത്തത് രേഹ്മതുല്ല്യെയും വിഷമിപ്പിക്കുന്നു.