Tuesday, December 15, 2009

അയര്‍ലണ്ടില്‍ കത്തോലിക്കാ സഭയില്‍ പ്രതിസന്ധി.

കത്തോലിക്കാ പുരോഹിതരുടെ ബാല പീഡനം അന്യോക്ഷിച്ച മര്‍ഫി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ആണ് പ്രതിസന്ധി ഉടലെടുത്തത് .കത്തോലിക്കാ പുരോഹിതരുടെ ബാല പീടനെതെ കുറിച്ച് അന്യോക്ഷിക്കാന്‍ ആണ് സര്‍ക്കാര്‍ ജെസ്ട്ടിസ് മര്‍ഫി അധ്യക്ഷന്‍ ആയ കമ്മറ്റിയെ നിയോഗിച്ചത്.ഞെട്ടിപികുന്ന വിവരെങ്ങള്‍ ആണ് കമ്മറ്റി കണ്ടെതിയിരികുന്നത്. നൂറ്കണക്കിന് പീഡന കേസുകള്‍ ആണ് റിപ്പോര്‍ട്ട് വെളിച്ചത്തു കൊണ്ടുവന്നത്.ഒരു പുരോഹിതന്‍ തന്നെ നൂറിലേറെ കുട്ടികളെ പീഡിപിച്ച കേസും ഉണ്ട്.പെണ്കുട്ടികലെക്കാലും ആണ്‍കുട്ടികള്‍ (the ratio is 2.3 boys to 1 girl) ആണ് കൂടുതല്‍ പുരോഹിതരുടെ പീടനത്തിനു ഇര ആയതു. ആള്‍ത്താരയില്‍ കുര്‍ബാനയ്ക്ക് സഹായിച്ചു കൊണ്ടിരുന്ന കുട്ടികളെ പോലും പുരോഹിതര്‍ വെറുതെ വിട്ടില്ല. കാനോന്‍ നിയമപ്രകാരം ബാലപീടനം കടുത്ത കുറ്റം ആയി ആണ് കണകാക്കുന്നത്.സഭയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍ പാപ്പയുമായി ബിഷപ്പുമാര്‍ തിരകിട്ട ചര്‍ച്ചകള്‍ നടത്തി.കുറ്റാരോപിതര്‍ ആയ പല ബിഷപ്പുമാരും രാജി സന്നത മാര്‍പാപ്പയെ അറിയിച്ചു .അതിനിടെ ആര്‍ച്ച് ബിഷപ്പ് ബാല പീഡന കേസ് കൈകാര്യം ചെയ്തതില്‍ വത്തിക്കാന് വന്ന വീഴ്ചയില്‍ മാപ്പ് ചോദിച്ചു.


ജസ്റ്റിസ് മര്‍ഫി റിപ്പോര്‍ട്ട് വായിക്കാന്‍

Tuesday, November 24, 2009

ലിബറാന്‍ റിപ്പോര്‍ട്ടും കോണ്‍ഗ്രസിന്‍റെ കളികളും

>രാഷ്ട്രീയം കളിക്കുന്നെങ്കില്‍ കോണ്‍ഗ്രസിനെപ്പോലെ കളിക്കണം. രാജ്യത്ത് രാഷ്ട്രീയ കുതന്ത്രങ്ങള്‍ ഏറ്റവും
ഭംഗിയായി നടപ്പാക്കിയത് ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ, അത് കോണ്‍ഗ്രസാണ്. കുതികാല്‍ വെട്ടും,
കസേരകളിയുമൊക്കെ കോണ്‍ഗ്രസിന്‍റെ കൂടെപ്പിറപ്പാണ്. ആകെ മുങ്ങിത്താഴുമ്പോള്‍ രക്ഷപ്പെടാന്‍ ഒരു കച്ചിത്തുരുമ്പെങ്കിലും
കൊണ്‍ഗ്രസ് കണ്ടെത്തും. അതാണ് കോണ്‍ഗ്രസ്!

ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ച്ചയും കോണ്‍ഗ്രസിന്‍റെ മറ്റൊരു അടവുനയമാണെന്ന് പറയാതെ വയ്യ. അവശ്യ വസ്തുക്കളുടെ
വിലക്കയറ്റമുയര്‍ത്തിയ വിവാദങ്ങളും മന്ത്രിമാരുടെ അഴിമതിയും യു പി എ സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
മാത്രവുമല്ല അഴിമതിക്കേസില്‍പ്പെട്ട ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള ബന്ധവും ദേശീയ
മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു വരുന്നതിനിടെയാണ് ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പുറത്താകുന്നത്.

എല്ലാം മറയ്ക്കാന്‍ ഒരു മായാവിദ്യ. ഇരുട്ട് കൊണ്ട് ദ്വാരമടയ്ക്കുകയാണ് കോണ്‍ഗ്രസ് തത്വത്തില്‍ ചെയ്യുന്നത്.
പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിച്ച ദിവസം കരിമ്പ് കര്‍ഷകര്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചിനെ തുടര്‍ന്ന് മന്ത്രിസഭാ യോഗം
വിളിക്കേണ്ടി വന്നതും കരിമ്പിന്‍റെ വില നിര്‍ണ്ണയം സംബന്ധിച്ച തീരുമാനം തിരുത്തേണ്ടി വന്നതും യു പി എ സര്‍ക്കാരിന് കനത്ത
തിരിച്ചടിയാണ് ഉണ്ടാക്കിയത്. പാവപ്പെട്ട കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വില നിര്‍ണയിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അനുമതി
നല്‍കാനുള്ള യു പി എ സര്‍ക്കാരിന്‍റെ നീക്കമാണ് ഇവിടെ പൊലിഞ്ഞത്. കര്‍ഷകരുടെ വന്‍ പ്രതിഷേധം കൊണ്‍ഗ്രസിനെ
കുറച്ചൊന്നുമല്ല ഞെട്ടിച്ചത്.

വരും ദിവസങ്ങളില്‍ വിലക്കയറ്റവും സ്പെക്ട്രം അഴിമതിയും പാര്‍ലമെന്‍റില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് കോണ്‍ഗ്രസിന് നല്ല
ബോധ്യമുണ്ട്. പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനെ എതിര്‍ക്കുന്നത് സര്‍ക്കാരിന്‍റെ പ്രതിച്ഛായ ഇടിക്കും എന്ന ചിന്തയാണ്
കോണ്‍ഗ്രസിനെ ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പ്രേരിപ്പിച്ച മറ്റൊരു വിഷയം. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒതുമേഖലാ
സ്ഥാപനങ്ങലുടെ ഓഹരി വിറ്റഴിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ഉദ്യമങ്ങളും പാര്‍ലമെന്‍റില്‍ വിഷയമാകുമെന്ന് മുന്‍‌കൂട്ടി കാണാനുള്ള
ബുദ്ധി കൊണ്‍ഗ്രസിനുണ്ടാകണമല്ലോ.

ഇനിയും കുറേയേറെ മറയ്ക്കാന്‍ കോണ്‍ഗ്രസിന് ഒരു ആയുധം വേണമായിരുന്നു. അതാണ് ലിബറാന്‍ റിപ്പോര്‍ട്ട് കൊണ്ട് കോണ്‍ഗ്രസ്
നേടിയത്. പ്രതിരോധ വാഹനങ്ങളുടെ നിര്‍മ്മാണം രാജ്യത്തെ പ്രമുഖ വാഹന നീര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് 3.5
ബില്യന്‍ ഡോളറിന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. ഇവ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്താല്‍ ഉണ്ടാകുന്ന പുകിലുകള്‍
എന്താകുമെന്ന് കോണ്‍ഗ്രസിന് നന്നായറിയാം. മാത്രവുമല്ല, അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ഒബാമയുമായി ഒപ്പിടാന്‍
പോകുന്ന കരാറുകളൊന്നും തന്നെ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്തിട്ടില്ല. കോണ്‍ഗ്രസിന്‍റെ ഈ ഏകപക്ഷീയ സ്വഭാവം ആര്‍ക്കും ചര്‍ച്ച
ചെയ്യാന്‍ അവസരമുണ്ടാകരുത് എന്നും അവര്‍ ആഗ്രഹിക്കുന്നു.

വിലക്കയറ്റമടക്കമുള്ള ജനകീയ പ്രശ്നങ്ങള്‍ക്ക് തത്കാലം പാര്‍ലമെന്‍റില്‍ മറുപടി പറയുകയും വേണ്ട. പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഓഹരി വിപനയും ധനമന്ത്രാലയത്തിന്‍റെ നവലിബറല്‍ നയങ്ങളും സുഗമമായി നടപ്പാക്കാം. ലിബര്‍ഹാന്‍ ബഹളത്തില്‍
അതൊന്നും ആരും കാണില്ല. അല്ലാതെ അയോധ്യയില്‍ പള്ളി തകര്‍ക്കപ്പെട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍
കൊണ്ടുവരണമെന്ന ഉദ്ദേശശുദ്ധി കോണ്‍ഗ്രസിനുണ്ടെന്ന് വിശ്വസിക്കാന്‍ മാത്രം സദ്ഗുണ സമ്പന്നരല്ലല്ലോ അവര്‍.
അങ്ങനെയായിരുന്നെങ്കില്‍ കോണ്‍ഗ്രസുകാരനായ നരസിംഹ റാവു കേന്ദ്രം ഭരിക്കുമ്പോള്‍ ബാബ്‌റി മസ്ജിദ്
തകര്‍ക്കപ്പെടുമായിരുന്നില്ലല്ലോ.
>
കടപ്പാട് വെബുനിയ

Thursday, April 23, 2009

മിസൈല് ഇടപാടിലെ അഴിമതി ഉറപ്പിക്കാന്‍ പോകുന്നു ഒരു തരം

മിസൈല് ഇടപാട് ആന്റണി ഉത്തരം പറയാത്ത ചോദ്യങ്ങള്‍ എന്ന പേരില് ഞാനൊരു പോസ്ട്ടിരുന്നു.അതിലെ ചോദ്യങ്ങള്‍ക്കൊന്നും ആരും ഒരു മറുപടിയും തന്നില്ല.അതെല്ലാം ഒന്നുകൂടി ഇടുന്നു .ഉത്തരം കിട്ടിയില്ലെങ്കില്‍ അഴിമതിയുടെ കാര്യം ഉറപ്പിക്കാം എന്ന് തോന്നുന്നു.
ഇസ്രയേലുമായുള്ള മിസൈല്‍ കരാറിനെപ്പറ്റി പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ഇന്നലെ ആദ്യമായി പ്രതികരിച്ചു- ഇതില്‍ അഴിമതിയില്ല''. അഴിമതി ഉണ്ടെങ്കില്‍ കരാറില്‍ നിന്നു പിന്‍മാരം എന്നും പറഞ്ഞു.നല്ല കാര്യം എന്നാല്‍ പല ആരോപനങള്‍ക്കും ആന്റണി മറുപടി പറഞ്ഞില്ല.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍-
1)240 മൈല്‍ വരെ ദൂരപരിധിയുള്ള അമേരിക്കന്‍, ഫ്രഞ്ച്, റഷ്യന്‍ മിസൈലുകള്‍ വിപണിയിലുള്ളപ്പോള്‍ വെറും 70 കിലോമീറ്റര്‍ മാത്രമുള്ള മിസൈല്‍ വാങ്ങാന്‍ എന്തിന് ഇസ്രയേലിനെ സമീപിച്ചു ?
2)എന്ത് കൊണ്ടു മിസൈല്‍ ഗവേഷണത്തിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചില്ല?
3)മിസൈല്‍ വിക്ഷേപിച്ച ശേഷവും ലക്ഷ്യം നോക്കി ദിശ മാറ്റാനുള്ള സീക്കര്‍ ടെക്നോളജി ഇസ്രയേല്‍ ഇന്ത്യക്കു കൈമാറില്ല.ഇതു എന്തുകൊണ്ട് ?
4)വാറന്‍റി, ബാങ്ക് ഗാരന്‍റി, ഫിനാന്‍സിങ്, ഇന്‍ഷുറന്‍സ്, ട്രാന്‍പോര്‍ട്ടേഷന്‍ തുടങ്ങിയ ഇനങ്ങളാണ് ബിസിനസ്
ചെലവിനത്തില്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതൊക്കെ ഉത്പന്നവിലയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്എന്നാല്‍, 6% ബിസിനസ് എക്സ്പെന്‍സസ് എന്ന കാര്യത്തെപ്പറ്റി കരാറില്‍ പറയുന്നുമില്ല പിന്നെ എന്തിനാണ് 600കോടി ഉപയോഗിച്ചത് ?
5) ബാരക് മിസൈല്‍ ഇടപാടില്‍ ആരോപണവിധേയരായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസിനെപ്പറ്റിയും ഇസ്രയേല്‍ കമ്പനി റാഫേലിനെപ്പറ്റിയും സിബിഐ അന്വേഷണം തുടരുകയാണ്. എന്നാല്‍, ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, രാജ്യരക്ഷയ്ക്കു പ്രാമുഖ്യം നല്കി ഇതേ കമ്പനിയുമായിത്തന്നെ മിസൈല്‍ കരാറില്‍ എര്പെടാനുള്ള അടിയന്തര സാഹചരിയം എന്തായിരുന്നു.?
6)ഇടനിലകാരെ മാറ്റിയാണ് കുറച്ചു നാളായി ആയുധ കരാറുകളില്‍ എര്പെട്ടിരുന്നത്.ഈ കരാറില്‍ ആ നിലപാട് മാറ്റിയത് എന്തിനായിരുന്നു?
7)അഴിമതി ഉണ്ടെങ്കില്‍ കരാര്‍ രട്ധാക്കും ര്‍ന്നു ആന്റ്റണി പക്ഷെ ഇടപാടിനെ കുറിച്ചു അന്യോക്ഷിക്കാതെ എങ്ങനെ ആണ് അതില്‍ അഴിമതി ഉണ്ടോ എന്നറിയുന്നത്?
കടപ്പാട് മെട്രോ വാര്‍ത്ത.

Friday, April 10, 2009

Thursday, April 9, 2009

സിഖുകാരെ നിങ്ങള്‍ വീണ്ടും തീവ്ര വാദികള്‍ ആക്കുന്നു




പഞ്ചാബ് പുകഞ്ഞ ഒരു സമയം ഉണ്ടായിരുന്നു.അന്ന് സ്വാര്‍ത്ഥ തല്പരിയത്തിനു സിഖ് തീവ്രവാദികളെ വളര്‍ത്തിയത്‌ ഇന്ദിര ഗാന്ധി ആയിരുന്നു എന്നാണു തിരുവനതപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ പറഞ്ഞതു.അതെത്രമാത്രം ശരി ആണ് എന്നെനിക്കറിയില്ല.പക്ഷെ ഇപ്പോള്‍ കോണ്‍ഗ്രസ് തീകൊള്ളികൊണ്ടാണ് തല ചൊറിയുന്നത്.ഇതെന്തു നീതി ഇതെന്തു ന്യായം എന്ന് സിഖ്കാര്‍ ചോദിക്കുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ഇന്ത്യയില്‍ ആര്‍ക്കു കഴിയും.അവര്‍ നീതിക്കായി കാത്തിരുന്നത് ഒന്നും രണ്ടും വര്‍ഷം അല്ല.നീണ്ട ഇരുപത്തി അഞ്ചു വര്‍ഷം ആണ്.

കോണ്‍ഗ്രസ്സ് നേതാക്കന്മാരുടെ അനുഗ്രശംസകൊളോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയപ്പോള്‍ ജീവന്‍ നഷ്ട്ടപെട്ടത് ആയിരകന്ക്കിനു സിഖുകര്‍ക്കയിരുന്നു. നൂറു കണക്കിന് സിഖ് സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപെട്ടു.ഇന്നും നൂറു കണക്കിന് സിഖുകാര്‍ രെക്ത സാക്ഷികളായി ജീവിക്കുന്നു.തന്‍റെ ഭര്‍ത്താവിനെ കോണ്‍ഗ്രെസുകര്‍ വെട്ടി അരിഞ്ഞ് കൊന്നു തള്ളിയത് അറിഞ്ഞു തന്‍റെ മക്കളെ എങ്കിലും രെക്ഷിക്കണം എന്ന് വിചാരിച്ചു തന്‍റെ മക്കളെയും ഭര്‍ത്താവിന്‍റെ സഹോദരിയുടെ മകനെയും ഒളിപ്പിച്ചു ഇരുത്തിയിട്ട് തന്‍റെ വീട്ടിലേക്കു ആര്‍ത്തലച്ചു വന്ന കോണ്‍ഗ്രസ് നരാധമന്‍ മാരുടെ മുന്നിലേക്ക് എന്നെ കൊന്നോള് എന്ന് കരഞ്ഞു കൊണ്ട് ചെന്ന സ്ത്രീയെ കെട്ടിയിട്ടു അവര്‍ ഒളിപ്പിച്ചു നിര്‍ത്തിയ മൂന്നു പേരെയും കണ്ടു പിടിച്ചു അവരുടെ മൂന്ന് പേരുടെയും നീണ്ട മുടി അഴിച്ചു പരസ്പരം കൂട്ടി കെട്ടിയിട്ടു.അവരുടെ മുന്‍പില്‍ വച്ച് ആ സ്ത്രീയെ ബലാസംഗം ചെയ്ത ആ നരാധമന്‍ മാര്‍ അവരുടെ മുന്‍പില്‍ വച്ച് ആ മൂന്നു കുട്ടികളെയും മണ്ണെണ്ണ ഒഴിച്ച് തീ വച്ച് കൊന്ന കഥ മൂന്നു നാലു മാസം മുന്‍പ് അവര്‍ വിവരിച്ചത് വായിച്ചത് ഓര്‍ക്കുന്നു.ചിദംബരത്തെ ചെരുപ്പ് എറിഞ്ഞ ജര്‍ണയില്‍ സിങ്ങിനും ഉണ്ട് ഒരു കഥ പറയാന്‍ അന്ന് കുട്ടി ആയിരുന്ന ജെര്‍യൈല്നെഅദ്ദേഹത്തിന്‍റെ അമ്മ രെക്ഷിച്ചത് അദ്ദേഹത്തിന്‍റെ നീണ്ട മുടി അഴിച്ചു പെണ്‍കുട്ടികളെ പോലെ പിന്നി കെട്ടിയും മറ്റും പെന്‍ വേഷം കെട്ടിച്ചാണ് രെക്ഷിച്ചത്.

അന്ന് മുതല്‍ അവര്‍ ഇന്ത്യയിലെ ഭരണ കൂടത്തില്‍ നിന്നും നീതി ലഭിക്കും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് അന്ന് മുതല്‍ അതിനു വേണ്ട ശ്രെമതിലായിരുന്നു.അതിനു കല താമസം ഉണ്ടായിട്ടും അവര്‍ പ്രേകൊപിതര്‍ ആയില്ല എന്ന് എടുത്തു പറയേണ്ടത് ഉണ്ട്.(ഇവിടെ നമ്മുടെ കൊച്ചു കേരളത്തില്‍ രണ്ടാം മാറാട് കലാപത്തിനുള്ള മുഖ്യ കാരണങളില്‍ ഒന്ന് ഒന്നാം മാറാട് കലാപത്തിലെ പ്രതികള്‍ക്ക് എതിരെ അന്നത്തെ ആന്റണി സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതും മറ്റു നിയമ നടപടികള്‍ സീകരിക്കാത്തതും ആണ്.)അവരില്‍ കണ്മുമ്പില്‍ ഭര്‍ത്താവിനെ മക്കളെ സഹോദരങ്ങളെ നഷ്ട്ട പെട്ടവര്‍ ഉണ്ട്.ബലാല്‍സംഗം ചെയ്യപെട്ടവരുണ്ട്.ജീവിതം പണയം വച്ച് സബാതിച്ചതെല്ലാം നഷ്ട്ടപെട്ടവരുണ്ട് .ഇരകളും പല പ്രതികളും ഇതിനിടക്ക്‌ മരണപെട്ടു എങ്കിലും ശേഷിച്ചവര്‍ ക്ഷേമയോടെ കാത്തിരുന്നു.ഇതിനിടക്ക്‌ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്‍ കുറ്റവാളിയായി ടൈറ്റ്ലര്‍ ഉള്‍പെടെ ഉള്ളവരെ പ്രേതിചെര്‍ത്തു റിപ്പോര്‍ട്ട് സമര്‍പിച്ചിരുന്നു.എന്നാല്‍ സി ബി ഐ അത് പൂര്‍ണമായി തള്ളി കൊണ്ട് ടൈറ്റ്ലര്‍ ഉള്‍പെടെ ഉള്ള കോണ്‍ഗ്രസ് നേതാകാന്‍ മാരെ കുറ്റവിമുക്തന്‍ ആക്കുകയാണ് ചെയ്തത്.സി ബി ഐ യെ രാഷ്ട്രീയ ലാഭത്തിനു മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയും ഉപയോഗിക്കുന്നത് ഇത് ആദ്യമായിട്ടല്ല.ഇവര്‍ക്ക് മുന്‍പും കോണ്‍ഗ്രസ് കോടതിയെ പോലും തങ്ങളുടെ ഇഷ്ട്ടതിനു തിരിക്കാന്‍ ശ്രെമിച്ചിട്ടുണ്ട്.കോണ്‍ഗ്രെസ്സുകാര്‍ക്ക് ഇത് പുതിയ കാര്യം ആയിരിക്കില്ല .പക്ഷെ രാജ്യ സ്നേഹത്തിന്‍റെകാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സിഖ് സമൂഹത്തിന് ഇതി അപ്രതീക്ഷിതം ആണ്.

ടൈറ്റ്ലര്‍ പറഞ്ഞതുപോലെ അങ്ങയുടെ സ്ഥാനര്തിതം അല്ല നാടിനു അപമാനം മറിച്ച് അന്ന് ആയിരകണക്കിന് സിഖ്കാരെ കൊന്നുതള്ളിയവരെ ജനങ്ങള്‍ തന്ന അധികാരം ഉപയോഗിച്ചു സരെക്ഷിക്കുന്നതാണ് അപമാനം.താന്‍ കൂടി അംഗം ആയ സമുദായങ്ങളെ താന്‍ കൂടി അംഗമായ പാര്‍ട്ടികാര്‍ കൊന്നതിനു പഞ്ചാബില്‍ വരുമ്പോള്‍ പരസ്യമായി മാപ്പ് പറയുകയും ഡല്‍ഹിയില്‍ ചെന്നിട്ടു പ്രതികളെ രെക്ഷിക്കാന്‍ ശ്രെമിക്കുകയും ചെയ്യുന്ന മന്‍മോഹന്‍ സിങ്ങിന്‍റെ പ്രവര്‍ത്തികള്‍ ആണ് ഇന്ത്യക്ക് അപമാനം.

it is shame for you mr manmohan sing

it is shame for you sonia gandhi.


Tuesday, April 7, 2009

കോണ്‍ഗ്രസുകാരെ പറ്റിക്കുന്ന കത്തോലിക്കാ പുരോഹിതര്‍


തിരെഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇടയലേഖനങ്ങള്‍ ഇറക്കി കോണ്ഗ്രസ് പ്രവര്‍ത്തകരുടെ സി പി എം വിരോധം സമര്‍ദ്ധമായി ഉപയോഗിക്കുകയാണ് കത്തോലിക്കാ സഭയിലെ ബുദ്ധി കേന്ദ്രങ്ങള്‍ .അത് തിരിച്ചറിയാതെ കെണിയില്‍ കുടുങ്ങി കത്തോലിക്കാ സഭ വിദ്യാഭാസ മേഖലയിലും മറ്റും നടത്തുന്ന കൊള്ളകള്‍ക്ക് ഓശാന പാടുന്നു കോണ്‍ഗ്രസുകാര്‍.പണ്ടു ഇതേ വിദ്യ നിങള്‍ക്കെതിരെ ആണ് കത്തോലിക്കാ സഭ ഉപയോഗിച്ചത് .അന്ന് സഭയുടെ ഇര ഇന്ത്യയുടെ പ്രധിരോധ മന്ത്രിയും കേരളത്തിലെ കോണ്‍ഗ്രസുകാരുടെ അഭിമാനവും ആയ എ കെ ആന്റണി ആയിരുന്നു.

1972ഇല്‍ ആന്റണി കണ്‍വീനര്‍ ആയിരുന്ന ഐക്യ മുന്നണി അന്ന് വിദ്യാഭ്യാസ രേംഗത്ത് മനെഞുമെന്റുകള്‍ക്ക് മൂക്കുകയരിടുക എണ്ണ ലക്ഷ്യത്തോടെ ഒരു നിയമ നിര്‍മാണത്തിന് ശുപാര്‍ശ ചെയ്തു .ഇതിനെതിരെ ഇന്നു നടത്തുംബോലെ വിശ്വാസികളെ പങ്കെടുപ്പിച്ചു കൊണ്ടു കേരളം ഒട്ടാകെ റാലികള്‍ നടത്തി.ആന്റണി ആയിരുന്നു അവരുടെ കണ്ണിലെ കരടു.

