Tuesday, March 3, 2009

വെറുക്കപെട്ടവന്ടെ പത്രം

ആണവ കരാറില്‍ 6000കോടി രൂപ നഷ്ടം വന്നു എന്ന സി എ ജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശ പുറത്തു വച്ചിട്ട് ആഴ്ച മൂന്നായി.പല ദേശീയ മാദ്ധ്യമങ്ങളും അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.പക്ഷെ നമ്മുടെ കേരളത്തിലെ ഭൂരിപക്ഷം മാദ്ധ്യമങ്ങളും എന്തെങ്കിലും ഒരു തുമ്പ് കിട്ടിയാല്‍ ഊഹിക്കാവുന്നത്‌ മുഴുവനും ഊഹിച്ചു അത് ബ്രേക്കിംഗ് ന്യൂസ് ആയും ചര്‍ച്ച ആയും വോട്ടിനിട്ടും ആഘോഷിക്കുന്ന ചാനല്‍ ശിങ്ങങ്ങളും ഇതു കണ്ടതായി ഭാവിച്ചിട്ടില്ല.ഇവര്‍ക്ക് എന്ത് പറ്റി എന്നറിയില്ല.ഒരുത്തനും ഇതു കൊടുക്കുന്നില്ലേ എന്നറിയാന്‍ വേണ്ടി പത്രംമായ പത്രവും ചാനലുകളും പരതി നോക്കി.നോ രെക്ഷ.അവസാനം വെറുതെ ഒന്നു നോക്കിയതാണ് നമു‌ടെ വെറുക്ക പെട്ടവന്റെ പത്രം.എന്താ അതിന്‍ടെ മെട്രോ വാര്‍ത്ത.ഈ ഫാരിസ്‌ മുതലാളിയുടെ പത്രത്തില് മാത്രമെ ഉള്ളു.ശെടാ അതെങ്ങനെ ശരി ആകും .അങ്ങേരു മാഫിയാ കിങ്ങല്ലേ?അങ്ങേരു ഇങ്ങനെത്തെ വാര്‍ത്ത കൊടുക്കുമോ ?ഇങ്ങേരുടെ പത്രത്തില്‍ വരെ വന്നെങ്കില്‍ ഇങ്ങേരു മാഫിയ കിങ്ങാനെന്നു നമുക്കു കാണിച്ചു തന്ന സത്യം മാത്രം എഴുതുന്ന മത്രെഭൂമി പേപ്പറില്‍ കാണാതിരിക്കുമോ?ഒന്നു കൂടെ തപ്പി നോക്കി .എങ്ങും കണ്ടില്ല.
എന്ന പിന്നെ നമ്മുടെ ബൂലോകത്തില്‍ കുറെ ദേശ സ്നേഹികള്‍ ഉണ്ട്.ലാവലിന്‍ കേസിലെ സി എ ജി റിപ്പോര്‍ട്ട് ഒക്കെ എന്ത് ഭംഗി ആയിട്ടാണ് അവര്‍ ചര്‍ച്ച ചെയ്തത്.അവരുടെ ശ്രെദ്ധയില്‍ ഒന്നു കൊണ്ടു വരാം എന്ന് വിചാരിച്ചു ഒരു പോസ്റ്റിട്ടു.ഇതു വരെ വായിക്കത്തവര്‍ക്ക് താല്പരിയം ഉണ്ടെങ്കില്‍ അത് വായിക്കാം .ദേശ സ്നേഹികള്‍ എവിടെ പോയി എന്നറിയില്ല.രണ്ടോ മൂന്നോ പേര്‍ അഭിപ്രായം പറഞ്ഞു അത്ര മാത്രം.അഭിപ്രായം പറഞ്ഞ ഒരു മനോജും ഒരു പോസ്റ്റ്എഴുതി .അതും തഥൈവ .അതെ ഇനി പിണറായിക്കെതിരെ ഉള്ള റിപ്പോര്‍ട്ടില്‍ മാത്രമെ ഈ ദേശ സ്നേഹികള്‍ക്ക് താത്പരിയം ഒള്ളോ.അതെന്നു തോന്നണു.

ഏതായാലും ഈ വാര്‍ത്ത കൊടുത്ത വേരുക്കപെട്ടവന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടു നിര്‍ത്തുന്നു

7 comments:

  1. എല്ലാം തേടിപിടിക്കുന്ന മലയാളത്തിന്റെ മാധ്യമങ്ങൾ അതു കണ്ടിട്ടുണ്ടാവില്ല

    ReplyDelete
  2. മാഷെ, കണ്ണുമടച്ചുള്ള ഈ ഇടതുപക്ഷ വിശ്വാസം തന്നെ രക്ഷിക്കട്ടേ!

    85-ൽ ഇടതുപക്ഷത്തിന്റെ കൂടെ ഇന്നത്തെ ദേശാപിമാനി എഡിറ്ററുടെ കൂടെ പ്രൈവറ്റ് പോളി പൂട്ടാൻ സമരം ചെയ്ത ഒരു സഖാവായിരുന്നു ഞാനും.

    92ൽ നമ്മുടെ വി.എസിന്റെ മകൻ കോഴ കൊടുത്ത് എഞ്ചിനീയറിങ്ങ് പഠിച്ചു.

    ഇപ്പോൽ നമ്മുടെ വിജയന്റെ മകൻ ഇഗ്ലണ്ടിൽ കോഴകൊടുത്ത് പഠിക്കുന്നു.