തൃശൂര്‍ റാലിയില്‍ ബിഷപ്പ് ജോസഫ് കുണ്ടുകുളം പ്രസംഗിച്ചത് ഇങ്ങനെ ആയിരുന്നു.
ന്യൂനപക്ഷ അവകാശങ്ങള്‍ ആരെങ്കിലും അറബികടലില്‍ താഴ്ത്തുമെങ്കില്‍ കുറുവടി കൊണ്ടല്ല മഴുതായ കൊണ്ടാണ് ഞങ്ങള്‍ മറുപടി പറയുന്നത് എന്നായിരുന്നു ഇന്ന് കൂടെ കൂട്ടുന്ന കോണ്‍ഗ്രസുകാരെ അന്ന് വെല്ലുവിളിചത്.പറയുക മാത്രമല്ല പ്രവര്‍ത്തിച്ചു കാണിക്കുകയും ചെയ്തു .72ജൂലായി 22നു യദ്രേസ്ചികമായി റാലിക്കിടയില്‍ പെട്ടുപോയ ആന്റണിയുടെ കഴുത്തില്‍ ഞെക്കി പിടിക്കുകയും മര്‍ദ്ധിക്കുകയും ചെയ്തു .ഒടുവില്‍ പോലീസെത്തിയാണ് ആന്റണിയെ രെക്ഷിച്ചത്.ആന്റണി മാത്രമല്ല സുധീരനും വിശ്വാസികളുടെ കയ്യുടെ ചൂട് അറിഞ്ഞു.

അന്ന് കോണ്‍ഗ്രസുകാരും നടത്തി റാലികള്‍ അന്ന് വിളിച്ച മുദ്രാവാക്യങ്ങള്‍ മറന്നു പോവരുത്.

"പണ്ടൊരു കാലം തെരുവിലിറങ്ങി യേശുദേവന്‍ കല്പിച്ചു
സീസറിനുള്ളത് സീസറിന് ദൈവത്തിനുള്ളത് ദൈവത്തിനുള്ളത്
ഇന്നിതാ നമ്മുടെ തെരുവിലിറങ്ങി ബിഷപ്പുമാര്‍ കല്പിച്ചു
ചിലവുകള്‍ എല്ലാം സര്‍ക്കാരിനുവരവുകള്‍ എല്ലാം ഞങള്‍ക്ക് "

"പാണ്ടന്‍ നായയുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല
പള്ളി പടയുടെ പുളിവടി ശല്യംപണ്ടേ പോലെ ഫലികുന്നില്ല"

അന്ന് കോണ്‍ഗ്രെസ്സിനെതിരയി സഭയാടെ കെണിയില്‍ ചാടിയത്‌ കേരള കോണ്‍ഗ്രസുകാര്‍ ആയിരുന്നു.ഒടുവില്‍ സമരം പൊളിഞ്ഞു .അതിനു ശേഷം ആന്റണി അലസി പോയ വിമോചന സമരം എന്ന പേരില്‍ ഒരു ലേഖനം എഴുതി .അതും മറക്കരുത്

പണ്ടൊക്കെ ആണെങ്കില്‍ പള്ളിയും എന്‍ എസ് എസും ചേര്‍ന്ന് എതിര്‍ത്താല്‍ പിന്നെ കോണ്‍ഗ്രസിന്റെ പോടീ പോലും കാണുകയില്ല ഈ സമരത്തില്‍ നാടില്‍ അത്യാപത്ത് നടന്നാല്‍ പോലും പുറത്തിറങ്ങാത്ത തിരുമേനിമാര്‍ വരെ പുറത്തിറങ്ങി മതത്തിന്‍റെഎല്ലാ സ്വധീനങളും സമ്മര്‍ദ്ദങ്ങളും പ്രയോഗിച്ചു രണ്ടു മാസം സമരം ചെയ്തു എന്നിട്ടും സമരം വിജയിച്ചില്ല.എന്നാണ് ആന്റണി എഴിതിയത്

യദൃശ്ചീകം എന്ന് പറയട്ടെ ഇന്നത്തെ പോലെ അന്നും കത്തോലിക്കാ സഭ നിലപാടിന് എതിരായിരുന്ന സഭകളും ഉണ്ട്.അന്ന് യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത സമരത്തെ കളിയാക്കുകയും എതിര്‍ക്കുകയും ചെയ്തു.കുറെ നാള്‍ മുന്‍പ് പാട പുസ്തക വിവാദം ഉയര്‍ത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമി ആയ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലിത്ത പറഞ്ഞത് സാമൂഹ്യ പാഠം കമ്മ്യൂണിസം ആണെങ്കില്‍ ബൈബിളും കമ്മ്യൂണിസം ആണെന്നാണ്‌.സഭയുടെ വാദങ്ങള്‍ കേട്ട് കമ്മ്യൂനിസ്ട്ടു വിരോധം കൊണ്ട് സഭയെ ന്യായീകരിക്കുന്നവര്‍ പഴയത് മറക്കരുത്.

നിങ്ങളെ അവര്‍ക്കനുകൂലമാക്കാന്‍ ഉള്ള സൂത്ര പണി ആണ് ഇടയലേഖനം.ഇടയലേഖനങ്ങള്‍ കൊണ്ട് ഒരു പ്രയോജനവും യു ഡിഎഫിന് കിട്ടില്ല.തിരുവമ്പാടി ഉപ തിരെഞെടുപ്പില്‍ അത് കണ്ടതാണല്ലോ.എത്ര ഇടയ ലേഖനം ഇറക്കി .എന്നിട്ടോ സഭക്ക് ഭൂരിപക്ഷം ഉള്ള സ്ഥലത്തെല്ലാം കത്തോലിക്കനായ ജോര്‍ജ് തോമസിന് ഭൂരിപക്ഷം.അത് തന്നെ ഈ പ്രാവശ്യവും നടക്കും ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജിനും ചാലക്കുടിയില്‍ യു പി ജോസഫിനും ആലപ്പുഴയില്‍ കെ എസ് മനോജിനും അവര്‍ വോട്ടു ചെയ്യും ഒരു സംശയവും വേണ്ട.

Sunday, April 5, 2009

കഷ്ട്ടനുഭവ ആഴ്ചയില്‍ പള്ളികളില്‍ വിശുദ്ധ കള്ളം പറയുന്ന പുരോഹിതര്‍.


വിശുദ്ധ കള്ളം എന്ന പിണറായിയുടെ വാക്ക് കടം എടുക്കുകയാണ്.മത്തായി ചാക്കോ വിവാദത്തില്‍ അദ്ദേഹത്തിന്‍റെ സഹോദരന്‍ അയച്ച വക്കീല്‍ നോട്ടീസിനുള്ള മറുപടിയില്‍ താമരശ്ശേരി ബിഷപ്പ് മറുപടി പറഞ്ഞതു മത്തായി ചാക്കോയ്ക്ക് അന്ത്യ കൂദാശ കൊടുത്തില്ല എന്നാണ്.ഏന്നാല്‍ താമരശ്ശേരിയില്‍ നടന്ന ഒരു പൊതു യോഗത്തില്‍ ആ ബിഷപ്പ് പറഞ്ഞതു അന്ത്യ കൂദാശ മത്തായി ചാക്കോ ആവശ്യപെട്ടു എന്നും അദ്ദേഹത്തിന് കൊടുത്തു എന്നും പറഞ്ഞു.ഇതു രണ്ടും എങ്ങനെ ശരി ആകും .അത് ചൂണ്ടി കാണിച്ചു സംസാരിച്ചപ്പോള്‍ ആണ് പിണറായി ചോദിച്ചത് ബിഷപ്പ് കള്ളം പറഞ്ഞാല്‍ അത് വിശുദ്ധ കള്ളമാണോ എന്ന്?വിഷയം മാറി പോയി സോറി .വിഷയത്തിലേക്ക് വരാം.
കള്ളങ്ങള്‍ വീണ്ടും ഇടയലെഖനങളിലൂടെ ആവര്‍ത്തിക്കയാണ് .കഷ്ടാനുഭവ ആഴ്ച തുടങിയ ഇന്നും കോതമംഗലം രൂപതയില്‍ വായിച്ചു പച്ച കള്ളങ്ങള്‍ നിറഞ്ഞ ഒരു ഇടയലേഖനം.എല്ലാ ഇടയലെഖനങളിലും സൂചിപ്പിക്കുന്നത് ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസ്ത്യാനികളെ ഇല്ലാതാക്കാനാണ് സി പി എം ശ്രെമിക്കുന്നത് അത് കൊണ്ടു ഈ തിരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ തോല്‍പ്പിക്കുക എന്നാണു സ്വയാശ്രയ പ്രശ്നവും പാടപുസ്തക വിവാദവും സി ഡി വിവാദവും ചൂണ്ടി കാണിച്ചു പറയുന്നത്.സി ഡി വിവാദത്തില്‍ സര്‍ക്കാരിനു ഒരു പങ്കുമില്ല തൃശൂരില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ഫിലീം ഡൌന്‍ലോഡ് ചെയതപ്പോള്‍ വന്നതാണെന്നും അയാളെ സസ്പന്ട് ചെയ്യുകയും ചെയതിട്ടും വീണ്ടും വീണ്ടും ഈ കള്ളം ആവര്‍ത്തിക്കുന്നത് യദാര്‍ത്ഥ കാരണം പറയാന്‍ കരളുരപ്പിലാതതിനാല്‍ആണ്. യദാര്‍ത്ഥ കാരണം സ്വയാശ്രയ കോളേജിലെ അഡ്മിഷന് കോഴ മേടിക്കാതെ പാവപെട്ട വിശ്വാസികള്‍ ഉള്‍പെടെ ഉള്ളവര്‍ക്ക് കുറച്ചു സീറ്റെങ്കിലും മാറ്റി വക്കണം എന്ന് സി പി എമും സര്‍ക്കാറും തീരുമാനിച്ചത് കാരണമല്ലേ?
ഞാനൊന്നു ചോദിക്കട്ടെ
1)അഭയ കേസിലെ പ്രതികളെ സംരെക്ഷിച്ചത് സി പി എം ആണോ?

2)ജോബച്ചനെ കൊന്നവരെ പിടിക്കാത്തവര്‍ സി പിഎം കരാണോ ?

3)ഒളവണ്ണയില്‍ കന്യാസ്ത്രീകളെ ആക്രമിച്ചത് എല്‍ ഡി എഫ് ഭരണ കാലത്താണോ?

4)നെയ്യട്ടിന്കരയില്‍ ബിഷപ്പ് ഹൌസ് ആക്രമിച്ചവരെ സരെക്ഷിച്ചതും പ്രതിയെ തിരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആക്കിയത് യു ഡി എഫ് ആണോ എല്‍ ഡി എഫ് ആണോ?

5)മാരാമണ്‍ കണ്‍വെന്ഷന്‍ നടത്താന്‍ പാടില്ല എന്ന് ആര്‍ എസ് എസുകാര്‍ പറഞ്ഞപ്പോള്‍ ചങ്കൂറ്റത്തോടെ മുന്നോട്ട് വന്നു മനുഷ്യ ചങ്ങല തീര്‍ത്തു നിങ്ങളെ സംരെക്ഷിച്ചത് ഡി വൈ എഫ് ഐ കരായിരുന്നോ യൂത്ത് കോണ്‍ഗ്രസുകാര്‍ ആയിരുന്നോ ?

6)ആലുവയില്‍ ത്രികുന്നത് സെമിനാരിയില്‍ സ്ത്രീകളും കുട്ടികളും പുരോഹിതന്മാരും ഉള്‍പെടെ ഉള്ളവരെ തല്ലി ചതച്ചത് ഉമ്മന്‍ ചാണ്ടിയുടെ പോലീസയിരുന്നോ വി സിന്‍റെ പോലീസായിരുന്നോ?

7)ഒറീസയില്‍ കന്യസ്ത്രീമാരെയും പുരോതിതരെയും അടിച്ച് കാട്ടില്‍ കേട്ടിയതും ബലാല്‍സംഗം ചെയ്തതും സി പി എം കരാണോ?

8)അവരെ സഹായിക്കാന്‍ ഓടി ചെന്നത് കോണ്‍ഗ്രെസ്സുകാരാണോ സി പി എം നേതാക്കള്‍ ആണോ?

9)പറവൂര് ഈ അടുത്ത കാലത്ത് കന്യാസ്ത്രീകളെ ആക്രമിച്ചത് സി പി എം കരാണോ?

1)തൃശൂര്‍ സെന്‍റ് മേരീസ് കോളേജിലെ പ്രിന്‍സിപ്പാള്‍ ആയിരുന്ന സിസ്റ്റര്‍ ജെസ്മിയെ ഭ്രാന്തി എന്ന് മുദ്ര കുത്തിയതും സി പി എം കരാണോ?

1)സ്വയാശ്രയ പ്രശ്നത്തിലെ സഭ നിലപാട് തെറ്റാണ് എന്ന് പറഞ്ഞതല്ലേ അവര്‍ ചെയ്ത തെറ്റ് ?

3)പണ്ടു നിങ്ങള് എ കെ ആന്റണിയെ നഖ ശിഖാന്തം എതിര്‍ത്തത് എന്തിനായിരുന്നു?

4)അദ്ദേഹത്തിന്‍റെ അപ്പനെ തെമ്മാടി കുഴിയില്‍ അടക്കിയത്‌ എന്തിനായിരുന്നു?

പിന്നീട് ആന്റണി മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമെല്ലാം ആയപ്പോള്‍ മടിയില്‍ കേറ്റി ഇരുത്തി ഇരിക്കുന്നത് എന്തിനാണ്?

5)എം പി പോളും ജോസഫ് പുലികുന്നെലും എന്ത് തെറ്റാണ് സഭയോട് ചെയ്തത് ?
ചോദിയ്ക്കാന്‍ തുടങിയാല്‍ ഇപ്പഴെങ്ങും തീരില്ല.
പാവപെട്ടവരെ കൂടി പഠിപ്പിക്കാം എന്ന് സമ്മതിച്ചു കോളെജ് നേടിയിട്ട് ബാക്കി സമുദായക്കാര്‍ എല്ലാം (യക്കൊബയകരും,എസ് എന്‍ ഡി പി യും,സി എസ് ഐ കാരും,എം ഇ എസുകാരും,ഗോകുലം ഗോപാലനും എല്ലാം )സമ്മതിച്ചിട്ടും നിങ്ങള്‍ സമ്മതിക്കാത്തത് എന്ത് കൊണ്ടാണ്?
പാവപെട്ട ഒരു വിശ്വാസി പഠിക്കാന്‍ കഴിവുള്ള തന്‍റെ കൊച്ചിനെയും കാശും കൊണ്ടു ഒരു അന്യ ജാതികാരനും വന്നാല്‍ നിങ്ങള്‍ ആര്‍ക്കു അഡ്മിഷന്‍ കൊടുക്കും?

ഇതു ചൂണ്ടി കാണിച്ചതല്ലേ സി പി എം കാണിച്ച തെറ്റ്.ഇതു സഭ വിശ്വാസികള്‍ മനസിലാകിയൈട്ടുണ്ട്.അതാണ്‌ തിരുവമ്പാടി ഉപ തിരഞ്ഞെടുപ്പില്‍ നിങ്ങള് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വിശ്വാസികള്‍ എല്‍ ഡി എഫിന് വോട്ടു ചെയ്തത്.രണ്ടാം വിമോചന സമരം എന്ന ഉമ്മാക്കി ചീറ്റി പോയതും അത് കൊണ്ടല്ലേ?രണ്ടാം വിമോചന സമരം ഉത്ഖാടനം ചെയ്യാന്‍ അങ്കമാലിയില്‍ വന്ന നിങ്ങളെ വിമോചന സമരത്തില് മരിച്ചവരുടെ ബന്ധുക്കള്‍ ആട്ടി ഇറക്കി വിട്ടില്ലേ?അന്ന് നിങ്ങള്‍ പറഞ്ഞു പറ്റിച്ചവര്‍ക്ക് ബോധം വന്നു തുടങ്ങി.പ്രബുദ്ധരായ കേരള ജനത സ്വാര്‍ത്ഥ തല്പരിയത്തിനു വേണ്ടി പള്ളികളില്‍ നിന്നു കള്ളം പറയുന്ന നിങ്ങളെ ആട്ടി ഇറക്കുക മാത്രമല്ല കാര്‍ക്കിച്ചു തുപ്പകയും ചെയ്യും ഒരു സംശയവും വേണ്ട ആ കാര്യത്തില്‍

Saturday, April 4, 2009

മിസൈല് ഇടപാട് ആന്റണി ഉത്തരം പറയാത്ത ചോദ്യങ്ങള്‍

ഇസ്രയേലുമായുള്ള മിസൈല്‍ കരാറിനെപ്പറ്റി പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ഇന്നലെ ആദ്യമായി പ്രതികരിച്ചു- ഇതില്‍ അഴിമതിയില്ല''. അഴിമതി ഉണ്ടെങ്കില്‍ കരാറില്‍ നിന്നു പിന്‍മാരം എന്നും പറഞ്ഞു.നല്ല കാര്യം എന്നാല്‍ പല ആരോപനങള്‍ക്കും ആന്റണി മറുപടി പറഞ്ഞില്ല.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍-
1)240 മൈല്‍ വരെ ദൂരപരിധിയുള്ള അമേരിക്കന്‍, ഫ്രഞ്ച്, റഷ്യന്‍ മിസൈലുകള്‍ വിപണിയിലുള്ളപ്പോള്‍ വെറും 70 കിലോമീറ്റര്‍ മാത്രമുള്ള മിസൈല്‍ വാങ്ങാന്‍ എന്തിന് ഇസ്രയേലിനെ സമീപിച്ചു ?
2)എന്ത് കൊണ്ടു മിസൈല്‍ ഗവേഷണത്തിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചില്ല?
3)മിസൈല്‍ വിക്ഷേപിച്ച ശേഷവും ലക്ഷ്യം നോക്കി ദിശ മാറ്റാനുള്ള സീക്കര്‍ ടെക്നോളജി ഇസ്രയേല്‍ ഇന്ത്യക്കു കൈമാറില്ല.ഇതു എന്തുകൊണ്ട് ?
4)വാറന്‍റി, ബാങ്ക് ഗാരന്‍റി, ഫിനാന്‍സിങ്, ഇന്‍ഷുറന്‍സ്, ട്രാന്‍പോര്‍ട്ടേഷന്‍ തുടങ്ങിയ ഇനങ്ങളാണ് ബിസിനസ് ചെലവിനത്തില്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതൊക്കെ ഉത്പന്നവിലയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്എന്നാല്‍, 6% ബിസിനസ് എക്സ്പെന്‍സസ് എന്ന കാര്യത്തെപ്പറ്റി കരാറില്‍ പറയുന്നുമില്ല പിന്നെ എന്തിനാണ് 600കോടി ഉപയോഗിച്ചത് ?
5) ബാരക് മിസൈല്‍ ഇടപാടില്‍ ആരോപണവിധേയരായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസിനെപ്പറ്റിയും ഇസ്രയേല്‍ കമ്പനി റാഫേലിനെപ്പറ്റിയും സിബിഐ അന്വേഷണം തുടരുകയാണ്. എന്നാല്‍, ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, രാജ്യരക്ഷയ്ക്കു പ്രാമുഖ്യം നല്കി ഇതേ കമ്പനിയുമായിത്തന്നെ മിസൈല്‍ കരാറില്‍ എര്പെടാനുള്ള അടിയന്തര സാഹചരിയം എന്തായിരുന്നു.?
6)ഇടനിലകാരെ മാറ്റിയാണ് കുറച്ചു നാളായി ആയുധ കരാറുകളില്‍ എര്പെട്ടിരുന്നത്.ഈ കരാറില്‍ ആ നിലപാട് മാറ്റിയത് എന്തിനായിരുന്നു?
കടപ്പാട് മെട്രോ വാര്‍ത്ത.

Thursday, April 2, 2009

വരുണ്‍ ഗാന്ധി മൂലം ആപ്പിലായ മൂലായം.



വരുണ്‍ ഗാന്ധിയാണ് ഇപ്പോള്‍ താരം.നമ്മുടെ കൊച്ചു കേരളത്തിലെ ഒരു മുന്‍ നിര വാര്‍ത്താ ചാനല്‍ ആയ എഷിയാനെറ്റ് പോലും ന്യൂസ് അവറില്‍ ഇസ്രായെലുമായ മിസൈല് ഇടപാടിനെ കുറിച്ച് അഞ്ചു മിനിട്ട് ചര്‍ച്ച ചെയതപ്പോള്‍ വരുണ്‍ ഗാന്ധിയുടെ അറസ്റ്റു മുപ്പത്തി നാല് മിനിട്ടാണ് ചര്‍ച്ച ചെയ്തത്.ഇതില്‍ നിന്ന് തന്നെ വെക്തമാണ് വരുണ്‍ ഗാന്ധി നടത്തിയ മുസ്ലീം വിരുദ്ധ പ്രസ്താവനയും തുടര്‍ന്ന് നടന്ന അരെസ്ട്ടും ദേശീയ രാഷ്ട്രീയത്തില്‍ ചെലുത്തുന്ന സ്വാധീനം.കാരണം വരുണ്‍ മല്‍സരിക്കുന്ന യു പി യില്‍ എണ്‍പതു ലോകസഭ സീറ്റാണ് ഉള്ളത്.അവിടെ നിന്ന് ഭൂരിപക്ഷം കിട്ടിയാല്‍ അത് നിര്‍ണായകം ആകും.അത് കൊണ്ടാണ് ബി ജെ പി വരുണ്‍ ഗാന്ധിയെ കൊണ്ട് ജാമ്യ അപേക്ഷ പിന്‍വലിപ്പിച്ചു അറസ്റ്റിനു കളം ഒരുക്കിയത്.അത് മൂലം ഹിന്ദു വര്‍ഗീയ വികാരം ഇളക്കി അതെല്ലാം തങള്‍ക്ക് അനുകൂലമാക്കുക ആയിരുന്നു ബി ജെ പി യുടെ ലക്‌ഷ്യം.അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.ഇതു മനസിലാക്കി യു പി മുഖ്യ മന്ത്രി മായാവതിയും കളിച്ചു.രണ്ടു ദിവസത്തിനുള്ളില്‍ ജാമ്യം നേടി പുറത്തു വരാം എന്ന് കരുതിയിരുന്ന വരുണിനെ ഞെട്ടിച്ചു കൊണ്ട് മായാവതി വരുണിനെതിരെ ദേശീയ സുരെക്ഷ നിയമം പ്രയോഗിച്ചു.ഇതു മൂലം സംസ്ഥാനത്തെ പ്രബല സമുദായമായ മുസ്ലീങളെ സന്തോഷിപ്പിക്കുക എന്നതായിരുന്നു മയാവതിയടെ ലക്‌ഷ്യം.യു പി യില്‍ മുസ്ലീം സമുദായം സമാജ് വാദി പാര്‍ട്ടിയുടെ വോട്ടു ബാങ്ക് ആയിരുന്നു.ആണവ കരാറിനെ സമാജുവാദി പാര്‍ട്ടി അനുകൂലിച്ചതിനാല്‍ അവര്‍ സമാജ് വാദി പാര്‍ട്ടിയോട് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു.ഈ അവസരം മായാവതി മുതലെടുത്തു. വരുണിന്റെ അറസ്റ്റു മുസ്ലീം സമുദായത്തെ മയവതിയോട് അടുപ്പിച്ചു.കടിച്ചതും ഇല്ല പിടിച്ചതും ഇല്ല എന്ന അവസ്ഥയില്‍ ആണ് ഇപ്പോള്‍ മൂലായവും കൂട്ടരും.


Sunday, March 29, 2009

ജയഹോ ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന്‌ എന്തവകാശം.


ആര്‍ രെഹുമാന് ഓസ്കാര്‍ അവാര്‍ഡ് നേടി കൊടുത്ത ജയഹോ എന്ന പാട്ടു തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനുള്ള അവകാശം കോണ്ഗ്രസ് മേടിച്ചു.സ്ലം ഡോഗ് മില്ലനയര്‍ എന്ന ലോക പ്രശസ്ത ഹിന്ദി-ഇംഗ്ലീഷ് ചിത്രത്തിലെ ആണ് ആ ഗാനം.ഇന്ത്യയിലെ ചേരികളുടെ അവസ്ഥ ലോകത്തിനു കാട്ടി കൊടുത്തതാണ് ആ ചിത്രം .അമ്പതു വര്‍ഷം ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യയിലെ ഭൂരിഭാഗം ജനങളും ജീവിക്കുന്നത് ദാരിദ്ര്യ അവസ്ഥയില്‍ ആണ്.താമസിക്കാന്‍ വീടില്ല.നല്ല വസ്ത്രം ഇല്ല.ഭക്ഷണം ഇല്ല.മരുനില്ല. പഠിക്കാനുള്ള സാഹചരിയം ഇല്ല.ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാങ്ങളിലെയും അവസ്ഥ ഇതാണ്.ഇതെല്ലാം കുറച്ചെങ്കിലും ഉള്ളത് സി പി എം ഭരിക്കുന്ന ബംഗാളിലും കേരളത്തിലും ആണ് എന്നുള്ളത് യാദ്രേസ്ചികം ആണോ?കോണ്‍ഗ്രസിന്റെ അമ്പതു വര്‍ഷത്തെ ഭരണം ദരിദ്രരെ കൂടുതല്‍ ദാരിദ്രാക്കിയപ്പോള്‍ സമ്പന്നരെ കൂടുതല്‍ സബന്നരാക്കി.ലോകത്തിലെ കോടിശരമാരുടെ പട്ടികയും സ്ലം ഡോഗ് മില്ലനയര്‍ എന്ന സിനിമയും അതാണ്‌ നമ്മളെ കാണിച്ചു തരുന്നത്.


കോടികള്‍ പട്ടിണി കിടക്കുന്ന,ചികില്‍സിക്കാന്‍ പണം ഇല്ലാതെ മരിക്കുന്ന നമ്മുടെ നാട്ടില്‍ നമ്മള്‍ പ്രേധിരോദത്തിനു ഓരോ വര്‍ഷവും മുടക്കുന്നത് ലക്ഷകണക്കിന് കോടികള്‍ ആണ്.ഇന്ത്യക്ക് അത് ആവശ്യമാണ്‌ എന്ന് സമ്മതിക്കുന്നു.പക്ഷെ പതിനായിര കണക്കിനു കോടികള്‍ കൊടുത്തു അമേരിക്ക,ഇസ്രയേല്‍,ഫ്രാന്‍സ്,ബ്രിട്ടന്‍ തുടങിയ രാജ്യങ്ങളില്‍ നിന്നാണ് ഓരോ വര്‍ഷവും ആയുധങ്ങള്‍ മേടിക്കുന്നത്.നമ്മുടെ കാശു കൊണ്ടു അവരാണ് മെച്ചപെടുന്നു.അത് മുടങതിരിക്കുവാന്‍ വേണ്ടി അവര്‍ പാകിസ്ഥാനെ സഹായിക്കുന്നു.യുദ്ധ ഭീതി ഉണ്ടെങ്കിലെ ആയുധ കച്ചവടം പൊടിപിടിക്കൂ.അത് അവരുടെ രാജ്യ തല്പരിയം.എന്നാല്‍ നമ്മള്‍ ചെയ്യുന്നതോ ?ആയുധ നിര്‍മാണത്തിനുള്ള സാങ്കേതിക വിദ്യ വികസിപ്പിചെടുതാല്‍ നമുക്കു തന്നെ നമ്മുടെ ആയുധങള്‍ നിര്‍മ്മിക്കാന്‍ പാടില്ലേ?അങ്ങനെ ചെയ്‌താല്‍ ഈ പതിനായിരകന്ക്കിനു കോടികള്‍ നമ്മുടെ നാട്ടില്‍ തന്നെ വരില്ലേ?കൂടുതല്‍ തൊഴില്‍ അവസരം വരില്ലേ.നിര്‍ഭാഗ്യം എന്ന് പറയട്ടെ ഇതുവരെ നമ്മുടെ നാട് ഭരിച്ച തമ്പുരാകാന്‍ മരോന്നും ഇതു പ്രോത്സാഹിപ്പിച്ചില്ല.പേരിനു എന്തെങ്കിലും ചെയ്തില്ല എന്നല്ല.ആത്മാര്‍തമായി ശ്രെമിച്ചിട്ടില്ല.നെഹ്‌റുവിന്റെ കാലത്തു നടന്ന പ്രവര്‍ത്തനങ്ങള്‍ മാത്രം ആണ് ഇതിനപവാദം.പക്ഷെ നെഹ്‌റു തുടങി വച്ചതോന്നും പിന്നീട് വന്ന കോണ്ഗ്രസ് ഉള്‍പെടെ ഉള്ള പാര്‍ട്ടികളുടെ സര്‍ക്കാരുകള്‍ മുന്നോട്ട് കൊണ്ടുപോയില്ല.എന്തിന് വേണ്ടി?ആര്‍ക്കു വേണ്ടി?



ഇപ്പോള്‍ കണ്ടില്ലേ ആയിരകണക്കിന് കോടികള്‍ ചെലവ് ചെയ്തു ആകാശ് എന്ന മിസൈലിന് വേണ്ട സാങ്കേതിക വിദ്യ നമ്മള്‍ വികസിപ്പിച്ചു.എന്നാല്‍ ആ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചു കൊണ്ടു അതെ രേന്ജില്‍ ഉള്ള മിസൈല്‍െ മേടിക്കുന്നതിനു വേണ്ടി പതിനായിരം കോടി രൂപയുടെ ഒരു കരാറില്‍ ഇസ്രെയലിലെ ഒരായുധ കമ്പനിയുമായി നമ്മുടെ പ്രേധിരോദ മന്ത്രി എ കെ ആന്റണി ഒപ്പിട്ടിരിക്കുന്നു.എന്‍ ഡി യെ സര്‍ക്കാരിന്‍റെ കാലത്തു ഈ കംബനിയുമായ് നടന്ന മറ്റൊരു കരാറിലെ അഴിമതി സി ബി ഐ അന്യോക്ഷിക്കുകയാണ്.ഈ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണം എന്ന് സി ബി ഐ ആവശ്യപെട്ടിരിക്കയാണ് തിരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ആന്റണി ഈ കരാര് ഒപ്പിട്ടിരിക്കുന്നത്.അതും ബ്രെമോസു പോലെ ഉള്ള മിസൈലുകള്‍ നിര്‍മാണത്തിന് തയ്യാറായി നിക്കുമ്പോള്‍.ഇതു എന്തിന് വേണ്ടി?ആര്‍ക്കു വേണ്ടി?



വിധത്തിലുള്ള സാദ്ധ്യതകള്‍ ഉപയോഗ പെടുത്താതെ ആണവകരാര്‍ ആയും,ആയുധ കരാറുകള്‍ ആയും അമേരിക്കയ്ക്കും ഇസ്രായേലിനും ലക്ഷ കണക്കിന് കോടികള്‍ കൊടുത്തിട്ട് ഇവിടെ പട്ടിണി കിടക്കുന്ന പാവപെട്ടവരെ ജയഹോ കാണിച്ചു പറ്റിക്കാന്‍ ഇറങിയിരിക്കുക ആണ് കോണ്‍ഗ്രസ്.കലികാലം എന്നലാതെ എന്ത് പറയാന്‍.






Friday, March 27, 2009

ഞങ്ങള്‍ മാധ്യമങ്ങള്‍ ഒന്നും കാണുന്നില്ല.



ഞങ്ങള്‍ മാധ്യമങ്ങള്‍ ചില കാര്യങ്ങള്‍ കാണുകയില്ല.ചിലപ്പോള്‍ ഇല്ലാത്ത കാര്യങ്ങള്‍ വരെ കാണുകയും ചെയ്യും.ദോഷം പറയരുതല്ലോ ഈ കാര്യത്തില്‍ ഞങ്ങള്‍ ഒറ്റ കെട്ടാണ്.മുഖ്യ മന്ത്രി വി എസ് എഴുതാത്ത എഴുത്തിന്‍റെ ഉള്ളടക്കം ഞങ്ങള്‍ പ്രേസ്ധീകരിക്കും.ഇവരുടെ ഒരു കഴിവ് സമ്മതിക്കണം.വി എസ് കാരാട്ടിന് എഴുതണ കത്ത് വരെ ഇവര്‍ സ്കാന്‍ ചെയ്യുന്നുണ്ട്.ആ കത്ത് ഇതുവരെ കാരാട്ടിന് പോലും കിട്ടിയിട്ടില്ല.പക്ഷെ മാധ്യമങള് സഹായിക്കുനത് കാരണം വിദേശത്ത് ഇരിക്കുന്നവര വരെ അതിന്‍റെ ഉള്ളടക്കം അറിഞ്ഞു.കത്തിന്‍റെ ആധികാരതയെ കുറിച്ചു സംശയം ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ വി എസിനോട് മാത്രം കത്തിനെക്കുറിച്ച് ചോദിക്കുന്നില്ല.പകരം കാരാട്ടിനോടും,പിണരായിയോടും ചോദിക്കും.ഇനി വി എസ് ഇല്ലാന്ന് പറഞ്ഞാലും അത് പി ബീടെ സമ്മര്‍ദ്ദം മൂലം ആണെന്ന് പറയും.ഇതു മാത്രമല്ല സൂഫിയ മദനി ബസ്സ് കത്തിച്ച പ്രതികളുമായി സംസാരിച്ച കാര്യം വരെ ഞങ്ങടെ മനോരമ ലേഖകന്‍ കണ്ടു പിടിച്ചു.2005ഇല്‍ സംഭവം നടന്നപ്പോള്‍ മുതല്‍ ആ ലേഖകന്‍ ഇതിന്‍റെ പുറകെ ആയിരുന്നു.ഇപ്പോഴാണ് കിട്ടിയത്.അന്ന് കേസന്യോക്ഷിച്ച ഉമ്മന്‍ ചാണ്ടിയുടെ പോലീസിനും,ജയലളിതയുടെ പോലീസിനും കിട്ടാത്ത കാര്യമാണ്.അവര്‍ക്ക് അന്ന് കിട്ടയാരുന്നെങ്കില്‍ അന്ന് തന്നെ അവരെ ആരെസ്ട്ടു ചെയ്തേനെ.പിന്നെ കോഴിക്കോട് ലോകസഭ മണ്ഡലത്തില്‍ റീയാസിനെ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രേധിശേധിച്ചു ലോക്കല്‍ കമ്മറ്റി സെക്രട്ടരി രാജി വച്ച വാര്‍ത്ത ഞങ്ങള്‍ കൊടുക്കും.രാജി വച്ചിട്ടില്ലാന്നു പുള്ളിക്കാരന്‍ നേരിട്ടു വന്നു പറഞ്ഞാലും അത് നുണ ആയതു കൊണ്ടു ഒരു തിരുത്ത്‌ പോലും കൊടുക്കില്ല.ആതാണ് മാധ്യമ ധര്‍മം.

ഇതൊക്കെ കണ്ട കാര്യങ്ങള്‍.മാധ്യമങളിലെ ഞങ്ങള്‍ സി ബി ഐ കാര് സി പി ഏമിന്റെയും മദനിയുടെയും പുറകില്‍ ആയതുകൊണ്ട് പല കാര്യങ്ങളും കാണുന്നില്ല.ശബരി കേസില്‍ മനോരമ ചാനല്‍ പ്രവര്‍ത്തകന്‍ പോലീസിനെ വെട്ടിച്ച് ഒളിവില്‍ പോയിരിക്കുന്നതും എഷിയാനെട്ടു ലേഖകന്‍ അറസ്റ്റിലായതും ഒന്നും ഞങ്ങള്‍ മാധ്യമങ്ങള്‍ കണ്ടിട്ടില്ല.ഇല്ലാത്ത രാജി കഥ എഴുതിയവര്‍ ഷാനവാസിനെ വയനാടിലെ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രേധിഷേധിച്ചു കെ പി സി സി അംഗം പി ചന്ദ്രന്‍ രാജി വച്ചു എന്ന് പത്ര സമ്മേളനം നടത്തി പറഞ്ഞാലും അത് കാണില്ല.ഇടുക്കി മുന്‍ എം എല്‍ ആയും ഈ പ്രാവശ്യം സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഉണ്ടായിരുന്ന ജോസ് കുറ്റിയാനി രാജി വച്ചു എന്‍ സി പി പിന്തുണയോടെ ഇടുക്കിയില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതും ഞങ്ങടെ മിക്ക മാധ്യമങ്ങള്‍ക്കും കണ്ടിട്ടില്ല.കഴിഞ്ഞ ദിവസം ചെങ്ങറയില്‍ മരിച്ച രാഘവനെ സംസ്കരിച്ചത് രാഗവന്റെ പേരില്‍ തന്നെ ഉള്ള സ്ഥലതാനെന്നും രാഗവന് വീട് പണിയാന്‍ വേണ്ടി സര്‍ക്കാര്‍ സൌജന്യമായി പണം കൊടുത്ത കാര്യവും ഞങ്ങള്‍ എഴുതില്ല.അങ്ങനെ എഴിതിയാല്‍ ചെങരയില്‍ സമരം ചെയ്യുന്നവര്‍ക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ലാന്ന് എഴുതിയതൊക്കെ തിരുതെണ്ടിവരില്ലേഅതിനൊന്നും സമയം ഇല്ല. വരില്ലേ.പ്രധിരോധ മന്ത്രി എ കെ ആന്റണി ഇസ്രായേലുമായി നടത്തിയ 10000കോടി രൂപയുടെ മിസൈല്‍ ഇടപാടില്‍ 600കോടി അഴിമതി ആരോപണത്തില്‍ കുടുങ്ങി കിടക്കുന്നത് ദേശീയ തലത്തില്‍ സജീവ ചര്‍ച്ച ആണെന്കിലും ഞങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ അതിന് അനാവശ്യ പ്രാധാനിയം കൊടുക്കില്ല അതൊക്കെ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്.ഇതൊന്നും മനപൂര്‍വമല്ല.എന്നിട്ടും ആ മാര്‍കിസ്റ്റുകാര്‍ പറയുന്നതു തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ് എന്ന്.അവരല്ലെലും അങ്ങനെയാണ്.ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപൂ എന്നേ പറയൂ.

Thursday, March 26, 2009

എം എല്‍ എ മാര്‍ മല്‍സരിക്കുമ്പോള്‍

ലോക്സഭയിലേക്കു മത്സരിക്കാന്‍ എംഎല്‍എമാര്‍ ഇറങ്ങുന്നതിലൊരു പന്തികേടുണ്ട്‌. നിയമസഭയിലേക്ക്‌ അഞ്ചുവര്‍ഷത്തേക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍ മുന്തിയസ്ഥാനം ലക്ഷ്യമിട്ടു കളം മാറിച്ചവിട്ടുമ്പോള്‍ വഴിയാധാരമാകുന്നതു ജനങ്ങള്‍. വീണ്ടും തെരഞ്ഞെടുപ്പ്‌, അതിനുള്ള ചെലവ്‌... ഒരു നിയമസഭാ മണ്ഡലത്തി ലെ ജനങ്ങളെ അപ്പാടെ കബളിപ്പിച്ചും കളിയാക്കിയും ലോക്സഭയിലേക്കു പോകുന്നവര്‍ക്കു പി ന്നെ തിരിഞ്ഞുനോട്ടമില്ല. വീണ്ടുമൊരു തെരഞ്ഞെടുപ്പും പണച്ചെലവും ജനങ്ങള്‍ക്കുമേല്‍ കെട്ടിവയ്ക്കുന്നതു ന്യായമോ എന്ന ചോദ്യമുയരുന്നു. അഞ്ചുവര്‍ഷവും തങ്ങളുടെ എംഎല്‍എമാരായി പേരിനെങ്കിലും ഇരുന്നു കൊള്ളുമെന്ന പ്രതീക്ഷയിലാണ ല്ലോ ജനങ്ങള്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്‌. ഇടയ്ക്കുവച്ചു വലിയസ്ഥാനങ്ങള്‍ക്കായി ആ ചുമതല വലിച്ചെറിയുന്നതു വഞ്ചനയല്ലേ? ഒന്നിലേറെ മണ്ഡലങ്ങളില്‍ മ ത്സരിച്ചു കരുത്തുതെളിയിക്കുന്ന ചിലരുമുണ്ട്‌. രണ്ടിലും ഒരാള്‍ തന്നെ ജയിച്ചാല്‍ ഒന്നില്‍ വീണ്ടും തെരഞ്ഞെടുപ്പ്‌. ജനങ്ങളുടെ പ ണവും സമയവും അധ്വാനവും വേസ്റ്റ്‌. ഇത്തവണ മൂന്ന്‌ എംഎല്‍എമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്‌. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ മണ്ഡലങ്ങളിലെ എഎല്‍എമാര്‍. ഇത്രയും എംഎല്‍എമാര്‍ ഒന്നിച്ചു പാര്‍ലമെന്റിലേക്കു മത്സരിക്കുന്നതു കേരളത്തില്‍ ആദ്യം. 99ഇല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മന്ത്രി ആയിരുന്ന എ സി ഷന്മുഖ ദാസിനെ ഇടതു മുന്നണിയും മല്സരിപ്പിച്ചു.ഇവര്‍ ലോക്സഭയിലേക്കുപോയാല്‍ വൈകാതെ ഇവിടങ്ങളില്‍ വോട്ടെടുപ്പു വേണ്ടിവരും. ലോക്സഭയില്‍ പോകാനൊത്തില്ലെങ്കില്‍ എംഎല്‍എയായി തുടരാമെന്ന കണക്കുകൂട്ടലില്‍ ഇവരാരും എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതുമില്ല. അതീവ സുഖകരമായ ഒരു ഷുവര്‍ ബെറ്റ്‌. അതിനിറങ്ങാന്‍ നെപ്പോളിയന്റെയോ ഛത്രപതി ശിവ ജിയു ടെയോ കുഞ്ഞാലി മരയ്ക്കാ രുടെയോ കരളുറപ്പൊന്നും വേ ണ്ടതാനും. ലോക്സഭയിലേക്കു തോറ്റാല്‍ കുറഞ്ഞപക്ഷം, തങ്ങളുടെ ത ന്നെ നിയമസഭാ മണ്ഡലത്തി ലെങ്കിലും ജനവിധി തങ്ങള്‍ക്കെ തിരായാല്‍ എംഎല്‍എ സ്ഥാനം ഉപേക്ഷിക്കുന്നതാണല്ലോ മര്യാദ. അത്തരം മര്യാദകള്‍ കേട്ടു കേള്‍വി മാത്രമാണെന്നതു വേറെ കാര്യം. എന്തായാലും ജനങ്ങളുടെ പ ക്ഷം പിടിച്ചു പുതിയൊരാവശ്യം ഇപ്പോള്‍ ഉയരുന്നുണ്ട്‌. സിറ്റിങ്‌ എംഎല്‍എമാര്‍ ഉയര്‍ന്ന സ്ഥാ നത്തേക്കു പോകുന്നതു നിമി ത്തമുണ്ടാകുന്ന ഉപതെരഞ്ഞെ ടുപ്പിന്റെ ചെലവ്‌ ജനങ്ങളെ ക്കൊണ്ടു വഹിപ്പിക്കരുതെന്ന്‌. പകരം ഉപതെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ചെലവും എംഎല്‍എയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വഹിക്കണമെന്നതാണു വിമര്‍ശകരുടെ ആവശ്യം. ഈ തുക അവരില്‍നിന്നുതന്നെ ഈടാക്കണമെന്നാവശ്യപ്പെട്ടു തെരഞ്ഞെടുപ്പു കമ്മിഷനു പരാതി പോയിക്കഴിഞ്ഞു.നിയമസഭയിലേക്കു വന്‍തുക ചെലവിട്ടു ശ്രമകരമായി തെരഞ്ഞെടുപ്പു നടത്തുന്നത്‌ അഞ്ചുവര്‍ഷത്തേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കാനാ ണ്‌. എംഎല്‍എമാരുടെയോ അവരുടെ പാര്‍ട്ടികളുടെയോ മാത്രം താത്പര്യമനുസരിച്ചു സ്ഥാനം ഉപേക്ഷിക്കുന്നതിന്റെ ബാധ്യത ജനങ്ങളുടെമേല്‍ കെട്ടിവയ്ക്കുന്നതു നീ തീകരിക്കാനാവില്ലെന്നു മഹാത്മാഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍ തെരഞ്ഞെടുപ്പു കമ്മിഷനയച്ച പരാതിയില്‍ ചൂണ്ടിക്കാട്ടി.സ്വമേധയാ സ്ഥാനമുപേക്ഷിക്കുന്നവരെ പിന്നീടൊരിക്കലും ആ സ്ഥാനത്തേക്കു മത്സരിക്കാന്‍ അനുവദിക്കരുതെന്നും പരാതിയിലുണ്ട്‌.
കടപ്പാട് മെട്രോ വാര്‍ത്ത

Wednesday, March 25, 2009

മാറിയ മണ്ഡലങ്ങളുടെ മനസ്4-പത്തനംതിട്ട,പൊന്നാനി,ആലപ്പുഴ.

കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളും നിയമസഭാ മണ്ഡലങ്ങളും അടി മുടി ഉടച്ചു വാര്‍ത്തത്തിനു ശേഷം നടുക്കുന്ന ആദ്യ തിരെഞ്ഞെടുപ്പില്‍ മണ്ഡലങ്ങളിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും മല്‍സരിക്കുന്ന സ്ഥാനാര്‍ത്തികളുടെ വ്യെക്തി ബന്ദ്ധങളും ജാതി സമ വാക്യങ്ങളും പരിശോദിച്ചു ആര്‍ക്കാണ് സാധ്യത എന്ന് വിലയിരുത്താനുള്ള എന്‍റെ ഒരു എളിയ ശ്രേമം.അവലംബം മത്രെഭൂമിയും മനോരമയും ഉള്‍പെടെ ഉള്ള മാധ്യമങ്ങള്‍.ഇതിനു മുന്പ് ഇടുക്കി മണ്ഡലത്തിനെ കുറിച്ചു ഒരു പോസ്റ്റ് ഇട്ടിരുന്നു.അത് വായിക്കാന്‍ തല്പരിയമുള്ളവര്‍ വായിക്കുക.
കൊല്ലം,കോഴിക്കോട്,മലപ്പുറം മണ്ഡലങ്ങളെ കുറിച്ചുള്ള പോസ്റ്റ് വായിക്കാന്‍ തല്പരിയം ഉള്ളവര്‍ വായിക്കുക.
വയനാട് കണ്ണൂര് മണ്ഡലങ്ങളെ കുറിച്ചു വായിക്കുക.
പത്തനതിട്ട.
പുതിയ മണ്ഡലമാണ് പത്തനംതിട്ട.കാഞ്ഞിരപിള്ളി,പൂഞ്ഞാര്‍,തിരുവല്ല,ആറന്‍മുള,കോന്നി,അടൂര്‍,റാന്നി മണ്ഡലങ്ങളാണ് പത്തനംതിട്ടയില്‍ ഉള്ളത്.കത്തോലിക്കാ സമുദായത്തിനും,ഓര്‍ത്തടോക്സുകര്‍ക്കും,മാര്‍ത്തോമ സഭയ്ക്കും,ഒരു പോലെ സ്വാധീനം ഉണ്ട്.നായരു സമുദായത്തിനും ചില പോക്കറ്റുകളില്‍ സ്വാധീനം ഉണ്ട്.
യു ഡി എഫ് അനുകൂല മണ്ഡലം ആയിട്ടാണ് പത്തനംതിട്ടയെ കണക്കാക്കുന്നത്.യുഡി എഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്റണി മണ്ഡലത്തില്‍ പെട്ട പൂഞ്ഞാരുകാരന്‍ ആണ്.മണ്ഡലത്തിന്റെ യു ഡി എഫ് മനസിലാണ് അദ്ദേഹത്തിന്‍റെ മനസ്.കത്തോലിക്ക സഭയുടെ പിന്തുണ അദ്ദേഹത്തിന് ശക്തി പകരുന്നു.എല്‍ ഡി എഫ് സ്ഥാനാര്‍ഥി അനന്തഗോപന്‍ മണ്ഡലത്തില്‍ പെട്ട തിരുവല്ലാക്കാരന്‍ ആണ്.പാര്‍ട്ടിയുടെ ജില്ല സെക്രട്ടറി ആയിട്ടും ജില്ല പഞ്ചായത്ത് മേംബരുമായി ജില്ലയില്‍ ഉടനീളം ഉള്ള പരിചയം ഗുണം ചെയ്യും എന്ന് അദ്ദേഹം വിശ്വസിക്കുന്നു.എന്‍ സി പി സ്ഥാനാര്‍ഥി മണി സി കാപ്പെന്‍ പിടിക്കുന്ന വോട്ടുകളും,പത്തനംതിട്ടയിലെ മുന്‍ കൊണ്ഗ്രസ്സു എം എല്‍ എ കെ കെ നായരും മല്‍സര രംഗത്തുണ്ട്.ഇവര്‍ പിടിക്കുന്ന വോട്ടുകള്‍ യു ഡി എഫിന് ക്ഷീണം ചെയ്യും.എങ്കിലും മണ്ഡലത്തിലെ ശക്തമായ യു ഡി എഫ് സാന്നിധ്യം ആന്ടോയെ ജെയിപ്പിക്കും .
പൊന്നാനി.
പുതിയ പൊന്നാനിയില്‍ തിരൂരങ്ങാടി,താനൂര്‍,തിരൂര്‍,കോട്ടക്കല്‍,തവനൂര്‍,തൃത്താല,പൊന്നാനി മണ്ഡലങ്ങള്‍ ആണ് ഉള്ളത്.മണ്ഡലം യു ഡി എഫിന് ചെറിയ മുന്‍തൂക്കം നല്‍കുന്നു.കോട്ടക്കല്‍,തിരൂര്‍,താനൂര്‍,തിരൂരങ്ങാടി മണ്ഡലങ്ങള്‍ യു ഡി എഫ് ചായവ് ത്രിതാലയും,പൊന്നാനിയും,തവനൂരും എല്‍ ഡി എഫിന് അനുകൂലമാണ്.യു ഡി എഫ് സ്ഥാനാര്‍ഥി മുഹമ്മദു ബഷീര്‍ മൂന്നു പ്രാവശ്യം തിരൂര്‍ മണ്ഡലത്തില്‍ നിന്നു ജെയിച്ചതാണ്.കഴിഞ്ഞ പ്രാവശ്യം പരാജയപെട്ടു.മണ്ഡലത്തിലെ പരിചയവും യു ഡി എഫ് മുന്‍ തൂക്കവും അദ്ദേഹത്തിന് ഗുണം ചെയ്യും.കൊണ്ഗ്രെസ്സിന്റെ അമേരിക്കന്‍ ഇസ്രേയല്‍ പ്രീണന നയങ്ങളും ആണവ കരാര്‍ വിഷയവും അദ്ദേഹം നേരിടുന്ന വെല്ലുവിളികള്‍.എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഹുസൈന്‍ രണ്ടാതാനിയും മണ്ഡലത്തില്‍ പരിചിതനായി കഴിഞ്ഞു .വിവാദങ്ങള്‍ അദ്ദേഹത്തിന് സഹായകരമായ അവസ്ഥയാണ്.മണ്ഡലത്തിലെ കോട്ടക്കല്‍ മണ്ഡലത്തില്‍ പെട്ട അദ്ദേഹം അവിടെ നിന്നു വെക്തിപരമായും കെ ടി ജലീല്‍ മുഖേന പിടിക്കുന്ന വോട്ടും നിര്‍ണായകം ആകും.എ പി കാന്തപുരം വിഭാഗം പ്രവര്‍ത്തകന്‍ ആയ രണ്ടത്താണി എം ഇ എസ് കോളെജ് പ്രിസിപ്പല്‍ ആണ്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി ഡി പി 50000 വോട്ടുകള്‍ നേടിയിരുന്നു.ഈ പ്രാവശ്യം പി ഡി പി രണ്ടാതാനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.യു ഡി എഫിനുള്ള മുന്‍തൂക്കം കൊണ്ടു ബഷീര്‍ പൊരുതുമ്പോള്‍ ചിതറികിടക്കുന്ന ലീഗ് വിരുദ്ധ വോട്ടുകള്‍ ഉറപ്പാക്കികൊണ്ട് രണ്ടത്താണിയും മുന്നേറുമ്പോള്‍ പൊന്നാനി പ്രെവച്ചനാതീതം ആകുന്നു.
ആലപ്പുഴ.
പുതിയ ആലപ്പുഴയില്‍ അരൂര്‍, ചേര്‍ത്തല,ആലപ്പുഴ,അമ്പലപുഴ,ഹരിപ്പാട്‌,കായംകുളം,കരുനഗപള്ളി മണ്ഡലങ്ങള്‍ ആണ് ഉള്ളത്.പുതിയ ആലപ്പുഴ എല്‍ ഡി എഫ് അനുകൂല മണ്ഡലം ആണ്.കാരണം യു ഡി എഫ് അനുകൂല കുട്ടനാട് പോയി എല്‍ ഡി എഫ് അനുകൂല മണ്ഡലങ്ങള്‍ കായംകുളവും,കരുനങപള്ളിയും,കൂട്ടി ചേര്‍ത്തു.ഭരണിക്കാവ്,ചെട്ടികുളങ്ങര പന്ചായതുകള്‍ ചേര്‍ത്തതിനാല്‍ കായകുളം കൂടുതല്‍ ചുകന്നാണ് വന്നത്.എല്‍ ഡി എഫ് അനുകൂല മണ്ഡലം ആയ മാരാരിക്കുളം ഇല്ലാതായി എങ്കിലും പന്ചായതുകള്‍ പല മണ്ഡലങ്ങളിലായി ആലപ്പുഴ ലോകസഭ മണ്ഡലത്തില്‍ തന്നെ ഉള്‍പെടുന്നു.യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍ ആലപ്പുഴ എം എല്‍ എ ആണ്.കഴിഞ്ഞ മന്ത്രി സഭയില്‍ ദേവസ്വം മന്ത്രി ആയിരുന്നു.മണ്ഡലത്തില്‍ പരിചിതനാണ്.തന്‍റെ സിറ്റിംഗ് മണ്ഡലമായ ആലപ്പുഴയില്‍ ഉള്‍പെടെ വന്ന മാറ്റങ്ങള്‍ ആണ് അദ്ദേഹം നേരിടുന്ന വെല്ലുവിളി.പുതിയ ആലപ്പുഴ നിയമസഭ മണ്ഡലത്തില്‍ നിലവിലെ ആലപ്പുഴ മുനിസിപ്പാലിറ്റി മാത്രം ആണ് നില നിക്കുനത്.പകരം മാരാരിക്കുളം മണ്ഡലത്തിലെ ആര്യാട്,മണ്ണചേരി,മാരാരിക്കുളം സൌത്ത്,മാരാരിക്കുളം നോര്‍ത്ത് പന്ചായതുകള്‍ കൂടി ചേര്‍ത്തിരിക്കുന്നു.പുതിയ ആലപ്പുഴ മണ്ഡലത്തില്‍ പോലും വേണുഗോപാല്‍ ഭൂരിപക്ഷം നേടാന്‍ സാധ്യത ഇല്ല.എല്‍ ഡി എഫ് സ്ഥാനാര്‍ഥി സിറ്റിംഗ് എം പി കെ എസ് മനോജ് ലത്തീന്‍ കത്തോലിക്കാ വിശ്വാസിയും പല കത്തോലിക്കാ സങ്ങടനകളിലെ സജീവ പ്രവര്‍ത്തകന്‍ ആണ്.ആ രീതിയില്‍ കിട്ടുന്ന വോട്ടും മല്‍സ്യ തൊഴിലാളികളുടെ ഇടയില്‍ ജോലി ചെയ്തതുമയുള്ള പരിചയം അദ്ദേഹത്തിന് ഗുണം ചെയ്യും.വേണുഗോപാല്‍ ഉയര്‍ത്തുന്ന ശക്തമായ വെല്ലുവിളി മണ്ഡലത്തിലെ ശക്തമായ സി പി എം സാനിധ്യവും എം പി എന്ന നിലയിലും മറ്റുള്ള രീതിയിലും ഉള്ള വെക്തി ബന്ധങളും മൂലം മറി കിടന്നു കൂടുതല്‍ തിളക്കമാര്‍ന്ന വിജയം മനോജ് നേടും.

Sunday, March 22, 2009

മാറിയ മണ്ഡലങ്ങളുടെ മനസ്3 -വയനാട്,കണ്ണൂര്

കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളും നിയമസഭാ മണ്ഡലങ്ങളും അടി മുടി ഉടച്ചു വാര്‍ത്തത്തിനു ശേഷം നടുക്കുന്ന ആദ്യ തിരെഞ്ഞെടുപ്പില്‍ മണ്ഡലങ്ങളിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും മല്‍സരിക്കുന്ന സ്ഥാനാര്‍ത്തികളുടെ വ്യെക്തി ബന്ദ്ധങളും ജാതി സമ വാക്യങ്ങളും പരിശോദിച്ചു ആര്‍ക്കാണ് സാധ്യത എന്ന് വിലയിരുത്താനുള്ള എന്‍റെ ഒരു എളിയ ശ്രേമം.അവലംബം മത്രെഭൂമിയും മനോരമയും ഉള്‍പെടെ ഉള്ള മാധ്യമങ്ങള്‍.ഇതിനു മുന്പ് ഇടുക്കി മണ്ഡലത്തിനെ കുറിച്ചു ഒരു പോസ്റ്റ് ഇട്ടിരുന്നു.അത് വായിക്കാന്‍ തല്പരിയമുള്ളവര്‍ വായിക്കുക.

കൊല്ലം,കോഴിക്കോട്,മലപ്പുറം മണ്ഡലങ്ങളെ കുറിച്ചുള്ള പോസ്റ്റ് വായിക്കാന്‍ തല്പരിയം ഉള്ളവര്‍ വായിക്കുക.
വയനാട്.
വയനാട് പുതിയ മണ്ഡലം ആണ്. വയനാടില്‍ മാനന്തവാടി,ബത്തേരി,കല്പറ്റ,നിലമ്പൂര്‍,ഏറനാട്‌,തിരുവമ്പാടി,വണ്ടൂര്‍ നിയമസഭ മണ്ഡലങ്ങള്‍ ആണ് ഉള്ളത്.മണ്ഡലത്തില്‍ ക്രിസ്ത്യാനികള്‍ക്കും,മുസ്ലീം സമൂഹത്തിനും,ആദിവാസികള്‍ക്കും ഭൂരിഭക്ഷം ഉണ്ട്.പുതിയ വയനാട് മണ്ഡലം യു ഡി എഫ് ഇന്‍റെ ഉറച്ച കോട്ട ആയിട്ടാണ് കണക്കാക്കുന്നത്.മണ്ഡലത്തിന്‍റെ രാഷ്ട്രീയ ചരിത്രവും അത് ശരി വയ്ക്കുന്നു.യു ഡി എഫ് സ്ഥാനാര്‍ഥി ആയി മല്സരിക്കുനത് എം ഐ ഷാനവാസാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി രേഹ്മതുല്ലയും.വയനാടിന്‍റെ ഉറച്ച യു ഡി എഫ് അനുകൂല മനസാണ് ഷാനവാസിന്റെ മുന്‍തൂക്കം.വെക്തിപരമായി മണ്ഡലത്തില്‍ ഉള്ള പരിചയകുരവ്,മുരളീദരന്‍ മല്‍സരിക്കുന്നത്,ആര്യാടന്‍റെ എതിര്‍പ്പ്, എന്നിവയാണ് അദ്ദേഹം നേരിടുന്ന വെല്ലുവിളികള്‍.ആറു പ്രാവശ്യം തോറ്റ പാരമ്പരിയം ഉള്ള ഷാനവാസിനെ നേരിടാന്‍ എല്‍ ഡി എഫ് ഇറക്കിയത് മൂന്നു പ്രാവശ്യം തോറ്റ ആളെയാണ്.മണ്ഡലത്തില്‍ പെട്ട അരീക്കോട്കാരന്‍ ആണ് എന്നുള്ളതാണ് അദ്ദേഹത്തിനുള്ള മുന്‍തൂക്കം.കര്‍ഷക ആത്മഹത്യ അവസ്സനിപ്പിച്ചതും,കാര്‍ഷിക കടാശ്വാസ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന് ഗുണം ചെയ്യും. മുരളീദരന്‍ പിടിക്കുന്ന വോട്ടും അദ്ദേഹത്തിന് പ്രതീക്ഷ നല്‍കുന്നു.പക്ഷെ മണ്ഡല പുനര്‍ നിര്‍ണയത്തില്‍ നിമ്ബൂര്‍ മണ്ഡലത്തില്‍ മാത്രമാണ് എല്‍ ഡി എഫ് സ്ഥിതി മെച്ചപെട്ടിട്ടുള്ളത്.ഈ കാരണം കൊണ്ട് തന്നെ ഷാനവാസ് കടന്നുകൂടാനാണ് സാധ്യത.
കണ്ണൂര്‍.
പുതിയ കണ്ണൂര്‍ kooduthal ചുകന്നു.പുതിയ കണ്ണൂരില്‍ കണ്ണൂര്‍,തളിപറമ്പ്,ഇരിക്കൂര്‍,പേരാവൂര്‍,അഴീകോട്.ധര്‍മ്മടം,മട്ടന്നൂര്‍,പേരാവൂര്‍ മണ്ഡലങ്ങള്‍ ആണ് ഉള്ളത്.പഴയ കണ്ണൂരില്‍ നിന്ന് യു ഡി എഫിന് അനുകൂലമായിരുന്ന വടക്കെ വയനാടും,എല്‍ ഡി എഫ് മണ്ഡലം കൂത്തുപരമ്പും പോയി.എടക്കാട് ഇല്ലാതായി. പകരം വന്ന മൂന്നു മണ്ഡലങളും (തളിപരമ്പും,മട്ടന്നൂരും,ധര്‍മ്മടവും)എല്‍ ഡി എഫിന് അനുകൂലം.മാത്രമല്ല യു ഡി എഫ് സ്ഥാനാര്‍ഥി സുധാകരന്‍ ജെയിച്ച മണ്ഡലമായ കണ്ണൂരും മാറി എല്‍ ഡി എഫിന് അനുകൂലമായി മാറി.കണ്ണൂരില്‍ നിന്ന് യു ഡി എഫ് മുന്‍തൂക്കം ഉണ്ടായിരുന്ന കണ്ണൂര്‍ കണ്ടോനെമെന്റ്റ്,ചിറയ്ക്കല്‍,പള്ളികുന്നു,പഴുതായ്, പോയി പകരം എല്‍ ഡി എഫ് അനുകൂല പന്ചായതുകള്‍ ആയ ചേലോറഎടക്കാട്,മുണ്ടേരി കൂട്ടി ചേര്‍ത്തു.ഇതോടെ തന്‍റെ സിറ്റിംഗ് മണ്ഡലത്തില്‍ പോലും യു ഡി എഫ് സ്ഥാനാര്‍ഥി സുധാകരന് ഭൂരിപക്ഷം കിട്ടില്ലാത്ത അവസ്ഥയാണ്.അദ്ദേഹത്തിന് ആശ്വാസം ആയി ഉള്ളത് പെരാവൂരും,ഇരിക്കൂരും ആണ്.രണ്ടിടത്തും യു ഡി എഫ് സ്ഥിതി മെച്ചപെട്ടു.എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ രാഗേഷ് ആണ്.കണ്ണൂരിലെ ഒരു നെയ്തു തൊഴിലാളിയുടെ മകനായി ജനിച്ചു പഠനത്തോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും മുന്നോട്ട് കൊണ്ട് പോയ അദ്ദേഹം നേരിടുന്ന ഒരു വെല്ലുവിളി അബ്ദുള്ള കുട്ടി ആണ്.എന്നാല്‍ കണ്ണൂരിന്‍റെ ശക്തമായ രാഷ്ട്രീയ മനസ് അത് മറികിടന്നു രഗേഷിനു വന്‍ വിജയം നേടാന്‍ കഴിയും.

Saturday, March 21, 2009

മദനി പൊന്നാനിയില്‍

കൂടുതല്‍ വീടിയോകള്‍ക്ക് ഈ ലിങ്ക് നോക്കുക

ഇതൊക്കെ കണ്ടിട്ട് മദനിയെ കാണാന്‍ തലയില്‍ മുണ്ടിട്ടു പോയ ഉമ്മന്‍ ചാണ്ടിയിക്കും വയലാര്‍ രെവി യ്ക്കും മതേതര പാര്‍ട്ടിയുടെ അപ്പോസ്തോലന്‍ കുഞ്ഞാലികുട്ടിക്കും മദനിയുടെ പിന്തുണ കിട്ടിയിട്ടും 2001തോറ്റു തൊപ്പിയിട്ട തങ്കച്ചനും എന്ത് പറയും?

Friday, March 20, 2009

മാറിയ മണ്ഡലങ്ങളുടെ മനസ്2 -മലപ്പുറം,കൊല്ലം,കോഴിക്കോട്..

കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളും നിയമസഭാ മണ്ഡലങ്ങളും അടി മുടി ഉടച്ചു വാര്‍ത്തത്തിനു ശേഷം നടുക്കുന്ന ആദ്യ തിരെഞ്ഞെടുപ്പില്‍ മണ്ഡലങ്ങളിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും മല്‍സരിക്കുന്ന സ്ഥാനാര്‍ത്തികളുടെ വ്യെക്തി ബന്ദ്ധങളും ജാതി സമ വാക്യങ്ങളും പരിശോദിച്ചു ആര്‍ക്കാണ് സാധ്യത എന്ന് വിലയിരുത്താനുള്ള എന്‍റെ ഒരു എളിയ ശ്രേമം.അവലംബം മത്രെഭൂമിയും മനോരമയും ഉള്‍പെടെ ഉള്ള മാധ്യമങ്ങള്‍.
ഇതിനു മുന്പ് ഇടുക്കി മണ്ഡലത്തിനെ കുറിച്ചു ഒരു പോസ്റ്റ് ഇട്ടിരുന്നു.അത് വായിക്കാന്‍ തല്പരിയമുള്ളവര്‍ വായിക്കുക.
മലപ്പുറം.
മഞ്ചേരി രൂപവും പേരും മാറിയാണ് മലപ്പുറം വരുന്നതു.പഴയതിനെക്കളും മുസ്ലീം ലീഗിന് സ്വാധീനം കൂടിയിരുക്കുന്നു.അത് കൊണ്ടാണ് പൊന്നാനി വിട്ടിട്ടു ഇ അഹമ്മദ് മലപ്പുറം തേടി വന്നത്.പഴയ മഞ്ചേരിയില്‍ നിന്നു സി പി എമിന് മ്രെഗീയ ഭൂരിപക്ഷമുള്ള ബേപ്പൂരും കുന്നമങ്ങല്വും മാറി പുതിയതായി വന്ന മണ്ഡലങ്ങള്‍ എല്ലാം തന്നെ ലീഗിന് മുന്‍തൂക്കം നല്‍കുന്നു.പെരിന്തല്‍മണ്ണ മാത്രം ആണ് ഇതിനു ഒരപവാദം.മങ്കട മണ്ഡലവും കൂട്ടി ചേര്‍ത്തു എങ്കിലും മങ്കട പഴയ മങ്കട അല്ല.പുതിയ മങ്കടയില്‍ നിന്നു എല്‍ ഡി എഫ് അനുകൂല മണ്ഡലങ്ങള്‍ മാറി പോയി.ഇവിടെ സിറ്റിംഗ് എം പി ടി കെ ഹംസ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.എതിര്‍ വികാരങ്ങള്‍ ഒന്നും തന്നെ ഇല്ലതാനും.പക്ഷെ ലീഗിന്‍റെ ശക്തിയെ മറികടക്കാന്‍ അത് മാത്രം പോര. ലീഗിന്‍റെ ശക്തി തന്നെയാണ് യു ഡി എഫ് സ്ഥാനാര്‍ഥി അഹമ്മദിന്‍റെ മുന്‍തൂക്കം.പക്ഷെ കേരളത്തിലെ ഇരു മുന്നണി സ്ഥാനര്തികളെ എടുത്തു പരിശോധിച്ചാല്‍ ഏട്ടവുമ് കൂടുതല്‍ എതിര്‍ വികാരം ഉള്ള സ്ഥാനാര്‍ത്തിയാണ് അഹമ്മദ്.കാരണം ആണവ കരാറും പലസ്തീന്‍ വിഷയവും ബുഷിന്‌ ഭാരത രേത്ന കൊടുക്കനമെന്നുള്ള പ്രസ്താവന എല്ലാം അദ്ദേഹത്തെ മുസ്ലീം ജന സമൂഹത്തിന്‍റെ എതിര്‍പ്പ് ക്ഷെനിച്ചു വരുത്തുന്നു.എങ്കിലും ലീഗിന് മണ്ഡലത്തില്‍ ഉടനീളം ഉള്ള സംഘടന ശക്തി ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഹംസയുടെ പോരാട്ടം മറി കടക്കാന്‍ കഴിയും.
കൊല്ലം.
പുതിയ കൊല്ലം മണ്ഡലത്തില്‍ ഇരു മുന്നണികള്‍ക്കും കാര്യമായ പരിക്കുകള്‍ ഒന്നും സംഭവിച്ചിട്ടില്ല.നായര്‍ സമുദായതിനുല്ല സ്വാധീനം കുറഞ്ഞു ഈഴവ മുസ്ലീം സമുദായങ്ങള്‍ക്ക് മുന്‍തൂക്കം വന്നു.അത് മാത്രം ആണ് കാതലായ മാറ്റം.പഴയ കൊല്ലത്തില്‍ നിന്നു പോയ കരുനാഗ പള്ളിയും കുന്നതൂരും വന്ന പുനലൂരും ചടയമംഗലവും എല്‍ ഡി എഫ് മുന്‍തൂക്കം ഉള്ള മണ്ഡലങ്ങള്‍ ആണ്..പി ഡി പി യ്ക്കും ചില പോക്കറ്റുകളില്‍ വോട്ടുണ്ട്.പി രാജേന്ദ്രന്‍ ആണ് സിറ്റിംഗ് എം പി യും എല്‍ ഡി എഫ് സ്ഥാനാര്‍ത്തിയും.അദ്ദേഹത്തിന് എതിര്‍ വികാരങ്ങളൊന്നും തന്നെ ഇല്ല.പത്തു വര്‍ഷം എം പി യായിരുന്നു അദ്ദേഹത്തിന് മണ്ഡലം സുപരിചിതം ആണ്.അത് അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നു.പി ഡി പി പിന്തുണയും അനുകൂലമാണ്.എതിരായി മല്‍സരിക്കുന്നത് മുന്‍ തിരുവനതപുരം ഡി സി സി പ്രേസിടന്റ്റ് ആയിരുന്ന പീതാംബര കുറുപ്പാണ്.മികച്ച വാഗ്മി ആയ അദ്ദേഹം മണ്ഡലത്തിലെ ജനങള്‍ക്ക് പരിചിതനാണ് .എങ്കിലും ജെയിക്കാന്‍ അത് മാത്രം പോര എന്ന അവസ്ഥ ആണ്.ഒരു അട്ടിമറി നടത്തുവാന്‍ വേണ്ട വ്യെക്തി ബന്ധങ്ങള്‍ അദ്ദേഹത്തിനില്ല.മണ്ഡലത്തിന് ഉള്ള എല്‍ ഡി എഫ് ആഭിമുഖ്യം രാജേന്ദ്രന് തുണയാവും.
കോഴിക്കോട്.
അടി മുടി മാറിയാണ് പുതിയ കോഴിക്കോട് വരുന്നതു.ഇതു ഇപ്പോള്‍ സി പി എം മണ്ഡലം ആയി മാറിയിരിക്കുന്നു.പഴയ കോഴിക്കോടില്‍ നിന്നു യു ഡി എഫിന് മുന്‍തൂക്കം ഉണ്ടായിരുന്ന തിരുവംബാടിയും ബത്തേരിയും,കല്‍പട്ടയും മാറി പോയി.പകരം വന്ന മൂന്ന് മണ്ഡലങ്ങളും ബേപ്പൂരും,കുന്നമംഗലവും,എലതൂരും സി പി എമിന് മ്രെഗീയ ഭൂരിപക്ഷം ഉള്ളവ.കുന്നമംങല്ത് കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പിലും യു ഡി എഫ് സ്ഥാനാര്‍ഥി യു സി രാമന്‍ ജെയിച്ചു എങ്കിലും ഇതു ഒരു എല്‍ ഡി എഫ് സ്വാധീന മണ്ഡലം ആയിരുന്നു.പുതുക്കിയ കുന്നമംഗലം ഒന്നു കൂടി ചുകന്നു.കാരണം യു ഡി എഫ് അനുകൂല പഞ്ചായതുകലായ മുക്കവും കുരുവതൂരും മറി എല്‍ ഡി എഫ് മുന്‍തൂക്കം ഉള്ള ഒളവന്ന പഞ്ചായത്ത് കൂട്ടി ചേര്‍ത്തു.ബേപ്പൂര് ആകട്ടെ യു ഡി എഫ് തരംഗത്തില്‍ പോലും പതിനായിരകണക്കിന് വോട്ടിന്‍റെ ഭൂരിപക്ഷം എല്‍ ഡി എഫിന് കൊടുക്കുന്ന മണ്ഡലം.പഴയ മേപ്പയൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ കൂടി ചേര്‍ത്ത് ഉണ്ടാക്കിയ എലതൂരും എല്‍ ഡി എഫ് അനുകൂലം.എവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആയി മല്സരിക്കുനത് ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റീയാസന്.യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഗവനും ആണ്.ഇരുവരും പുതുമുഖങ്ങള്‍.അത് കൊണ്ട് തന്നെ പ്രത്യേകിച്ച് എതിര്‍ വികാരം ഒന്നും തന്നെ ഇല്ല.കോഴിക്കോടിന് വേണ്ടി അടി ഉണ്ടാക്കി പോയ ജനത ദളിന് മണ്ഡലത്തിലെ ഒരു പഞ്ചായത്തില്‍ പോലും നിര്‍ണായക വോട്ടില്ല.എന്‍ സി പി ക്കും പി ഡി പി യ്ക്കും അതിലും സ്വാധീനം ഉണ്ട്.യു ഡി എഫിന് സ്വാധീനം ഉണ്ട് എന്ന് വിശ്വസിക്കപെടുന്ന കൊടുവള്ളിയില്‍ പി ടി എ രഹീം മൂലം അത് ഗണ്യമായി കുറഞ്ഞിട്ടും ഉണ്ട്.മണ്ഡലത്തിലെ ശക്തമായ സി പി എം സംഘടനാ ശക്തി റിയാസിന് വന്‍ വിജയം തന്നെ നേടി കൊടുക്കും.

Thursday, March 19, 2009

മാറിയ മണ്ഡലങ്ങളുടെ മനസ്1 ഇടുക്കി


കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളും നിയമസഭാ മണ്ഡലങ്ങളും അടി മുടി ഉടച്ചു വാര്‍ത്തത്തിനു ശേഷം നടുക്കുന്ന ആദ്യ തിരെഞ്ഞെടുപ്പില്‍ മണ്ഡലങ്ങളിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും മല്‍സരിക്കുന്ന സ്ഥാനാര്‍ത്തികളുടെ വ്യെക്തി ബന്ദ്ധങളും ജാതി സമ വാക്യങ്ങളും പരിശോദിച്ചു ആര്‍ക്കാണ് സാധ്യത എന്ന് വിലയിരുത്താനുള്ള എന്‍റെ ഒരു എളിയ ശ്രേമം

മണ്ഡല പുനര്‍ നിര്‍ണയം കേരളത്തില്‍ പൊതുവെ എല്‍ ഡി എഫിന് പ്രത്യേകിച്ച് സി പി എമിന് അനുകൂലമാണ്.എങ്കിലും പത്തനംതിട്ട,ചാലക്കുടി,വയനാട് മലപ്പുറം തുടങ്ങിയ മണ്ഡലങ്ങള്‍ യു ഡി എഫിനും വ്യെക്തമായ മുന്‍തൂക്കം നല്കുന്നു.എങ്കിലും ഷുവര്‍ സീറ്റുകള്‍ കൂടുതലും എല്‍ ഡി എഫിനാണ്‌.അതിനു കാരണം മണ്ഡല പുനര്‍ നിര്‍ണയ കമ്മറ്റിയില്‍ കോണ്‍ഗ്രസിനെ പ്രെധിനീകരിച്ചു ഉണ്ടായിരുന്നത് പി സി ജോര്‍ജും ഗംഗാധരനും ആയിരുന്നു.ചര്‍ച്ചകള്‍ നടന്ന കാലത്താണ് കോണ്‍ഗ്രസിലെ ഗ്രൂപ് വഴക്ക് മൂത്തതും.ഇവര്‍ രണ്ടു പേരും അന്ന് കരുണാകരന്റെ കൂടെ.(പി പി ജോര്‍ജ് പിനീട് കരുണാകരനെ വിട്ടു കോണ്‍ഗ്രസില്‍ തന്നെ തുടര്‍ന്നു) .മാത്രമല്ല മാണി കോണ്‍ഗ്രസിനെ പ്രെധിനീകരിച്ചു ഉണ്ടായിരുന്നത് പി സി തോമസും.അതും അങ്ങനെ തന്നെ വിമതനായി പോയി.മാണിയുടെ വീടിരിക്കുന്ന മരങ്ങാട്ട് പിള്ളി പഞ്ചായത്ത് വരെ പാല മണ്ഡലത്തില്‍ നിന്ന് മാറ്റി പണി കൊടുക്കുകയും ചെയ്തു.ചുരുക്കത്തില്‍ ലീഗുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ യു ഡി എഫി ന്റെ കാര്യം പറയാന്‍.അതാകട്ടെ ന്യുനപക്ഷം ആയി പോവുകയും ചെയ്തു.അത് കൊണ്ടാണ് ഈ പ്രാവശ്യം 8സീറ്റെങ്കിലും എല്‍ ഡി എഫിന് ഉറപ്പു ആണ് എന്ന് മനോരമയും മത്രെഭൂമിയും വരെ പറഞ്ഞത്.
ഇടുക്കി
ഇടുക്കി മണ്ഡലം പരിശോദിച്ചാല്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഒരു മണ്ഡലമാണ് ഇടുക്കി.പ്രത്യേകിച്ച് യാക്കോബായ സഭയ്ക്കും കത്തോലിക്കാ സഭയ്ക്കും മുന്‍തൂക്കം ഉണ്ട്.പഴയ ഇടുക്കിയില്‍ നിന്നും റാന്നി,പത്തനംതിട്ട മണ്ഡലങ്ങള്‍ മാറി പകരം വന്നത് കോതമംഗലവും മൂവാറ്റുപുഴയും ആണ്.ഇവിടെ മത്സരിക്കുനത് ഫ്രാന്‍സിസ് ജോര്‍ജും പി ടി തോമസും ആണ്.രണ്ടു പേരും കത്തോലിക്കാ സഭയില്‍ പെട്ടവര്‍.ഫ്രാന്‍സിസ് ജോര്‍ജാണ് സിറ്റിംഗ് എം പി. കഴിഞ്ഞ തവണ പരം വോട്ടിനാണ് ജോര്‍ജ് ജെയിച്ചത്.മണ്ഡലം മാറിയപ്പോള്‍ അദ്ദേഹത്തിന് കൂടുതല്‍ അനുകൂലം ആവുകയാണ് ഉണ്ടായത്.കാരണം രണ്ടു യു ഡി എഫ് അനുകൂല മണ്ഡലങ്ങള്‍ മാറി പുതിയതായി വന്ന രണ്ടു മണ്ഡലങ്ങളും ജോര്‍ജിന് അനുകൂലമാണ്.കാരണം കോതമംഗലം മണ്ഡലത്തില്‍ യു ഡി എഫിന് അനുകൂലം ഉണ്ടായിരുന്ന മൂന്നു പന്ചായതുകള്‍ (പോത്താനിക്കാട്,ആയവന,പൈങോട്ടൂര്‍)മാറി സി പി യെമിന് മുന്‍തൂക്കം ഉള്ള കുട്ടമ്പുഴ പഞ്ചായത്ത് കൂട്ടി ചേര്‍ത്തു.മാത്രമല്ല മൂവാറ്റുപുഴ ജോര്‍ജിന്‍റെ ജന്മ സ്ഥലവും കൂടിയാണ്.പുതിയ മൂവാറ്റുപുഴ തൊടുപുഴയെക്കളും ജോസഫ് ഗ്രൂപ്പിന് അനുകൂലവും ആണ്..ഇതും ജോര്‍ജിന് അനുകൂലമാണ്.മണ്ഡലത്തിലെ പ്രബല കക്ഷി ആയ യാക്കോബായ സഭ വ്യെക്തമായ എല്‍ ഡി എഫ് ആഭിമുഖ്യം കാണിക്കുന്നു.എന്നാല്‍ മറ്റൊരു കക്ഷിയായ കത്തോലിക്കാ സഭ എല്‍ ഡി എഫിന് എതിരാണ്.എങ്കിലും മണ്ഡലത്തിലെ കത്തോലിക്കാ വിശ്വാസികളില്‍ വ്യെക്തിപരമായ് ജോര്‍ജിനും പി ജെ ജോസഫിനും ഉള്ള സ്വാധീനം അദ്ദേഹത്തിന് ഗുണം ചെയ്യും.പി ടി തോമസിന് അനുകൂലമാകുന്ന ഘടകങ്ങള്‍ പ്രധാനമായും മൂന്നാര്‍ പ്രശനം ആണ്.അത് തോമസിന് അനുകൂലമാണ്.മാത്രമല്ല തൊടുപുഴ മണ്ഡലത്തിലും ഇടുക്കി ഡി സി സി പ്രേസിടന്റ്റ് എന്ന നിലയില്‍ ഇടുക്കി ജില്ലയിലെ മറ്റു നാല് മണ്ഡലങ്ങളിലും സുപരിച്ചതനാണ്.തൊടുപുഴ മണ്ഡലത്തില്‍ അദ്ദേഹം രണ്ടു പ്രാവശ്യം ജെയിച്ചു എം എല്‍ എ ആയതാണ്.അദ്ദേഹത്തിന്‍റെ പ്രധാന ന്യുനത പറയുകാനെങ്കില്‍ ‍ ഇടുക്കി ജില്ലയില്‍ സുപരിചതന് ആണെങ്കിലും കോതമംഗലം മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ പി ടി തോമസ് അപരിച്ചതാനാണ്. മണ്ഡലങ്ങള്‍ തിരിച്ചു പറയുകയാണെങ്കില്‍ മൂവാറ്റുപുഴ,കോതമംഗലം,തൊടുപുഴ,ഉടുംബംചോല എന്നീ മണ്ഡലങ്ങള്‍ എല്‍ ഡി എഫിന് അനുകൂലമാണ്.ഇടുക്കി മണ്ഡലം യു ഡി എഫിനും അനുകൂലം.പീരുമെടും,ദേവികുലവും ആര്‍ക്കും മുന്‍തൂക്കം നല്‍കുന്നില്ല.വ്യെക്തി പരമായി കത്തോലിക്കാ വോട്ടുകള്‍ പിടിക്കാന്‍ ജോര്‍ജിന് കഴിഞ്ഞാല്‍ വന്‍ വിജയം തന്നെ അദ്ദേഹം നേടും.




Sunday, March 15, 2009

ആരാണീ ഹൈബി ഈടനും.ടി സിദ്ധിക്കും


സമീപ കാലത്തായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു യുവ രത്നങ്ങള്‍ ആണല്ലോ ഹൈബി ഈടനും സിദ്ധിക്കും.രണ്ടു പേരും കോണ്‍ഗ്രസിന്‍റെ പോഷക സംഘടന നേതാക്കള്‍.ഒരാള് കെ എസ് യു വിന്‍റെ അഖിലേന്തിയ നേത്രെത്തിലും മറ്റൊരാള്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതാവും.രണ്ടു പേരെയും മോളീന്ന് നൂലെകെട്ടി മാഡം ഇറക്കിയവര്‍.രണ്ടു പേരും ലോകസഭ ഇലക്ഷനില്‍ സീറ്റ് കിട്ടാന്‍ സാധ്യത ഉള്ളവര്‍.ഇങ്ങനെ ഒരുപാടു സാമ്യം ഇവര്‍ തമ്മില്‍ ഉണ്ട്.പക്ഷെ ഞാന്‍ പറയാന്‍ വന്ന കാര്യം ഇതല്ല.മറ്റൊരു സമയവും ഇവര്‍ തമ്മില്‍ ഉണ്ട്.കോണ്ഗ്രസ് സംസ്ഥാനത്ത് നേരിട്ട രണ്ടു നിര്‍ണായക ഉപ തിരെഞ്ഞെടുപ്പില്‍ ഇവര്‍ രണ്ടു പേരും കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്.രണ്ടും പ്രത്യക്ഷത്തില്‍ മുഖ്യമന്ത്രി ആണ്ടനിയിക്കെതിരെ ആയിരുന്നു.ഒന്നു കരുണാകരനെ വെട്ടി ആന്റണി മുഖ്യ മന്ത്രി ആയ കാലം.എം എല്‍ എ അല്ലാതിരുന്ന ആന്റണി തിരൂരങ്ങാടി ഉപതിരെഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു.അവിടെ ഇങ്ങനെ ഉപ തിരെഞ്ഞെടുപ്പ് വന്നു എന്ന് ഓര്‍ക്കേണ്ടതുണ്ട്.ബാബറി മസ്ജിദ് പൊളിക്കാന്‍ കൂട്ടുനിന്ന നരസിംഹരവൂന്റെയും കോണ്‍ഗ്രസിന്റെയും ക്കോടെ ഉള്ള പൊറുതി മുസ്ലീം ലീഗ് അവസാനിക്കത്തത്തില്‍ പ്രേതിഷേടിച്ചു എം എല്‍ എ ആയിരുന്ന യു എ ബീരാന്‍ രാജി വച്ചതിനാലാണ്.മത്സരിച്ചാല്‍ തൊട്ടു പോയാലോ എന്ന പേടി ഉള്ളത് കൊണ്ടാണ് മുസ്ലീം ലീഗ് മല്‍സര രംഗത്ത് നിന്നു പിന്‍മാറിയത്.അന്ന് അറിയപെടുന്ന സിമി നേതാവ് ആയിരുന്നു ഇന്നത്തെ യൂത്ത് നേതാവ്.രോക്ഷം തിളച്ചു മറിഞ്ഞ ഇന്നത്തെ യുവ നേതാവ് അന്ന് ആന്റണിക്കെതിരെ സജീവമായി വോട്ടു പിടിച്ചു.അത് പോലെ പിനീട് ആന്റണി മുഖ്യമന്തി ആയിരുന്ന സമയത്താണ് പ്രസിദ്ധമായ എറണാകുളം ഉപ തിരെഞെടുപ്പ് നടന്നത്.ഹൈബി ഈടന്റെ പിതാവ് ജോര്‍ജ് ഈഡന്‍ മരിച്ചപ്പോഴാണ് എറണാകുളത്തു തിരെഞ്ഞെടുപ്പ് വേണ്ടി വന്നത്.യു ഡി എഫ് സ്ഥാനാര്‍ഥി ആയി മല്‍സരിക്കുന്നത് എം ഓ ജോണ്‍.എതിര് സെബാസ്റ്റിയന്‍ പോള്‍.എം ഓ ജോണേ തോല്‍പ്പിക്കും എന്ന് കട്ടായം പറഞ്ഞുകൊണ്ട് ലീഡര്‍ വ്യാപകമായി കാമ്പയിന്‍ നടത്തുന്ന കാലം.ജെയിപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മന്ത്രി സഭ മുഴുവനും .കരുണാകരന്‍റെ സ്ഥാനര്‍ത്തിയെ വെട്ടി ജോണിനെ സ്ഥാനാര്‍ഥി ആക്കിയ ആണ്ടനിയടെ പ്രസ്റ്റീജ് പോരാട്ടം .അന്ന് ജോണിനെതിരെ വോട്ടു ചോദിക്കുന്ന ഹൈബി ഈടനെ ഇന്ത്യ വിഷിയനും എഷിയാ നെറ്റും ഉള്പ്പെടെ ഉള്ള മാധ്യമങ്ങള്‍ കേരള ജനതയെ കാട്ടി തന്നതാണ്.തിരൂരങ്ങാടിയില്‍ ആന്റണി രെക്ഷപെട്ടു എങ്കിലും എറണാകുളത്തു അടിപറഞ്ഞു.
ഏത് പാര്‍ട്ടി ആണെങ്കിലും പാര്‍ട്ടിയുടെ നിലപാടിനോട് യോജിച്ചു വന്നാല്‍ അവരെ മറ്റു കുഴപ്പങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ സഹകരിപ്പിക്കണം എന്നാണ് എന്‍റെ വെക്തിപരമായ അഭിപ്രായം.അതിന് ഒരു മടിയും ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്ഗ്രസ് .ഗുജറാത്തില്‍ മുസ്ലീങ്ങളെ കൂട്ടകൊല ചെയ്യാന്‍ നേത്രെതെം നല്കിയ വഗേല ഉള്‍പെടെ ഉള്ളവരെ കൈ നീട്ടി സീകരിച്ച പാര്‍ട്ടി ആണ് കോണ്ഗ്രസ്.നമ്മടെ കര്‍ണാടകത്തിലെ ബംഗാരപ്പ തന്നെ എത്രയോ പ്രാവശ്യം കോണ്‍ഗ്രെസിന്റെ നിലപാട് അംഗീകരിച്ചു ആ പാര്‍ട്ടിയില്‍ ചേര്‍ന്നു.പുള്ളിക്ക് ഇടക്കിടക്കെ നിലപാടില്‍ മാറ്റം വരും അന്നേരം പുറത്താക്കും.പിന്നെ നിലപാട് മാറുമ്പോള്‍ തിരിച്ചു എടുക്കും.ഇങ്ങനെ എത്ര പ്രാവശ്യം എടുത്തു എന്ന് ബംഗാരപ്പക്ക് പോലും കണക്കു കാണില്ല.ഏതായാലും എതിരെ പ്രവര്‍ത്തിച്ചവരെ രണ്ടു മൂന്നു വര്‍ഷംകൊണ്ടു സംഘടനെയടെ നിര്‍ണായക സ്ഥാനങളില്‍ ഇരുത്തുന്ന പാര്‍ട്ടി കോണ്ഗ്രസ് മാത്രം ആയിരിക്കും. മിക്ക പാര്‍ട്ടിയിലും അതിന് കൂടതല്‍ സമയം എടുക്കും

"രണ്ടു മൂന്നു വര്‍ഷം കൊണ്ടൊരു
സിമിക്കാരനെ നേതാവാക്കുന്നതും മാഡം
യൂത്ത് നേതാവായി വിലസിയവനെ
വലിച്ചു താഴെ ഇടുന്നതും മാഡം."


Saturday, March 14, 2009

വെളിയം പറഞ്ഞ 65ലെ തിരെഞ്ഞെടുപ്പും ആട്ടിങ്ങലെ സ്ഥാനാര്‍ഥി എ സമ്പത്തും.


പുതിയ വാര്‍ത്ത കണ്ടില്ലേ ?ആറ്റിങ്ങല്‍ ഉള്‍പെടെ ഉള്ള മണ്ഡലങ്ങളില്‍ 65ലെ ചരിത്രവും പറഞ്ഞു സി പി ഐ മല്‍സരിക്കാന്‍ വേണ്ടി സ്ഥാനര്‍ത്തികളുടെ പാനല്‍ ഉണ്ടാക്കിയിരിക്കുന്നു.വെളിയം ആശാന്‍ തിരിഞ്ഞു ചരിത്രം ഒന്നു പഠിച്ചാല്‍ നന്നായിരിക്കും.നിങ്ങള്‍ ആറ്റിങ്ങലില്‍ അന്ന് തോല്‍പ്പിക്കാന്‍ ശ്രെമിച്ച അനിരുധന്റെ മകന്‍ തന്നെയാണ് ഇപ്പോള്‍ ആറ്റിങ്ങല് സ്ഥാനാര്‍ഥി എന്നത് തികച്ചും യദ്രേസ്ചികം മാത്രം ആയിരിക്കും.

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം ജയിലി ല്‍. ചൈനാ ചാരന്‍മാരെന്നാരോപിച്ചായിരുന്നു അവരെ ഇരുമ്പഴികള്‍ക്കുള്ളിലാക്കിയത്‌. ഇതാണ്‌ 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്ത ലം. ആര്‍. ശങ്കര്‍ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കാ ലം. കമ്യൂണിസ്റ്റ്‌ പാര്‍ട്ടയില്‍ പിളര്‍പ്പുണ്ടായശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പെന്ന പ്രത്യേകതയും 1965-നുണ്ട്‌. അന്നു സംസ്ഥാനം മുഴുവന്‍ ശ്രദ്ധിച്ച മത്സരം നടന്ന മണ്ഡല മാണ്‌ ആറ്റിങ്ങല്‍. അവിടെ മുഖ്യമന്ത്രി ആര്‍. ശങ്കര്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി. എതിരാളി സിപി എം തീപ്പൊരി കെ. അനിരുദ്ധന്‍.സി പി ഐ നിര്‍ത്തിയിരുന്നു ഒരു സ്ഥാനര്‍ത്തിയെ.സി പി എമിലെ സമുന്നത നേതാക്കള്‍ക്കൊപ്പം അനിരുദ്ദത് നും അന്നു ജയിലില്‍ രാഷ്ട്രീയ തടവുകാരന്‍. ഇരുമ്പഴികള്‍ക്കുള്ളില്‍ കിടന്നുകൊണ്ടാണു ശങ്കറിനെ തിരുവനന്തപുരത്തുകാരുടെ സഖാവു നേരിട്ടത്‌. ഫലം വന്നപ്പോള്‍ എല്ലാവരും ഞെട്ടി. ശങ്കര്‍ തോറ്റു. അനിരുദ്ധന്‍ കേരളത്തിന്റെ ആദ്യ ജയന്റ്‌ കില്ലറുമായി. 1965-ലെ തിരെഞ്ഞെടുപ്പില്‍ ജെയിലില്‍ കിടന്നു മല്‍സരിച്ച അച്ചന് വേണ്ടി വോട്ടു ചോദിച്ച മകന്‍ സമ്പത്തിനു അന്ന് പ്രായം മൂന്നു വയസു.പേരൂര്‍ക്കടയിലെ ദിവാകരന്‍ എന്ന സ ഖാവ്‌ അനിരുദ്ധന്റെ ഒരു ചിത്രം വരച്ചിരുന്നു. ജയിലിലെ കമ്പിയഴികളില്‍ പിടിച്ചുകൊണ്ട്‌ അനിരുദ്ധന്‍ ‍ നില്‍ക്കുന്നതാണു ചിത്രം. ഇതായിരുന്നു പ്രധാന പ്രചാരണായുധം. സമാനമായ നിരവധി ബോ ര്‍ഡുകളും സജീവമായുണ്ടായിരുന്നു. ഉന്തുവണ്ടികളിലും മറ്റും ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പ്രചാരണം വലിയ വിജയമായി. ഇതു കോണ്‍ഗ്രസിനെ വലിയതോതി ല്‍ അങ്കലാപ്പിലാക്കി. അവര്‍ ആ ചിത്രങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. അതോടെ അതിനു കാവല്‍ നില്‍ക്കേണ്ട അവസ്ഥയാ യി. പാര്‍ട്ടി സഖാക്കളുടെയും അമ്മാവന്‍മാരുടെയും തോളത്തിരുന്നായിരുന്നു സമ്പത്ത് അച്ഛനുവേണ്ടി വോട്ടു പിടിക്കാനിറങ്ങിയത്‌. ഒപ്പം കൈയിലൊരു പാല്‍ക്കുപ്പിയും ഉണ്ടാവും. ഓ രോ സ്ഥലത്തെത്തുമ്പോഴും കാറിന്റെ മുകളില്‍ സമ്പത്തിനെ കയറ്റിനിര്‍ത്തും. അച്ഛനു വോട്ടു ചെയ്യ ണമെന്ന്‌ സമ്പത്ത് അവിടെനിന്നു വിളിച്ചുപറയും. അന്നത്തെ ആ മൂ ന്നു വയസുകാരന്‍ 28 വര്‍ഷത്തിനുശേഷം ആറ്റിങ്ങല്‍ ഉള്‍പ്പെടുന്ന ചിറയിന്‍കീഴ്‌ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി ജയിച്ചുകയറിയതു മറ്റൊരു ചരിത്രം. ചിറയിന്‍കീഴ്‌ മണ്ഡലം ഇപ്പോഴില്ല. പുനര്‍നിര്‍ണയത്തിലൂടെ ആറ്റിങ്ങലായി. ആറ്റിങ്ങലില്‍ ഇക്കുറിയും ഇടതുസ്ഥാനാര്‍ഥിയാണു സമ്പ ത്ത്‌. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം തലസ്ഥാനത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്‌ അനിരുദ്ധന്‍ സഖാവിപ്പോള്‍.

പഴയതൊന്നും ഓര്‍ക്കാതെയും ഓര്‍മ്മിപ്പികാതെയും ഇരുന്നാല്‍ ആശാനും ആശാന്‍റെ ശിഷ്യര്‍ക്കും കൊള്ളാം.താഴെ തട്ടില്‍ മുതല്‍ സി പി ഐ പ്രവര്‍ത്തകര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം.

Friday, March 13, 2009

65ലെ തിരെഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ചത് ആര്.

വെളിയം ഭാര്‍ഗവന്‍ പറയുന്നു അനുഭവം ഓര്‍ക്കണം എന്ന് .അന്ന് സീറ്റില്‍ ജയിച്ചു എന്നും അവകാശപ്പെടുന്നു.അദ്ധേഹത്തിനു മറുപടി കൊടുത്ത പിണറായി പറയുന്നു ജസ്റ്റിസ് കൃഷ്ണയ്യര്‍ മല്‍സരിച്ച തലശ്ശേരി ഉള്‍പെടെ 54സീറ്റില്‍ സി പി ഐ യ്ക്ക് കെട്ടി വച്ച കാശ് പോയി എന്ന്.ഇതു രണ്ടും കൂടി ശരിയാവുന്നില്ലലോ എന്ന് എന്‍റെ കഴിഞ്ഞ ബ്ലോഗില് ഒരു കൂട്ടുകാരന്‍ ചൂണ്ടി കാണിച്ചു തന്നു.ശരിയാണ്
ആകെ മല്‍സരിച്ചത് - 79സീറ്റ്
കെട്ടിവച്ച കാശു പോയത് - 54സീറ്റ്
ബാക്കി ഉള്ളത് - 25സീറ്റ്
വെളിയം പറഞ്ഞതു - 33സീറ്റ്

ഇതെങ്ങനെ ശരി ആകും.പഴയ കണക്കു കിട്ടുമോ എന്ന് തപ്പി കൊണ്ടിരിക്കുമ്പോള്‍ പീപ്പിള്‍ ടി വി യില്‍ പ്രഭ വര്‍മയുടെ ഒരു റിപ്പോര്‍ട്ട് കണ്ടു.

അന്യോക്ഷിച്ചു നടന്നതിലും കൂടുതല്‍ കിട്ടി.ശേഷം ആരാണ് വളര്‍ന്നത്‌ എന്നും അദ്ദേഹം ചൂണ്ടി കാണിച്ചു തരുന്നു.അതെന്തായാലും തനിച്ചു മത്സരിച്ചാല്‍ ഒരു സീറ്റിലും സി പി ഐ ജയിക്കില്ലാന്നു ഉള്ള ബോധം എങ്കിലും ആശാന് ഉള്ളത് നല്ലതാണു.പണി എടുക്കാനും വെള്ളം കോരനും വിറകു വെട്ടാനും സി പി എം ചോറുണ്ണാന്‍ സി പി ഐ (കടപ്പാട് ജിവി) ഈ നിലയാണ് നിലവില്‍ ഉള്ളത്.

പിണറായിയുടെ വിശദീകരണം

from the press meeting of pinarai

സിപിഐയുടെ ലോകസ്ഭാ സീറ്റുകളൊന്നും കൈവശപ്പെടുത്താന്‍ സിപിഎം ശ്രമിച്ചിട്ടില്ല. പരസ്പരം ചര്‍ച്ച ചെയ്തു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ചില നിലപാടുകള്‍ കൈക്കൊള്ളുക മാത്രമാണ്‌ തങ്ങള്‍ ചെയ്തിട്ടുള്ളത്‌. ഘടകകക്ഷികളുടെ ഒരവകാശവും സിപിഎം കവര്‍ന്നിട്ടില്ല. പലപ്പോഴും സിപിഐയുടെ താത്പര്യങ്ങള്‍ക്കു വഴങ്ങുന്നു എന്ന പഴി മറ്റു ഘടകകക്ഷികളില്‍ നിന്നു കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.പൊന്നാനി മണ്ഡലത്തില്‍ സിപിഎം അവകാശം ഉന്നയിച്ചിട്ടില്ല. ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കു ഇടതു സ്ഥാനാര്‍ഥികള്‍ പതിവായി തോല്‍ക്കുന്ന മണ്ഡലമാണിത്‌. ഇത്തവണ യുഡിഎഫിനെയും മുസ്്ല‍ിം ലീഗിനെയും തോല്‍പിക്കാന്‍ പറ്റുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ്‌ അവിടെ നിലനില്‍ക്കുന്നത്‌. എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ്‌ അവിടെ എല്ലാവര്‍ക്കും സ്വീകാര്യനായ സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്‌. ഇക്കാര്യം സിപിഐ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ കാര്യങ്ങള്‍ മുന്നോട്ടു പോയത്‌. അവിടെ സ്വതന്ത്രനായി പ്രചാരണത്തിനിറങ്ങിയ ഡോ. ഹുസൈന്‍ രണ്ടത്താണിയെ താന്‍ കണ്ടിട്ടില്ല. നേരിട്ട്‌ അറിയുകയുമില്ല. പിന്നെങ്ങനെ അദ്ദേഹം എന്റെയോ സിപിഎമ്മിന്റെയോ സ്ഥാനാര്‍ഥിയാകും? സിപിഐ അസിസ്റ്റന്റ്‌ സെക്രട്ടറി കെ.ഇ ഇസ്മായിലാണു രണ്ടത്താണിയുമായി കൂടിക്കാഴ്ച നടത്തിയത്‌. സിപിഐ ചിഹ്നത്തില്‍ മത്സരിക്കാന്‍ രണ്ടത്താണി വിസമ്മതിച്ചതും ജയിച്ചു കഴിഞ്ഞാല്‍ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വീകരിക്കില്ല എന്ന്‌ അദ്ദേഹം പറഞ്ഞതുമാണ്‌ സിപിഐയെ ചൊടിപ്പിച്ചതെന്നു വേണം മനസിലാക്കാന്‍. രണ്ടത്താണി ഇപ്പോള്‍ പ്രചാരണത്തില്‍ വളരെ മുന്നോട്ടു പോവുകയും ചെയ്തു. രണ്ടത്താണി ഇന്നലെ ഞങ്ങളുടെ ആളായിരുന്നില്ല. ഇന്നും ഞങ്ങളുടെ ആളല്ല. നാളെ ഞങ്ങളുടെ ആളാക്കാന്‍ ഉദ്ദേശവുമില്ല. പിണറായി കൂട്ടിച്ചേര്‍ത്തു.സിപിഐ മത്സരിച്ച അടൂര്‍ ലോക്സഭാ മണ്ഡലം ഡിലിമിറ്റേഷന്റെ ഭാഗമായി ഇല്ലാതായി. അതിപ്പോള്‍ പത്തനംതിട്ട മണ്ഡലത്തിന്റെ ഭാഗമാണ്‌. അതുകൊണ്ട്‌ പത്തനംതിട്ട മണ്ഡലം സിപിഐക്കു വിട്ടുകൊടുക്കാന്‍ ആലോചിച്ചു. എന്നാല്‍ അവര്‍ക്കു മാവേലിക്കര മതിയെന്ന ആവശ്യം ഉയര്‍ന്നു. ഞങ്ങളുടെ സിറ്റിങ്‌ സീറ്റ്‌ആയിട്ടുപോലും മുന്നണി മര്യാദയുടെ ഭാഗമായി ഈ സീറ്റു വിട്ടുകൊടുക്കുകയായിരുന്നു. പൊന്നാനിയില്‍ പൊതുസ്വതന്ത്രനെന്ന്‌ എല്‍ഡിഎഫ്‌ യോഗത്തില്‍ സിപിഐ സമ്മതിച്ചതിനു പകരമായിരുന്നു ഈ വിട്ടുവീഴ്ച.കോഴിക്കോട്‌ ലോക്സഭാ മണ്ഡലത്തിലും സമാനമായ പ്രശ്നങ്ങളുണ്ട്‌. അതുകൊണ്ടുതന്നെ അവിടെ ചില തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്‌. അതേക്കുറിച്ച്‌ ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ഘടകകക്ഷികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കുന്ന നയമാണ്‌ സിപിഎമ്മിന്‌. വക്കച്ചന്‍ മറ്റത്തിലിനെയും എന്‍.കെ പ്രേമചന്ദ്രനെയും രാജ്യസഭയിലെത്തിച്ചതു മുന്നണി മര്യാദയുടെ ഭാഗമായാണ്‌. ഇക്കുറി രാജ്യസഭയിലേക്ക്‌ ഒഴിവു വന്നപ്പോഴും സിപിഐ സ്ഥാനാര്‍ഥിയെ പരിഗണിച്ച കാര്യം പിണറായി ഓര്‍മിപ്പിച്ചു. തനിക്കു സമചിത്തതയില്ല എന്ന വെളിയം ഭാര്‍ഗവന്റെ പരാമര്‍ശത്തെ പിണറായി വിജയന്‍ പരിഹസിച്ചു. എല്‍ഡിഎഫ്‌ യോഗങ്ങളില്‍ പരുഷവാക്കുകള്‍ ഉപയോഗിച്ചു കലഹിക്കാറുള്ള വെളിയത്തിനോടു തങ്ങള്‍ ക്ഷമാപൂര്‍വം പെരുമാറാറുള്ളതുതന്നെ തങ്ങളുടെ സമചിത്തതയുടെ ഉദാഹരണമാണ്‌- പിണറായി പറഞ്ഞു. 1970-ലെ കാര്യങ്ങള്‍ മറക്കരുത്‌ എന്ന വെളിയത്തിന്റെ പരാമര്‍ശത്തിനും പിണറായി വ്യക്തമായ മറുപടി നല്‍കി. 70-ല്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു സിപിഐ. കോണ്‍ഗ്രസ്‌ അനുകൂല നിലപാടാണ്‌ അക്കാലങ്ങളില്‍ സിപിഐ സ്വീകരിച്ചിട്ടുള്ളത്‌. കോണ്‍ഗ്രസ്‌ -സിപിഐ ഭരണത്തിന്റെ അനുഭവങ്ങളെക്കുറിച്ചു എനിക്കു വ്യക്തിപരമായിത്തന്നെ പറയാന്‍ കഴിയും. ആ കാലത്തിന്റെ പാടുകള്‍ പേറുന്ന ആളാണ്‌ ഞാന്‍. അടിയന്തിരാവസ്ഥക്കാലത്ത്‌ ഏല്‍ക്കേണ്ടിവന്ന ക്രൂര ലോക്കപ്‌ മര്‍ദനം ഓര്‍മിച്ചുകൊണ്ട്‌ പിണറായി പറഞ്ഞു. 1965-ലെ കാര്യമാണ്‌ വെളിയം ഓര്‍മിപ്പിക്കുന്നതെങ്കില്‍, അന്ന്‌ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യരെപ്പോലെ ഒരാളെ തലശേരിയില്‍ നിര്‍ത്തി കെട്ടിവച്ച കാശ്‌ നഷ്ടപ്പെടുത്താന്‍ സിപിഐക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്നു മറുപടി പറയേണ്ടി വരും. അന്ന്‌ 79 സീറ്റുകളില്‍ മത്സരിച്ച്‌ 54 ലും അവര്‍ക്കു കെട്ടിവച്ച കാശു നഷ്ടമായി. അത്ര ഗതികേട്‌ ഞങ്ങള്‍ക്കുണ്ടായില്ല- പിണറായി ഓര്‍മിപ്പിച്ചു.

Wednesday, March 11, 2009

പി കെ ബിജു -ചെന്തീയില്‍ ചാലിച്ച ചന്ദന പൊട്ട്‌

Text Color

വീടില്ല,ഭക്ഷണം ഇല്ല,പുസ്തകം ഇല്ല,അച്ചന് ക്യാന്‍സര്‍,എന്നിട്ടും ബിജു പഠിച്ചു രാഷ്ട്രീയത്തിലും ഇറങ്ങി,പി എച്ച് ഡി നേടി ,എസ് എഫ് ഐ അഖിലേന്ത്യ അദ്ധ്യക്ഷന്‍ ആയി ,ഇനി ജനങ്ങള്‍ അനുഗ്രഹിച്ചാല്‍ ആലത്തൂരിലെ എം പിയും.

എം എസി വരെ രാത്രി വൈകുവോളും ഇരുന്നു ബിജു പുകവലിക്കും .കൂട്ടിനു അച്ഛനും ഉണ്ടാവും.സംശയിക്കണ്ട വലിച്ചു കേറ്റുന്ന പുക സിഗ്രറ്റിന്റെയോ പുക അല്ല .മണ്ണെണ്ണ വിളക്കിന്‍റെ പുക ആണ്.കുടി കിടപ്പായി കിട്ടിയ തുണ്ട് ഭൂമിയില്‍ വൈദ്യുതി ഇല്ലാത്ത വീട്ടില്‍ പട്ടിണി ശീലമാക്കിയാണ് ബിജു പഠിച്ചതും വളര്‍ന്നതും എല്ലാം.മഴക്കാലം ആയാല്‍ പട്ടിണി പെയതിറങ്ങും ബിജുവിന്റെ കുടുംബത്തില്‍.മഴയത്തും വെയിലത്തും ശരീരം നോക്കാതെ ബിജുവിന്റെ അച്ഛന്‍ കുട്ടപ്പനും അമ്മ ഭവാനിയും അന്യരുടെ പാടങ്ങളില്‍ പണി എടുത്താണ് ബിജു ഉള്‍പെടെ ഉള്ള മൂന്നു കുഞ്ഞുങ്ങളെ വളര്‍ത്തിയത്‌.പട്ടിണി ആണെങ്കിലുംപഠനത്തില്‍ പിന്നോക്കം പോകരുതെന്ന വാശിയ‌ില്‍ ആ അച്ഛന്‍ വളര്‍ത്തിയ ആ മകന്‍ പഠനത്തില്‍ പിനോക്കം പോയില്ല എന്ന് മാത്രം അല്ല സംഘടന മികവും കാണിച്ചു എസ് എഫ് ഐ യുടെ അഖിലേന്ത്യ അദ്ധ്യകഷനും അത് വഴി ഇപ്പോള്‍ ആലത്തൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആയി .
എം എസി കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ ആയി ജോലി ലഭിച്ചപ്പോള്‍ ദാരിദ്ര്യം മൂലം ഉള്ള സമ്മര്‍ദത്തെ അതിജീവിച്ചു സഘടനയില്‍ ഉറച്ചു നില്ക്കാന്‍ ഉള്ള പാര്‍ട്ടി നിലപാട് അംഗീകരിച്ചു കൂറ് തെളിയിച്ച ബിജുവിന് പാര്‍ട്ടി ഏല്‍പിക്കുന്ന പുതിയ ദൌത്യം ആലത്തൂരിലെ മത്സരം ആണ്.മകന്‍ എം പി ആയി വരുന്നതും കാത്തു ഒരാള്ക്ക് കഷ്ടിച്ച് നടക്കാന്‍ പറ്റുന്ന വഴി അവസാനിക്കുനിടത് ഉള്ള ചെറിയ വീട്ടില്‍ ബിജുവിന്റെ അമ്മ കാത്തിരിക്കുന്നു.

Monday, March 9, 2009

അബ്ധുള്ളകുട്ടി ഒരു മണ്ടന്‍ കുട്ടി

പഴയ കണ്ണൂര്‍ മണ്ഡലം എല്‍ ഡി എഫ് അനുകൂല മണ്ഡലം അല്ലായിരുന്നു.അത് കൊണ്ടാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സി പി യെമിന് ഇഷ്ടം ഇല്ലാഞ്ഞിട്ടും അബ്ധുള്ളകുട്ടിയിക്ക് കണ്ണൂര്‍ സീറ്റ് കിട്ടിയത്.എന്നാല്‍ മാറിയ മണ്ഡലം സി പി യെമിന് ഒരു ഷുവര്‍ സീറ്റാണ്.യു ഡി എഫ് അനുകൂല മണ്ഡലങ്ങള്‍ വയനാട് മണ്ഡലത്തില്‍ ആയി.ഉള്ള കണ്ണൂര്‍ നിയമസഭ മണ്ഡലം വരെ എല്‍ ഡി എഫ് അനുകൂലമായി .യു ഡി എഫിന് അനുകൂലം ആയിരുന്ന 4പഞ്ചായത്ത് മാറ്റി എല്‍ ഡി എഫിന് ഭൂരിപക്ഷം ഉള്ള പഞ്ചായത്തുകള്‍ കണൂര്‍ നിയമസഭ മണ്ഡലത്തില്‍ ചേര്‍ത്തു .(ഇനി എം എല്‍ എ ആവണമെങ്കില്‍ സുധാകരന്‍ വേറെ മണ്ഡലം നോക്കണം )അത് കൊണ്ടു ഈ പ്രാവശ്യം സീറ്റ് കിട്ടില്ലാന്നു ഉറപ്പിച്ച അബ്ധുള്ളകുട്ടി പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഷന്‍ മേടിക്കാന്‍ വേണ്ടി പാര്‍ട്ടിയെ പ്രകോപിപ്പിക്കാന്‍ പല പ്രാവശ്യം ശ്രെമിച്ചു.അത് വഴി രക്ത സാക്ഷി പരിവേഷവും മാധ്യമ സപ്പോര്‍ട്ടും കിട്ടും എന്നും അബ്ധുള്ളകുട്ടിക്കു നന്നായി അറിയാമായിരുന്നു.അതിന് വേണ്ടി പല വിവാദങ്ങളും അദ്ദേഹം ഉണ്ടാക്കി.ഹര്‍ത്താല്‍ വിരുദ്ധ പ്രസ്താവനയും വെറ്റില ജ്യോതിഷവും,ഉമരയും മറ്റും അതിന്‍റെ ഭാഗം ആയിരുന്നു.എന്നാല്‍ അബ്ധുള്ളകുട്ടിയുടെ മനസ്സില്‍ കണ്ടത് പാര്‍ട്ടി മാനത്ത് കണ്ടു.ഒത്തിരി പ്രകോപനം ഉണ്ടായിട്ടും പാര്‍ട്ടി പ്രതികരിച്ചില്ല.ഒടുവില്‍ മോഡി അനുകൂല പ്രസ്താവന അബ്ധുള്ളകുട്ടി നടത്തിയപ്പോള്‍ ഏത് തന്നെ അവസരം എന്ന് കണ്ടു പാര്‍ട്ടി അദ്ധേഹത്തെ പുറത്താക്കി.ഇനി ലീഗോ കോണ്‍ഗ്രസോ അദ്ധേഹത്തെ സ്ഥാനാര്‍ഥി ആക്കിയാലുംകുഴപ്പം ഇല്ല എന്ന് പാര്‍ട്ടി കരുതുന്നു. ബുഷിനെ പോലെ മുസ്ലീങ്ങള്‍ വെറുക്കുന്ന മോഡിയെ അനുകൂലിച്ച അബ്ധുല്ലകുട്ടിയെ സ്ഥാനാര്‍ഥി ആക്കിയാല്‍ ഇപ്പോള്‍ തന്നെ ആണവ കരാറിലും പാലസ്തീന്‍ പ്രശ്നത്തിലും ഇടഞ്ഞു നില്ക്കുന്ന മുസ്ലീം ജന സമൂഹത്തിനു യു ഡി എഫിനോട് ഉള്ള എതിര്‍പ്പ് കൂടുകയുള്ളൂ എന്നും പാര്‍ട്ടി കണക്കു കൂട്ടുന്നു.അത് കണൂരില്‍ മാത്രം അല്ല മലപ്പുറത്തും പ്രചാരണ ആയുധം ആക്കം എന്നും പാര്‍ട്ടി കണക്കു കൂട്ടുന്നു.ഈ ഒരു കാരണം തന്നെയാണ് അബ്ദുള്ള കുട്ടിയെ സ്ഥാനാര്‍ഥി ആകണോ വേണ്ടയോ എന്ന് ലീഗിനെയും കോണ്‍ഗ്രസിനെയും വീണ്ടും വീണ്ടും ചിന്തിപ്പിക്കുനത്.ഗള്‍ഫിലെ ഒരു ചെറിയ മീറ്റിങ്ങില്‍ നടത്തിയ ആ പ്രസ്താവന തനിക്ക് സസ്പെന്‍ഷന്‍ മേടിച്ചു തരും എന്ന് അബ്ധുള്ളകുട്ടി വിചാരിച്ചിരുന്നില്ല.മറിച്ച് ഉമ്ര നടത്താന്‍ പോയി പാര്‍ട്ടിയെ വിമര്‍ശിച്ചപ്പോലോ മതങ്ങളോടുള്ള പാര്‍ട്ടിയുടെ സമീപനത്തെ കുറിച്ചു പറഞ്ഞപ്പോലോ പുറത്ത്താക്കിയിരുന്നെങ്കില്‍ എന്തുമാത്രം അനുകൂല തരംഗം ഉണ്ടായേനെ.അത് പോലെ എന്തങ്കിലും വീണ്ടും പറഞ്ഞ മതിയായിരുന്നു.. അതും ഓര്‍ത്തു അബ്ധുള്ളകുട്ടിയക്ക്‌ ഒരായിരം വിപ്ലവഭിവാധ്യങ്ങള്‍.

Saturday, March 7, 2009

ഹൈക്കമാന്റിനും മുകളില്‍ ഉള്ള ശശി തരൂര്‍

ആദ്യം അമേരിക്കന്‍ പത്രമായ യലെ ഡെയിലി ന്യൂസിന്‍റെ വ്യാഴാഴ്ചത്തെ ഇന്‍റര്‍നെറ്റ് എഡിഷ്യന്‍ ഇവിടെ വായിക്കുക.
ലോകസഭ സ്ഥാനര്‍തികളെ തീരുമാനിക്കാന്‍ ഇവിടെ കേരളത്തില് നമ്മടെ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഉപ സമതിയും രൂപീകരിച്ചു ചര്‍ച്ച ചെയ്യുന്നു.അവിടെ അങ്ങ് അമേരിക്കയില്‍ നമ്മുടെ തരൂര്‍ ചേട്ടന്‍ കൊക്കോ കോള കമ്പനി സ്പോന്‍സര്‍ ചെയ്ത ഒരു പരിപാടിയില്‍ തന്‍റെ ലോക സഭ സ്ഥാനര്‍ത്തിതും സ്വയം പ്രഖ്യാപിക്കുന്നു.പത്തു ദിവസത്തിനുള്ളില്‍ ഒദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും ജോ തോമസ് കാരക്കാട്ട് എന്ന മലയാളിയുടെ ചോദ്യത്തിനു മറുപടി ആയി തരൂര്‍ പറഞ്ഞു.അത് കണ്ടു ഞെട്ടിയത് സാദാ കോണ്ഗ്രസ് പ്രവര്‍ത്തകര്‍ ആണ്.അവര്‍ ഇപ്പോള്‍ ചോദിക്കുന്നത് എന്തൂട്ട്‌ ഉപ സമതിയാണ് ഉണ്ടാക്കിയീക്കനെ എന്നാണ്? ഉപ സമതീനും പറഞ്ഞു ഇവിടെ കൊറേ ചര്‍ച്ച നടക്കും.സ്ഥാനാര്‍ഥി മോഹികളെ കൊണ്ടു തിരുവനതപുരത്തെ റൂമൊക്കെ നിറയും.അത് മാത്രമെ നടക്കു.സ്ഥാനര്തികളെ അങ്ങ് ഡല്‍ഹീന്നു നൂലെ കെട്ടി ഇറക്കും അവസാനം.അത് മാത്രമെ നടക്കൂ എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഏതു മണ്ഡലത്തിലാണ്‌ മത്സരിക്കുനത് എന്ന് തരൂര്‍ പറഞ്ഞിട്ടില്ലെങ്കിലും പാലക്കാട് മണ്ഡലത്തില്‍ നിറഞ്ഞിരിക്കുന്ന തരൂറിന്റെ ഫ്ലെക്സുകള്‍ മണ്ഡലം പാലക്കാട് തന്നെയാണ് എന്ന് ഉറപ്പിക്കുന്നു.അങ്ങനെയെന്കില്‍ മറ്റൊരു കാര്യവും ഉണ്ട്.കൊക്കോകോളയുടെ ഭൂജല ചൂഷണത്തിനെതിരെ കഴിഞ്ഞ 6വര്‍ഷമായി അതി ശക്തമായ സമരം നടക്കുന്നുണ്ട് പാലക്കാടു.അതെ കൊക്കോ കോളയുടെ കീഴില്‍ ഉള്ള ഫൌന്ടെഷന്‍ ഉപദേശ സമതി അംഗം ആണ് ശശി തരൂര്‍.

Tuesday, March 3, 2009

വെറുക്കപെട്ടവന്ടെ പത്രം

ആണവ കരാറില്‍ 6000കോടി രൂപ നഷ്ടം വന്നു എന്ന സി എ ജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശ പുറത്തു വച്ചിട്ട് ആഴ്ച മൂന്നായി.പല ദേശീയ മാദ്ധ്യമങ്ങളും അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.പക്ഷെ നമ്മുടെ കേരളത്തിലെ ഭൂരിപക്ഷം മാദ്ധ്യമങ്ങളും എന്തെങ്കിലും ഒരു തുമ്പ് കിട്ടിയാല്‍ ഊഹിക്കാവുന്നത്‌ മുഴുവനും ഊഹിച്ചു അത് ബ്രേക്കിംഗ് ന്യൂസ് ആയും ചര്‍ച്ച ആയും വോട്ടിനിട്ടും ആഘോഷിക്കുന്ന ചാനല്‍ ശിങ്ങങ്ങളും ഇതു കണ്ടതായി ഭാവിച്ചിട്ടില്ല.ഇവര്‍ക്ക് എന്ത് പറ്റി എന്നറിയില്ല.ഒരുത്തനും ഇതു കൊടുക്കുന്നില്ലേ എന്നറിയാന്‍ വേണ്ടി പത്രംമായ പത്രവും ചാനലുകളും പരതി നോക്കി.നോ രെക്ഷ.അവസാനം വെറുതെ ഒന്നു നോക്കിയതാണ് നമു‌ടെ വെറുക്ക പെട്ടവന്റെ പത്രം.എന്താ അതിന്‍ടെ മെട്രോ വാര്‍ത്ത.ഈ ഫാരിസ്‌ മുതലാളിയുടെ പത്രത്തില് മാത്രമെ ഉള്ളു.ശെടാ അതെങ്ങനെ ശരി ആകും .അങ്ങേരു മാഫിയാ കിങ്ങല്ലേ?അങ്ങേരു ഇങ്ങനെത്തെ വാര്‍ത്ത കൊടുക്കുമോ ?ഇങ്ങേരുടെ പത്രത്തില്‍ വരെ വന്നെങ്കില്‍ ഇങ്ങേരു മാഫിയ കിങ്ങാനെന്നു നമുക്കു കാണിച്ചു തന്ന സത്യം മാത്രം എഴുതുന്ന മത്രെഭൂമി പേപ്പറില്‍ കാണാതിരിക്കുമോ?ഒന്നു കൂടെ തപ്പി നോക്കി .എങ്ങും കണ്ടില്ല.
എന്ന പിന്നെ നമ്മുടെ ബൂലോകത്തില്‍ കുറെ ദേശ സ്നേഹികള്‍ ഉണ്ട്.ലാവലിന്‍ കേസിലെ സി എ ജി റിപ്പോര്‍ട്ട് ഒക്കെ എന്ത് ഭംഗി ആയിട്ടാണ് അവര്‍ ചര്‍ച്ച ചെയ്തത്.അവരുടെ ശ്രെദ്ധയില്‍ ഒന്നു കൊണ്ടു വരാം എന്ന് വിചാരിച്ചു ഒരു പോസ്റ്റിട്ടു.ഇതു വരെ വായിക്കത്തവര്‍ക്ക് താല്പരിയം ഉണ്ടെങ്കില്‍ അത് വായിക്കാം .ദേശ സ്നേഹികള്‍ എവിടെ പോയി എന്നറിയില്ല.രണ്ടോ മൂന്നോ പേര്‍ അഭിപ്രായം പറഞ്ഞു അത്ര മാത്രം.അഭിപ്രായം പറഞ്ഞ ഒരു മനോജും ഒരു പോസ്റ്റ്എഴുതി .അതും തഥൈവ .അതെ ഇനി പിണറായിക്കെതിരെ ഉള്ള റിപ്പോര്‍ട്ടില്‍ മാത്രമെ ഈ ദേശ സ്നേഹികള്‍ക്ക് താത്പരിയം ഒള്ളോ.അതെന്നു തോന്നണു.

ഏതായാലും ഈ വാര്‍ത്ത കൊടുത്ത വേരുക്കപെട്ടവന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടു നിര്‍ത്തുന്നു

Saturday, February 28, 2009

ആണവ കരാറില്‍ 6000കോടിയുടെ നഷ്ടം :സി എ ജി റിപ്പോര്‍ട്ട്


ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വായിക്കുക

രാജ്യത്ത്‌ ആണവഇന്ധനക്ഷാമം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന്‌ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം യു പി യെ യെ വെട്ടിലാക്കുന്നു.കഴിഞ്ഞ വെള്ളിയാഴ്ച്ചേ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച കമ്പ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലാണ്‌ ഗുരുതരമായ കണ്ടെത്തല്‍. അമേരിക്കയുമായി ആണവ കരാര്‍ ഉണ്ടാക്കുന്നതിനുവേണ്ടി മനഃപൂര്‍വം ആണവ ഇന്ധനക്ഷാമം ഉണ്ടാക്കി എന്നാണ്‌ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് .ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആണവ കരാറിനെ വന്‍ നേട്ടമായി ഉയര്‍ത്തിപ്പിടിക്കാനുള്ള കോണ്‍ഗ്രസ്‌ ശ്രമത്തിനു ഇതു വലിയ തിരിച്ചടിയാകും. ഇടതുപക്ഷവും കരാറിനെ എതിര്‍ക്കുന്ന എന്‍ഡിഎയും സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ കോണ്‍ഗ്രസിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിടും. ആണവ കരാറിനെതിരെ നിശിതമായ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന സിഎജി റിപ്പോര്‍ട്ട്‌ പൂഴ്ത്തിവയ്ക്കാന്‍ കേന്ദ്ര ആണവോര്‍ജമന്ത്രാലയം പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും നടന്നില്ല. നാല്‍പ്പതുവര്‍ഷത്തേക്കുള്ള ആണവഇന്ധന ശേഖരം ഇന്ത്യയിലുണ്ടെന്നാണു സിഎജി കണ്ടെത്തിയിരിക്കുന്നത്‌. ഖാനജല റിയാക്റ്ററുകളുടെ ഇന്ധന മാനെജ്മെന്റ്‌ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ്‌ ഇതുസംബന്ധിച്ച പരാമര്‍ശം. രാജ്യത്ത്‌ ആവശ്യത്തിനു യുറേനിയം ശേഖരമുണ്ട്‌. അതു ചൂഷണംചെയ്യാതെ കിടക്കുന്നു. ആണവോര്‍ജ മന്ത്രാലയത്തിന്റെ ആലസ്യമാണിതിനു കാരണം- റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നു. ഇന്ധനവിതരണത്തിലെ പാകപ്പിഴമൂലം 2003-08 കാലഘട്ടത്തില്‍ ആണവനിലയങ്ങളുടെ 50 ശതമാനം ശേഷി മാത്രമേ വിനിയോഗിക്കാന്‍ കഴിഞ്ഞുള്ളൂ. ഇതു രാജ്യത്തിന്‌ ആറായിരം കോടിയോളം രൂപ നഷ്ടമുണ്ടാക്കി, റിപ്പോര്‍ട്ട്‌ ചുണ്ടിക്കാട്ടുന്നു. വാജ്പേയി സര്‍ക്കാരിന്റെ അവസാനകാലത്താണ്‌ ഇന്ത്യ-യുഎസ്‌ ആണവ കരാര്‍ നീക്കങ്ങള്‍ തുടങ്ങുന്നത്‌. 2004-ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി. ആണവ കരാറിനു നീക്കം തുടങ്ങിയശേഷം ആണവ ഇന്ധനശേഷി മനഃപൂര്‍വം വിനിയോഗിക്കാതിരുന്നു എന്ന്‌ ആരോപിക്കാന്‍ റിപ്പോര്‍ട്ട്‌ ഉപകരിക്കും. 2007 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത്‌ ഏതാണ്ട്‌ 1,07,268 ടണ്‍ യുറേനിയം ശേഖരമുണ്ടെന്നാണു സിഎജിയുടെ കണ്ടെത്തല്‍. ആണവോര്‍ജ മന്ത്രാലയത്തിന്റെ പദ്ധതികള്‍ക്ക്‌ 40 വര്‍ഷത്തേക്ക്‌ ആവശ്യമായ യുറേനിയം 1,01,600 ടണ്‍ മാത്രമാണ്‌. മേഘാലയ, ആന്ധ്രപ്രദേശ്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട ഗ്രേഡിലുള്ള ശേഖരമുണ്ട്‌. ഇവിടെ ഖാനികള്‍ തുറക്കുന്നതിന്‌ ഗണ്യമായ കാലതാമസമുണ്ടാവുന്നു. യുറേനിയം ഖാനനത്തിന്‌ ആണവോര്‍ജ മന്ത്രാലയം ഒന്നുംചെയ്യുന്നില്ല. ഖാനനം ചെയ്തെടുത്ത യുറേനിയം ഉപയോഗിക്കാന്‍ യുറേനിയം കോര്‍പ്പറേഷന്‍ ഒഫ്‌ ഇന്ത്യ ശ്രമിക്കുന്നില്ല- റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നു.നിലവിലുള്ള റിയാക്റ്ററുകള്‍ക്ക്‌ ആവശ്യത്തിന്‌ ഇന്ധനം നല്‍കാതിരിക്കുകയും അതേസമയം തന്നെ പുതിയ റിയാക്റ്ററുകള്‍ അനുവദിപ്പിക്കുകയും ചെയ്യുന്നതിനാണു മന്ത്രാലയം ശ്രമിച്ചത്‌. ഇതിനായി കേന്ദ്രമന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന അതീവഗുരുതരമായ കണ്ടെത്തലും സിഎജി റിപ്പോര്‍ട്ടിലുണ്ട്‌.

സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശം പറഞ്ഞു കൊണ്ടു കേരളത്തില്‍ ഇലക്ഷന്‍ നേരിടാന്‍ ഇരിക്കുന്ന കൊണ്ഗ്രെസ്സിനു അടി ആയി ഈ റിപ്പോര്‍ട്ട്

Wednesday, February 25, 2009

അച്ചാരുപറമ്പില്‍ തിരുമേനിയുടെ ഭൂമി കച്ചവടം

ആര്‍ച്ച് ബിഷപ്പ് ഡാനിയല്‍ അച്ചാരുപറമ്പില്‍ തിരുമേനിയുടെ കീഴില്‍ വരുന്ന വരാപ്പുഴ അതി രൂപതയുടെ കാക്കനാട് സ്മാര്‍ട്ട് സിറ്റിക്ക് സമീപം ഉള്ള രണ്ടര ഏക്കര്‍ സ്ഥലം ഇടവക അംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് വിറ്റത്.സെന്‍റിന് 20ലക്ഷം വില വരുന്ന സ്ഥലം വിട്ടു തുലച്ചത് സെന്‍റിന് 2ലക്ഷം മാത്രം വില മേടിച്ചുകൊണ്ടാണ്.അത് പോലെ തന്നെ അതിരൂപത മന്ദിരത്തിനൊദെ ചേര്‍ന്നുള്ള സ്ഥലവും കെട്ടിടവും ആലുക്ക ഗ്രൂപ്പിന് തൊണ്ണൂറു വര്‍ഷത്തെയക്ക്‌ ലീസിനു കൊടുത്തു.കോടി കണക്കിന് വില വരുന്ന ഈ സ്ഥലവും കെട്ടിടവും കൈമാറ്റം ചെയ്തത് എത്ര രൂപയക്കാണ് എന്ന കാര്യം അല്മയര്‍ക്കോ അതിരൂപത കൌണ്‍സില്‍ അംഗങ്ങള്‍ ആയ അച്ഛന്മാര്‍ക്കോ അറിയില്ല.അത് പോലെ തന്നെ ഒരു നൂറ്റാണ്ടായി കൈവശമുള്ള കളമശേരിയിലെ റബ്ബര്‍ എസ്റ്റേറ്റ്‌ കോടികള്‍ കൈപറ്റി കൊണ്ടു ഒരു മള്‍ട്ടി നാഷണല്‍ കമ്പനിക്ക് വില്‍ക്കാന്‍ ശ്രെമിക്കുന്നത് ആണ് ഏട്ടവുമ് പുതിയ കാര്യം.ഇതെല്ലാം എന്തിന് വേണ്ടി എന്ന ചോദ്യത്തിനു ബിഷപ്പിന് ഉത്തരമില്ല. ഇതിനെതിരെ അല്‍മായ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ആണ് ക്രിസ്ത്യന്‍ പള്ളികളുടെ സ്വത്ത് കൈകാരിയം ചെയ്യാന്‍ വേണ്ടി ഇടവക അംഗങ്ങളുടെ നേതൃത്തില്‍ ഒരു ട്രെസ്ട്ടു രൂപീകരിക്കണം എന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ ശുപാര്‍ശയുക്ക് പ്രസക്തി മനസിലാകുന്നത്‌.അദ്ദേഹം വിഭാവനം ചെയ്ത ക്രിസ്ത്യന്‍ ബോര്‍ഡ് ആക്റ്റ് പുരോഹിതന്മാരുടെ ആധിപത്യം അവസാനിപ്പിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല.അത് കൊണ്ടു തന്നെയാണ് കത്തോലിക്ക സഭ അതിനെ എതിര്‍ക്കുനത്. ഒരു കാര്യം കൂടി ഓര്‍ക്കുക ഇന്നു കേരളത്തില്‍ ഇടവക അംഗങ്ങളുടെ നേത്രേതില്‍ പള്ളികള്‍ ഭരിക്കപെടത്ത്തത് കത്തോലിക്കാ പള്ളികള്‍ മാത്രമാണ്.(പേരിനു ഒരു മാനേജിംഗ് കമ്മറ്റി ഉണ്ട്).എന്നാല്‍ യാക്കോബായ സഭ പോലെ ഉള്ള മറ്റു പ്രബല സഭകളിലെ അല്‍മായ സംഘടനകള്‍ ആണ് വികാരിയെ വരെ തീരുമാനിക്കുന്നത്‌.വെറുതെയല്ല കത്തോലിക്ക സഭ ഇതിനെ എതിര്‍ക്കുനത് .ചക്കര കുടത്തില്‍ കയ്യിട്ടു പഠിച്ചു പോയില്ലേ.

Monday, February 16, 2009

മലപ്പുറം സമ്മേളനവും പി ബി യും

എന്തൊരു മേളമായിരുന്നു പൊട്ടിത്തെറി ........പിളരല്‍.........രാജി .....പുറത്താക്കല്‍....പുതിയ മുഖ്യമന്ത്രി.........പുതിയ സെക്രട്ടറി ......അവസാനം പവനായി ശവമായി .ഇങ്ങനെ ഒരു ചതി കാരാട്ട് ചെയ്യുമെന്ന് മാധ്യമങ്ങള്‍ സ്വപനത്തില്‍ പോലും വിചാരിച്ചതല്ല.പണ്ടു മലപ്പുറം സമ്മേളനത്തിലാണ് ഇങ്ങനൊരു അടിപറ്റിയത്.എന്തെല്ലാമാണ് എഴുതി പിടുപ്പിച്ചത് പി ബി പിണറായിയെമാറ്റും ഇല്ലെങ്കില്‍ വി എസ് രാജി വയ്ക്കും, പുതിയ മുഖ്യമന്ത്രി ആയി യെസ് ആര്‍ പി യെ തീരുമാനിച്ചു,പാര്‍ട്ടി പിളരും,വി യെസ് വേറെ പാര്‍ട്ടി രൂപികരിക്കും,നവ കേരള യാത്രയ്ക്ക് ബദലായി വേറെ യാത്ര നടത്തും,മുഖ്യ മന്ത്രി സ്ഥാനം രാജി വച്ചിട്ട് വരുന്ന വി യെസിനു താമസിക്കുവാന്‍ വി യെസിന്റെ പഴയ വീട്ടില്‍ പണികള്‍ നടക്കുന്നു,നടപടി മുന്‍ കൂട്ടി കണ്ടു പിണറായി പ്രധിരോധത്തില്‍ ,ഗോധരെജ് താഴ്,പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കല്‍,സംരക്ഷണം,രെഹസ്യ പോലീസ് എല്ലാം എഴുതണമെന്കില്‍ നേരം വെളുക്കും.ദോഷം പറയരുതല്ലോ ഇത്രയും ഐക്യം വേറൊന്നിലും കാണാന്‍ കഴിയാല്ലട്ടോ.യക്കൊബായക്കാരന്റെ മനോരമയും ,'സത്യാക്രിസ്ത്യാനികളായ' കത്തോലിക്കരുടെ ദീപികയും (വാര്‍ത്തയില്‍ സത്യമില്ലട്ടോ ബദല്‍ റാലി നടത്താന്‍ തീരുമാനിച്ചു എന്നെഴുതിയത് ഇവരാണ് )ജമാത്തി ഇസ്ലാമിയുടെ മാധ്യമവും,,വെല്ലാപിള്ളിയെ പിന്തുണയ്ക്കുന്ന കേരള കൌമുദിയും,മനോരമയുടെ എതിരാളി മംഗളവും.വീരന്റെ മാതൃഭുമിയും,കുത്തക ഭീമന്റെ ഏഷ്യാനെറ്റും,മുനീറിന്റെ ഇന്ത്യ വിഷ്യനും,അമ്മയുടെ അമ്രെതയും എല്ലാം ഈ കാര്യത്തില്‍ ഒന്നാണ്. ഓരോ കഥകള്‍ പടച്ചുകൊണ്ട് പി ബിയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന ഇവര്‍ പിണറായി പുറത്തിറങ്ങി ജാഥ ഞാന്‍ തന്നെ നയിക്കും എന്ന് പറഞ്ഞപ്പോള്‍ ഞെട്ടി എങ്കിലും കാരാട്ട് ഇത്ര ഉറപ്പിച്ചു പറയും എന്ന് വിചാരിച്ചില്ല.തീരുമാനം അടുത്ത കേന്ര കമ്മറ്റി വരെ നീട്ടുകയോ അന്യോഷണ കമ്മീഷനെ നിയമിക്കുകയോ ചെയതാല്‍ അത് വരെ ഈ കേസും പറഞ്ഞു തള്ളി നീക്കാം എന്ന് വിചാരിച്ചു അതിനനുസരിച്ച്റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ആണ് കാരാട്ട് വന്നു പറയുന്നതു പിണറായി കുറ്റക്കാരന്‍ അല്ലെന്നും പാര്‍ട്ടി തീരുമാനം നടപ്പിലാക്കുക മാത്രമാണ് ചെയ്തത് എന്നും.അത്രയും കൊണ്ടു നിര്‍ത്തി എങ്കില്‍ കുഴപ്പമില്ലായിരുന്നു.പിന്നീട് കാരാട്ട് പറഞ്ഞതാണ്‌ ഏട്ടവുമ് അടിയായത്.പാര്‍ട്ടി സെക്രട്ടരിയെട്ടു മൂന്നു പ്രാവശ്യം ചര്‍ച്ച ചെയ്തതാണ് എന്നും അന്ന് സെക്രട്ടരിയെട്ടില്‍ വി യെസും അംഗമാണ് എന്നാണ് കാരാട്ട് പിന്നീട് പറഞ്ഞതു. ഇനി എന്ത് ചെയ്യും അന്ന് സെക്രട്ടരിയെട്ടു അംഗങ്ങള്‍ ആയിരുന്നത് ഇ എം എസും,വി യെസും,നായനാരും , ചടയനും,ബാലാനന്ദനും മട്‌ുമാണ് .പിണറായി ഇവര്‍ തീരുമാനിച്ച കാര്യം നടപ്പാക്കിയ ആള്‍ മാത്രം. അതും മൂന്ന് പ്രാവശ്യത്തെ ചര്‍ച്ചക്ക് ശേഷം.എന്നാ പിന്നെ പിണറായിയെ വിട്ടു ഇവര്‍ അഴിമാതിക്കരന്നു പറഞ്ഞാല്‍ ജനം ചൂലിനടിക്കും എന്ന് നന്നായി അറിയാം.പിന്നെന്തു ചെയ്യും വിയെസ് എന്തെങ്കിലും വാ തുറന്നു ലാവലിനെ കുറിച്ചു പറയുക ആണെങ്കില്‍ അത് വ്യാഘ്യാനിച്ചു ഒരാഴ്ച കഴിക്കാമായിരുന്നു.അതും ഇല്ല.വി യെസിന്റെയും പിണറായിയുടെയും മുഖ ഭാവങ്ങള്‍ വ്യാഖ്യാനിച്ചു എത്ര നാള്‍ കഴിയും.വീണ്ടും ഒരു ചാര കേസ് ഉണ്ടാകേണ്ടി വരും.
മാധ്യമ ശ്രേഷ്ട്ടന്മാരെ ഞാന്‍ ഞാന്‍ ഒരു വഴി പറഞ്ഞു തരാം.പുതിയ സിനിമ റെഡ് ചില്ലീസ് കണ്ടില്ലേ? അതിലെ നായകന്‍ ഒരു മാധ്യമ മുതലാളി ആണ്.വില്ലന്‍ മുഖ്യ മന്ത്രിയുടെ മകനും.അവരെ ഫാരിസ് അബൂബക്കറും വി യെസിന്റെ മകനും ആക്കണം.എന്നിട്ട് പടം പിടിച്ചത് കോടിയേരിയുടെ മോന്‍ എന്നോ പിണറായിയുടെ സിംഗപ്പൂര്‍ ബിനാമി ആണെന്നോ അങ്ങ് കാച്ചിയാല്‍ മതി.ഒരു രണ്ടാഴ്ച്ച തള്ളി നീക്കാം.

Wednesday, February 11, 2009

മാത്തുകുട്ടി അച്ചായന്‍റെ തൊലികട്ടി,സമ്മതിച്ചേ പറ്റു

നമ്മള് ഒരു കമ്മുയുനിസ്റ്റ് വിരോധിയാണ്‌ എന്നാണ് എല്ലാരും പറയണത് .എന്നാലും ഒരു പത്ര സ്ഥാപനം നടത്തുമ്പോള്‍ കുറച്ചു എങ്കിലും മാന്യത വേണ്ടേ? എന്നാണ് ചിലര് ചോദിക്കുനത് .ആടിനറിയുമോ അങ്ങാടി ഭാണിഭം .സി പി യെമിനെതിരെ തുടരെ വാര്‍ത്തകള്‍ പടയക്കുമ്പോള്‍ എന്ത് ധാര്‍മ്മികത നോക്കാനാണ് അല്ലെ?അതാണല്ലോ ബാലാനന്ദന്റെ കത്ത് പ്രേസ്ദീകരിച്ചപ്പോള്‍ കണ്ടത്. ആരോ ബാലാനന്ദന്റെ കത്ത് എന്ന് പറഞ്ഞു ഒരു കത്ത് പ്രേസ്ദീകരിച്ചാല്‍ അതിന്റെ ആധികാരത ഒന്നു നോക്കാതെ നമ്മള് കൊടുക്കും.അതാണ് ദേശ സ്നേഹം.ബാലാനന്ദന്‍ ഒരു കത്ത് പി ബിയ്ക്ക് അയച്ചാല്‍ ആ കത്ത് കാണുക പി ബി യുടെ കയ്യിലാണ് എന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയവരുടെ കയ്യില്‍ അല്ല എന്നും നമുക്കറിയാം.ഒപ്പിടാതെ ബാലാനന്ദന്‍ കത്ത് അയക്കില്ലാന്നും നമു‌ക്കറിയാം.ഇതൊന്നും അറിയില്ലഞ്ഞിട്ടല്ല രണ്ടു ദിവസത്തെ വാര്‍ത്ത ആയല്ലോ.പക്ഷെ വാര്‍ത്ത കിട്ടുമെങ്കിലും സി പി യെമിന് ഗുണം കിട്ടുമെങ്കില്‍ നമ്മള് കൊടുക്കൊല്ലട്ടോ.സോര്നൂരില്‍ സി പി എം വിമതന്റെ റാലിയും സമ്മേളനവും മറ്റും പല പ്രാവശ്യം കൊടുക്കും.അവിടെ സി പി യെം ക്ഷീണിച്ചു എന്ന് പറയും.പിണറായി നയിക്കുന്ന ജാഥയക്ക് അവിടെ പതിനായിരങ്ങള്‍ വന്നാലും പറയില്ല.സി ബി ഐ സുപ്രീം കോടതി കേന്ദ്രത്തിന്റെ പണിയാല് ആവരുതെന്നു വിമര്‍ശിച്ചാലും പറയില്ല.സി പി യെമിനെതിരെ പറയുകയാണെങ്കില്‍ ലാലു പ്രസാദിന്റെ പാര്‍ട്ടിയുടെ കേരളത്തിലെ യുവജന നേതാവിന്റെ വാക്കുകള്‍ മുന്‍ പേജില്‍ വേണ്ടയക്ക ആക്കും.പിണറായിക്ക് അനുകൂലമായി പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ കൂടുകാരന്‍ അമര്സിന്ഗ് ആണെങ്ങിലും കണ്ടില്ലാന്നു നടിക്കും.
ഇ പൊതു ജനം നമ്മള് കൊടുക്കണ വാര്‍ത്ത യെല്ലാം രണ്ടു ദിവസം കഴിയുമ്പം അങ്ങ് മറക്കും.അല്ലെ പണ്ടേ നമ്മള് കചോടംപൂടിയേനെ.എന്തെല്ലാം നുണ പറഞ്ഞിരിക്കുന്നു.ഇ എം എസ് ബാലറ്റ് പെട്ടിക്ക് കള്ളാ താഴ് ഉണ്ടാക്കിയെന്ന് മുതല്‍ ഓരോ പാര്‍ട്ടി സമ്മേളനവും തെരഞ്ഞെടുപ്പും വരുമ്പോള്‍ എന്തെല്ലാം പറഞ്ഞിരിക്കുന്നു.എത്ര പ്രാവശ്യം നമ്മള്‍ മുന്‍കൂട്ടി പാര്‍ട്ടി പിളര്തിയിരിക്കുന്നു.എത്ര ജില്ല കമ്മറ്റികല്‍ പിരിച്ചുവിടും എന്ന് നമ്മള്‍ മുന്‍കൂട്ടി പറഞ്ഞിരിക്കുന്നു.ജനം അതെല്ലാം വിശ്വസിക്കുംപിന്നെ മറക്കും.എത്ര പേര്‍ക്കറിയാം ബാലറ്റ് പെട്ടിക്ക് താഴും താക്കോലും ഇല്ലാന്ന്.പാര്‍ട്ടിയില്‍ കരുത്തരായി ഇരിക്കുന്നവരെ ആക്രമിക്കുക എന്നത് നമ്മുടെ ഒരു ശീലമാണ്.വി യെസ് കരുതനയിരുന്നപ്പോള്‍ അദ്ധേഹത്തെ വെട്ടിനിരത്തല്‍ നായകനാക്കി.അത് മാറി പിണറായി ആയപ്പോള്‍ പിണറായിക്കെതിരെ ആയി.
മത്സരം ഉണ്ടെന്‍കിലും സി പി യെമിനെതിരെ നമ്മള്‍ എന്തെഴിതിയാലും എതിരാളികായ മറ്റു മാദ്ധ്യമങ്ങളും അത് തന്നെ എഴുത്തും.ചിലപ്പോള്‍ നമ്മളെ തോല്‍പ്പിക്കുകയും ചെയ്യും.എന്പെത്ത്തിയീഴിലെ തെരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് തൊട്ടു തുന്നം പാടും എന്നും കരുണാകരന്‍ വന്‍ ഭൂരിപക്ഷത്തിനു വിജയുക്കും എന്ന് പ്രധാന എതിരാളി ആയ മാതൃഭൂമി പറഞ്ഞു കളഞ്ഞു. അത് പോലെ തന്നെ രണ്ടായിരത്തി മൂന്നിലെ എറണാകുളം ഉപ തെരഞ്ഞെടുപ്പില് യു ഡി എഫ് സ്ഥാനാര്‍ഥി മുപ്പത്തി നാലായിരം വോടിനു ജയിക്കും എന്നും നമ്മളെക്കാളും മുമ്പെ ഇന്ത്യ വിഷ്യന്‍ പ്രവചിച്ചതാണ് ഒരു തോല്‍വി.രണ്ടു പ്രവചനവും പൊട്ടി പാളീസായി എന്നൊക്കെ ആര് നോക്കണ്. അത് പോലെ ഇ പ്രാവശ്യം ഒരവസരം വന്നതാണ്‌ നവ കേരള യാത്രയില്‍ മഞ്ഞലാം കുഴി അലി പങ്കെടുക്കുന്നില്ല എന്ന് നമ്മള്‍ ചാനലിലുടെ നമ്മള്‍ പരഞ്ഞപ്പതെയക്കും പഹയന്‍ പങ്കെടുത്തു കഴിഞ്ഞു.ചാനലിലുടെ പറയാന്‍ കഴിഞ്ഞെങ്കിലും പത്രത്തില്‍ കൊടുക്കാന്‍ പറ്റിയില്ലലോ അത്നു ഒരു വിഷമം.

ഇതിലൊക്കെ എന്ത് കാര്യം.പണ്ടു കരുണാകരനെ മാറ്റി നമ്മുടെ ഉമ്മന്‍ ചാണ്ടിയെ മുഖ്യന്‍ ആക്കാന്‍ വേണ്ടി നമ്മള്‍ പാടു പെട്ട് പൊക്കി കൊണ്ടുവന്ന ചാര കേസ് ഓര്‍ക്കുന്നില്ലേ. അത് കൊണ്ടു പ്രേയോചനം ഒന്നും കിട്ടിയില്ല.മുഖ്യന്‍ ആയതു ആന്റണി.വെറുതെ മിടുക്കനായ ശാത്രന്ജന്‍ ആയിരുന്നു നമ്പി നാരായണനെയും മറിയം രേഷീധ യും മറ്റും ജയലില്‍ അടച്ചത് മാത്രം മിച്ചം.അങ്ങേരുടെ ഭാര്യക്ക്‌ വിഷാദ രോഗം വന്നു എന്നും മറ്റും കേട്ടു. അതിന് ഇപ്പേ നമുക്കെന്ന എന്നോര്‍ത്ത്തിരിക്കുമ്പോള്‍ ആണ് കേട്ടത് പുള്ളിക്കാരന്‍ ആത്മ കഥ എഴുതുന്ന വാര്‍ത്ത കേള്‍ക്കുന്നത്.നമ്മുടെ പേരെങ്ങാനും പറഞ്ഞാല്‍ ചുറ്റി പോവൂലോ.എന്തായാലും കഴിഞ്ഞ മാസം പോയി പുള്ളികാരന്റെ വേദനകള്‍ ഉഗ്രന്‍ ഭീച്ചര്‍ ആയി നമ്മുടെ വനിതയില്‍ കൊടുത്തു. അത് കണ്ടു മനസ് എങ്ങാനും അലിഞ്ഞലോ. ഏത് കണ്ടു ചില ദോഷൈക ദ്രെക്കുകള്‍ നമ്മുടെ തൊലികട്ടി ഭയങ്കരം എന്ന് പറയുന്നു.നമ്മള്‍ക്ക് ഇത് വല്ലതും ഏക്കുമോ.കൊളം എത്ര കൊക്കിനെ കണ്ടതാ കൊക്കെത്ര കൊളം കണ്ടതാ.

Sunday, February 1, 2009

ലാവലിന്‍ സത്യമെന്ത് ?

ഓര്‍മയുണ്ടോ എന്നറിയില്ല ല്‍ ആന്റണി ഭരണം തീരുമ്പോള്‍ മൂന്നര മണികൂര്‍ ആയിരുന്നു കേരളത്തിലെ പവര്‍കട്ട്.ആ സമയത്താണ് പിണറായി മന്ത്രി ആയി വന്നത്.കേരളത്തിലെ പവര്‍കട്ട് തീര്‍ക്കാനാണ് പിണറായി ശ്രെമിച്ചത്.അതില്‍ വിജയിക്കുകയും ചെയ്തു.ആയിരത്തി അഞ്ഞൂറ് മെഗാ വാട്ട് കറന്ട് ഉല്‍പാദിപ്പിച്ചു ഇരുന്നത് മൂവയിരമായ് മാറ്റുവാനും കഴിഞ്ഞു .അത് കൊണ്ടാണ് പിണറായി മന്ത്രി സ്ഥാനം രാജി വച്ചപ്പോള്‍ മനോരമ ഉള്‍പെടെ ഉള്ള മാധ്യമങ്ങള്‍ കേരളം കണ്ട ഏറ്റവും നല്ല വ്യദ്യുതി മന്ത്രി എന്നെഴുതിയത്.പിന്നെ ലാവലിന്റെ കാര്യം.അതില്‍ അഴിമതി ഉണ്ടെങ്കില്‍ കാര്‍ത്തികേയനും ആന്റണിയും കടവൂരും ഉള്‍പെടെയുള്ള കോണ്ഗ്രസ് നേതാക്കന്മാരും.നായനാര്‍, ഇ എം എസ് ,ചടയന്‍ ,വി എസ് ,കാരാട്ട്‌ ,സുര്‍ജിത് തുടങ്ങിയ സി പി എം നേതാക്കളും അഴിമാതിക്കാരോ അതിന് കൂട്ട് നിന്നവരോ ആണ്.

കോണ്ഗ്രസ് നേതാക്കന്മാരുടെ കാര്യം ആദ്യം പറയാം.ലാവലിനുമായി ഈ കരാറിന് മുമ്പു മറ്റൊരു കരാര്‍ ആന്റണിയും കാര്‍ത്തികേയനും ഒപ്പിട്ടിരുന്നു.കുറ്റിയാടി നവീകരണ കരാര്‍ .കണ്സല്‍ട്ടന്‍സി കരാറും സപ്ലൈ കരാറും യു ഡി എഫ് തന്നെയാണ് ഒപ്പ് വച്ചത്.രണ്ടു കരാറും തമ്മില്‍ യാതൊരു മാറ്റവും ഇല്ല.അതെ പോലെ തന്നെ സപ്പളെ കരാര്‍ ഒപ്പിട്ട അന്ന് തന്നെ ആണ് പള്ളിവാസല്‍ കരാറിന്റെ കണ്സല്‍ട്ടന്‍സി കരാറും അവര്‍ ഒപ്പിട്ടത്.എന്നാല്‍ പിണറായി സ്പ്പളെ കരാര്‍ ഒപ്പിട്ടപ്പോള്‍ പലയിനതിലയി നാല്‍പതു കോടി രൂപ കുറവ് വരുത്തുകയും മലബാര്‍ ക്യാന്‍സര്‍ സെന്ററിനു നൂറു കോടി രൂപ സഹായം നല്‍കാം എന്ന മറ്റൊരു കരാറും ഒപ്പിട്ടു.ആ കരാര്‍ നിശ്ചിത കാലം കൂടുമ്പോള്‍ പുതുക്കണം എന്ന വ്യെവസ്തയും ഉണ്ടായിരുന്നു.അത് പ്രകാരം പന്തെണ്ട് കോടി രൂപ കിട്ടുകയും ചെയ്തു.കടവൂര്‍ മന്ത്രി അയിരുന്നപ്പോലും രൂപ കിട്ടുകയും അത് കൊണ്ടു തുടങ്ങിയ ബ്ലഡ്‌ ബാങ്ക് ആന്റണി ഉത്‌ഘാടനം ചെയ്യുകയും ചെയ്തു.എന്നാല്‍ അതിന് ശേഷം ആന്റണിയും കാര്‍ത്തികേയനും ആ കരാര്‍ പുതുക്കാന്‍ കൂട്ടാക്കിയില്ല. അത് മൂലം ആ കരാറില്‍ നിന്നു ലാവലിന്‍ പിന്മാറുകയും ചെയ്തു. മാത്രമല്ല പിണറായി വിചാരിച്ചാലും ഒപ്പിടതിരിഖ്‌ഖ്‌ാന്‍ കഴ്യില്ലായിരുന്നു .കാരണം ആന്റണിയും കാര്‍ത്ത്തികെയനും ഒപ്പിട്ടപ്പോള്‍ ഈ കരാറില്‍ നിന്നു സര്‍ക്കാര്‍ പിനമാര്‍ിയാല്‍ പാരീസില്‍ പോയി ലാവലിന് കേസ് കൊടുക്കാം എന്നൊരു ക്ലോസും കൂടി ചെര്‍ത്ത്തിട്ടുണ്ടായിരുന്നു. കേരളത്തിന് നേട്ടം ഉണ്ടാക്കാന്‍ ശ്രേമിച്ച പിണറായി അഴിമതിക്കാരനും രൂപ ലാപ്സാകിയ ആന്റണിയും കടവൂരും പുണ്യ വാളന്മാരും .
ഇനി സി പി എം നേതാക്കന്മാരുടെ കാര്യം പറയാം.ബലാനദന് റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന സെക്രെറെരിയെട്ടും കേന്ദ്ര കമ്മറ്റിയും പി ബി ചര്‍ച്ച ചെയതപ്പോള്‍
അന്നത്തെ ശത്രു ആയിരുന്ന ബലാനദനു എതിരായി കാരണങള്‍ നിരത്തി വാദിച്ചത് വി എസ് ആയിരുന്നു.പിണറായി അന്ന് പി ബി യിലോ കേന്ദ്ര കമ്മട്ടിയിലോ മേംബരല്ല.പി ബി തീരുമാനം നടപ്പാക്കുകയാണ് പിണറായി ചെയ്തത്.പിണറായിക്കോ പാര്‍ട്ടിക്കോ മറ്റു വഴിയൊന്നും ഇല്ലായിരുന്നു.കാരണം
ന്റണിയും കാര്‍ത്ത്തികെയനും ഒപ്പിട്ട കരാറിലെ വ്യവസ്ഥ പ്രകാരം കരാറില്‍ നിന്നു സര്‍ക്കാര്‍ പിന്മാറിയാല്‍ ലാവലിനുമായി പാരിസില്‍ പോയി കേസ് നടത്ത്തുബോള്‍ വരുന്ന സാബത്തിക നഷ്ട്ടം
രൂക്ഷമായ വ്യദ്യുതി ക്ഷാമം
ക്യാന്‍സര്‍ സെന്ററിനു തരാമെന്ന് പറഞ്ഞിരിക്കുന്ന സാമ്പത്തിക സഹായം
പുതിയ ഒരു കരാറിന്റെ നടപടി ക്രെമാങ്ങള്‍ക്ക് മൂന്ന് നാലു വര്‍ഷം വേണം
ഈ വക പ്രശ്നങ്ങള്‍ പിണറായി മറികടന്നത് കഴിയുന്നത്ര വിട്ടുവീഴ്ചകള്‍ ലാവലിനെ കൊണ്ടു ചെയ്യിച്ചു എത്രെയും പെട്ടെന്ന് കരാര്‍ ഒപ്പിട്ടു പണി തുടങുക എന്ന് മാത്രമായിരുന്നു.പിണറായിയുടെ സ്ഥാനത്ത് ഞാനോ നിങ്ങളോ ആയിരുന്നെങ്കിലും ഇത് മാത്രമെ ചെയ്യുകയുള്ളൂ.സി ബി ഐ ടെ ഒരു പ്രധാന വാദം നവീകരണം മൂലം കേരളത്തിന് നഷ്ടം വന്നു എന്നും ക്യാന്‍സര്‍ സെന്ററിനു ഉള്ള പൈസ നഷ്ടടപെട്ടു എന്നുമാണല്ലോ.ആര്യാടന്‍ മന്ത്രി ആയിരുന്നപ്പോള്‍ കൊടുത്ത റിപ്പോര്‍ട്ട് നവീകരണത്തിന് മുമ്പു ഉത്പാദന ശേഷി മുന്നൂറ്റമ്പത് മെഗാ വാട്ട് കറന്റ് ആയിരുന്നു എന്നും അതിന് ശേഷം അത് അഞ്ഞൂട്ടമ്പത് ആയി ഉയര്‍ന്നു എന്നും. അത് മൂലം മുടക്കിയ കാശിനെക്കളും ബോര്‍ഡിന് ലാഭം ഉണ്ടായി എന്നുമാണ്. അത് തെറ്റാണെങ്കില്‍ തന്നെ ഈ കരാര്‍ ഒപ്പിടാന്‍ പിണറായിയെ നിര്‍ബന്ധിധനക്കിയ ആന്റണിയും കാര്‍ത്തികേയനും ക്യാന്‍സര്‍ സെന്ററിനു ഉള്ള പൈസ നഷ്ടപെടുത്തിയ കടവൂരും കൂട്ടുപ്രെതികള്‍ ആകേണ്ടതല്ലേഇനിയും പിണറായിയെ സംശയം ഉള്ളവരോട് കുറച്ചു ചോദ്യങ്ങള്‍
1)ലാവലിനുമായി കരാര്‍ ഒപ്പിടാന്‍ രണ്ടു വര്‍ഷമെടുത്തു. അത് ക്യാന്‍സല്‍ ചെയ്തു ഭെലുമായ് കരാര്‍ ഒപ്പിടാന്‍ വീണ്ടും എത്ര വര്ഷം എടുക്കും?
2)മൂന്നര മണിക്കൂര്‍ പവര്‍ കട്ടുണ്ടായിരുന്ന നാട്ടില്‍ വെറുതെ സമയം കളയുവാന്‍ പറ്റുമായിരുന്നോ
3)ലാവലിനുമായി യു ഡി ഫ് ഒപ്പിട്ട കരാര്‍ പ്രകാരം സര്‍ക്കാര്‍ പിന്‍മാറിയാല്‍ പാരീസില്‍ പോയി കേസ് പറയണം എന്നൊരു ക്ലോസ് ഉണ്ടായിരുന്നോ
3)സി ബി ഐ പ്രതി പട്ടികയില്‍ കോണ്ഗ്രസ് നേതാവ് സാവിത്രി ലക്ഷ്മണനടെ സഹോദരന്‍ ഉണ്ടോ
4)ഉണ്ടെങ്കില്‍ മാധ്യമങ്ങള്‍ അക്കാരിയം പരയാതത്തെന്തുകൊണ്ട്
5)ആന്റണി സര്‍ക്കാര്‍ ലാവലിനുമായി മലബാര്‍ ക്യാന്‍സര്‍ സെന്റെരിനു വേണ്ടിയുള്ള എം ഓ യു പുതുക്കതത്ത്തെന്തു കൊണ്ടു
6)പിണറായി മന്ത്രി സ്ഥാനം രാജി വച്ചപ്പോള്‍ കേരളം കണ്ട ഏറ്റവും നല്ല വൈദ്യുദ്ധി മന്ത്രി എന്ന് മനോരമ മുഖ പ്രസംഗം എഴുതിയത് എന്തുകൊണ്ട്
7)ഇ കരാറിനെ കുറിച്ചു പി ബി യില്‍ നടന്ന ചര്‍ച്ചയില്‍ അന്ന് പി ബി മെമ്പര്‍ അല്ലായിരുന്ന പിണറായി ഈ കരാറില്‍ ഒപ്പിടണമെന്ന് കാര്യകാരണങ്ങള്‍ നിരത്തി വാധിച്ചതും അന്നത്തെ തന്‍റെ എതിര്‍ ഗ്രൂപുകാരനും അയിരു‌ന്ന ബാലാനന്ദനെ ഉയര്‍ത്തിയ വാദങ്ങളെ എതിര്‍ത്തതും വി യെസ് ആയിരുന്നോ

4)കാര്‍ത്തികേയന്‍ ഇ കരാറിന് മുമ്പു ഒപ്പിട്ട കുറ്റ്യാടി എക്സ്റ്റെന്ശഷന്‍ കരാറിന് അദ്ധേഹം തന്നെ ഒപ്പിട്ട കണ്സട്ടന്‍സി കരാറുമായി എന്തെല്ലാം വിത്യാസം ഉണ്ടായിരുന്നു.ആ കരാറിന് ടെണ്ടര്‍ വിളിച്ചിരുന്നോ
5)പിണറായ ഒപ്പിട്ടപ്പോള്‍ കണ്സട്ടന്‍സി കരാറില്‍ നിന്നു 40കോടി രൂപ കുറവ് ഉണ്ടായിരുന്നോ
6)സി ഐ ജി റിപ്പോര്‍ട്ട് തെറ്റാണെന്നും പിണറായി നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ കാരണം കൂടുതല്‍ വൈദ്യുദ്ധി ഉല്പാധിപിച്ചു എന്ന് ആര്യാടന്‍ റിപ്പോര്‍ട്ട് കൊടുത്തത് തെറ്റായിരുന്നോ .ആണെങ്കില്‍ എന്തുകൊണ്ട്?
7)ഉമ്മന്‍ ചാണ്ടിയുടെ വിജിലന്‍സ്‌ പിണറായിയെ കുറ്റവിമുക്തനാക്കിയത് എന്തുകൊണ്ട്?

Saturday, January 10, 2009

അക്ഷരങ്ങളുടെ രാഷ്ട്രീയം

നമ്മുടെ മാധ്യമങളുടെ രാഷ്ട്രീയം എന്താണ്.രാഷ്ട്രീയ പത്രങ്ങളായ ദേശാഭിമാനിയും വീക്ഷണവും ജനയുഗവും ചന്ദ്രികയും മാറ്റിനിര്‍ത്തി ഒന്നു പരിശോധിക്കാം.പൊതുവെ എല്‍ ഡി എഫിന് എതിരും യു ഡി എഫ് അനുകൂലവും ആണെന്ന് കാണാം .അടുത്തിടെ കോണ്‍ഗ്രസ്സും സി പി എമ്മും എറണാകുളത്തു രണ്ടു സമ്മേളനങ്ങള്‍ സംഘടിപിച്ച്ചു . അത് റിപ്പോര്‍ട്ട് ചെയ്ത രീതി മാത്രം പരിശോധിച്ചാല്‍ ഇത് മനസിലാകും.കാര്യമായ സംഘടന ചര്‍ച്ചകളോ രാഷ്ട്രീയ ചര്‍ച്ചകളോ ഇല്ലാതെ മുന്‍കൂട്ടി തീരുമാനിച്ച കുറെ പ്രമേയങ്ങള്‍ പാസ്സാക്കാന്‍ വേണ്ടി കൂടിയ കോണ്ഗ്രസ് സമ്മേളനത്തിന് കൊടുത്ത കവറേജിന്റെ നാലില്‍ ഒന്നു പോലും മാധ്യമങള്‍ സി.പി.എമ്മിന്റെ സമ്മേളനത്തിന് കൊടുത്തില്ല.കോണ്ഗ്രസ് റാലിക്ക് സംസ്ഥാന വ്യാപകമായി ആളെ കൊണ്ടുവന്നപ്പോള്‍ ഒരു ജില്ലയിലെ ആളുകളെ മാത്രം കൊണ്ടു അതിലും വലിയ പരിപാടി നട്ത്ത്തിയ്യ സി പി ഏമിനെ പല മാധ്യമങളും അവഗണിച്ചു.മാണിസാര്‍ കോട്ടയം ജില്ല സമ്മേളനത്തിന് കൊടി ഉയര്‍ത്ത്തന പടം വരെ കളറില്‍ കാണിച്ച ദീപികയ്ക്ക് ഇ പരിപാടിയുടെ ഒരു ഫോട്ടോ കിട്ടാത്തതുകൊണ്ടായിരിക്കും ഇടാത്തത് .എന്താണെന്നറിയില്ല മാത്തുക്കുട്ടിച്ചായന്റെ പത്രം നല്ല അടിപൊളി പടം കൊടിത്തിരുന്നു.എന്നാല്‍ മംഗളത്തിനും മാത്രുഭുമിക്കും കൌമുദിക്കും ഇത് മൂലയ്ക്ക് ഇടേണ്ട വാര്‍ത്തയും പടവും ആയിരുന്നു.അല്ല ഇതിലും ആള് കൂടിയ മലപ്പുറം സമ്മേളനത്തിന്റെ വരെ ഒരു പടം ഫ്രന്റ്‌ പേജില്‍ കൊടുക്കാത്ത പത്രമാണ്‌ മാതൃഭൂമി.എണ്പത്തി ഏഴില്ലേ തെരഞെടുപ്പിന് കോണ്ഗ്രസ് വന്‍ ഭൂരിപക്ഷം കിട്ടി അധികാരത്തില്‍ വരും എന്ന് ഉറപ്പിച്ചു പറഞ്ഞ ഏക പത്രം ആണല്ലോ മാതൃഭൂമി.കോണ്ഗ്രസ് സമ്മേളനത്തിന് മൂന്നു ദിവസം ചര്‍ച്ചകളും റാലി ലൈവായി കാണിച്ച ചാനലുകളും എവിടെ പോയി എന്ന് കണ്ടതേയില്ല.ഇന്ത്യവിഷിയനും ഏഷ്യാനെറ്റും മറ്റും വാര്‍ത്ത്തയക്കിടയക്ക്‌ അഞ്ചു മിനിട്ട് കാണിച്ചത് മാത്രം.യു ഡി എഫ് ഭരിക്കുമ്പോള്‍ കറെന്ടെ ചാര്‍ജ് കൂടിയാല്‍ വൈദ്യുതി ചാര്‍ജ് കൂടി എന്നും എല്‍ ഡി എഫാണ് ഭരിക്കുന്നത്‌ എങ്കില് വൈദ്യുതി ചാര്‍ജ് കൂട്ടി എന്നും എഴുതുന്ന മാധ്യമങ്ങളാണ് നമുക്കുള്ളത്.കൂടി എന്നതിന്‍റെയും കൂട്ടി എന്നതിന്‍റെയും വ്യത്യാസം രാഷ്ട്രീയപരമായി എന്താണെന്നു ചിന്തിക്കാന്‍ മലയാളിക്ക് സമയമില്ലന്നു അവര്‍ക്കറിയാം. പരസ്പരം മത്സരിക്കുന്ന ഇ മാധ്യമങ്ങള് ഒരു കാര്യത്തില് നല്ല യോജിപ്പാണ്.ഇന്നലെത്തന്നെ വിജിലന്‍സ് കോടതി ഇന്ത്യവിഷിനെയും മുനീറിനെയും മറ്റും പ്രതിയാക്കി കേസെടുക്കാന്‍ ഉത്തരവിട്ടത് ഒരു മാധ്യമത്തിനും വാര്‍ത്തയല്ല.ഈടില്ലാതെ സഹരണ ബാങ്കില്‍ നിന്നു മൂന്നുകോടി മേടിച്ചിട്ട് നായ പൈസ തിരിച്ചടച്ചില്ല ഇപ്പോല് അത് എട്ടുകോടി ആയിട്ടുണ്ട്.ആ ലോണ് ക്രമ വിരുടമായ് അനുവധിച്ചതിനു എം .വി രാഘവന് കിട്ടിയതാണോ മകന്‍ നികേഷിന്റെ ഇന്ത്യവിഷിഅനിലെ സ്ഥാനം ? അത് പോലെ കിളിരൂര്കേസിലെ പ്രതിയാണ് ഏഷ്യാനെറ്റിലെ കെ.പി മോഹനന്‍ എന്ന് ശാരിയുടെ അച്ഛന്‍ പല പ്രാവശ്യം പരതികൊടുത്ത്തത് ഏത് മദ്യമത്തില് വന്നിട്ടുണ്ടേ.എല്‍ ഡി എഫ്കാരന്‍ ആണ് എങ്കിലും വീരന്‍ ദേവസ്വത്തിന്റെ ഭൂമി കയ്യേറിയത് ഏത് മാധ്യമത്തില് വന്നു. സുകുമാര്‍ അഴീക്കോട് അമ്ര്താനദമൈ ദേവിയെ വിമര്‍ശിച്ചത് മനോരമക്കും മാതൃഭൂമിക്കും മറ്റും വാര്‍ത്ത കൊടുത്തത് അഴീക്കോട് ആള്‍ദൈവങ്ങള്‍ക്കെതിരെ എന്നായിരുന്നു .ദേവീടെ പേരെങ്ങുമില്ല .അവര്‍ക്കും ഉണ്ടല്ലോ ഒരു ചാനല്‍.പണി കിട്ടിയാലോ.പാക്കിസ്ഥാന്‍ വിദേശകാര്യ വകുപ്പില് ഐ എസ് ഐ യുടെ ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥന്റെ മോളെ മനോരമ കുടുംബത്തില്ലേ ഇളം തലമുറക്കാരന്‍ കെട്ടിയതും പങ്കെടുക്കമാന്നു വാക്ക് കൊടുത്ത കേന്ദ്ര മന്ത്രിമാര്‍ പുലിവാലാകും എന്നുകണ്ട് പിന്മാറിയതും വധുവിന്‍റെ ക്രിമിനല്‍ പശ്ചാത്തലം ഉള്ള ബന്ധുക്കള്‍ക്ക് എം .കെ നാരായണനെ സ്വാധീനിച്ചു വിസ ശരിയക്കിയതും ഒരു മാധ്യമത്തിനും വാര്‍ത്തയല്ല.ഏതെന്കിലുമ് സി പി എം നേതാവിന്റെ മകനാണ് കെട്ടിയതെങ്കില്‍ എന്തായേനെ കാര്യം. നമ്മുടെ നാട്ടില് മുഘവും കാശും നോക്കാതെ സത്യസന്ധമായി വാര്‍ത്ത കൊടുക്കുന്ന മാധ്യമങള്‍ എന്നുവരും.അങ്ങനെ വന്നാലെ രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥരിലും അഴിമതി ഇല്ലാതാവുകയുല്ല് എന്ന കാര്യത്തിന്നു യാതൊരു സംശയവും വേണ്ട.