    ഇന്ന് പാർട്ടി മാറി മാഷെ....

    കാശുള്ളവൻ ഭരിക്കുന്നു..


    കൊയ്തു യന്ത്രം നിറുത്തലാക്കാൻ ഇടതുപക്ഷം എത്ര തവണ സമരം നടത്തി?

    ടിപ്പർ ലോറിക്ക് എത്ര തവണ നോക്കുകൂലി വാങ്ങി?


    കഷ്ടം തന്നെ!

    ReplyDelete
  3. മുക്കുവന്‍ ചേട്ടാ കമന്റിനു നന്ദി .വി യെസിന്റെ മോന്‍ കോഴ കൊടുത്തു പഠിച്ചു എന്ന് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്.അത് കൊണ്ട് കൂടുതലൊന്നും അറിയില്ല. പക്ഷെ "ഇപ്പോൽ നമ്മുടെ വിജയന്റെ മകൻ ഇഗ്ലണ്ടിൽ കോഴകൊടുത്ത് പഠിക്കുന്നു."എന്ന് താങ്കള്‍ അങ്ങ് അമേരിക്കയില്‍ ഇരുന്നു എനിക്ക് ഒരു പുതിയ വിവരം തന്നു കോഴ കൊടുത്താല്‍ ഇംഗ്ലണ്ടില്‍ പഠിക്കാം എന്ന്.ഞാന്‍ ഇത്രയും നാളും വിചാരിച്ചിരുന്നത് അതിനു അവര് നിശ്ചയിച്ച യോഗ്യത വേണം എന്നായിരുന്നു.അപ്പേ അങ്ങന കോഴ കൊടുതായിരിക്കും നമ്മുടെ കാരാട്ടും ഇപ്പേ നമ്മടെ അല്ലാത്ത സൊമനാധ് ചാറ്റര്‍ജിയും പണ്ട് രാഷ്ട്ര പിതാവ് ഗാന്ധിജിയും മട്ടും (ലിസ്റ്റ് നീട്ടുന്നില്ല) അല്ലേ .കൂട്ടുകാര ഒന്ന് ചോദിക്കട്ടെ നമ്മുടെ ഇന്ത്യയില്‍ ഇതിലും നല്ല ഇതു പാര്‍ട്ടി ഉണ്ട്?

    ReplyDelete
  4. അഭിലാഷ് എന്താണെഴുതിയതെന്നു മനസിലായില്ല.

    ആണവകരാറിന്റെ ഭാഗമായി എന്തെങ്കിലും ഇടപാടു നടന്നതായോ ആരെയെങ്കിലും കരാറേല്‍പ്പിച്ചതായോ കേട്ടിട്ടില്ല. അത് ഇന്‍ഡ്യയും അമേരിക്കയും തമ്മില്‍ ആണവ രംഗത്ത് സഹകരണം ഉണ്ടാക്കാനായിട്ടുള്ള ഒരു കരാറാണ്.

    അതിലെങ്ങനെയാണ്, 6000 കോടി രൂപ നഷ്ടമുണ്ടായത്?

    സി എ ജി റിപ്പോര്‍ട്ട് വേറൊരു കാര്യത്തേക്കുറിച്ചാണ്. ആണവകരാറുമായി ഒരു ബന്ധവും അതിനില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി ആണവനിലയങ്ങള്‍ അതിന്റെ മുഴുവന്‍ ശേഷിയിലും പ്രവര്‍ത്തിച്ചിട്ടില്ല. അതു വഴി വന്ന നഷ്ടമാണ്, സി എ ജി റിപ്പോര്‍ട്ടിലുള്ളത്.


    ആണവ നിലയങ്ങള്‍ പരമാവധി പ്രവര്‍ത്തിപ്പിക്കുന്നില്ല എന്നതായിരുന്നു ഇടതുപക്ഷങ്ങളുടെ നിലപാട്. അതു പരിഹരിച്ചാല്‍ വൈദ്യുത ക്ഷാമം ഒരളുവുവരെ ഒഴിവാക്കാം എന്നായിരുന്നു അവര്‍ സ്വീകരിച്ച നിലപാട്. നമുക്ക് അണവ ഇന്ധനം കുറവാണ്, അതു കൊണ്ട് ആണവ കരാര്‍ വഴി ഇന്ധന ക്ഷാമം പരിഹരിക്കാം, എന്നായിരുന്നു മന്‍ മോഹന്‍ സിംഗ് പറഞ്ഞത്. അത് തെറ്റായിരുന്നു എന്നാണ്, സി എ ജി റിപ്പോര്‍ട്ട് . ലാവലിന്‍ കേസിന്റെ പശ്ചാത്തലത്തിലാണ്, അഭിലാഷ് ഇത് എഴുതിയതെന്നു മനസിലായി .ഇതെങ്ങനെ ലാവലിന്‍ കേസില്‍ വന്ന പാളിച്ചകളുമായി താരതമ്യം ചെയ്യാനാവും ?

    കേരളത്തിലെ കരിമണല്‍ ഉപയോഗിക്കാത്തതു കാരണം അതിലും കൂടുതല്‍ നഷ്ടം നമുക്കുണ്ടാകുന്നുണ്ട്. എന്നു കരുതി അത് ആര്‍ക്കും വെറുതെ കൊടുക്കേണ്ടതില്ല.

    വെറുക്കപ്പെട്ടവന്‌ ആ വാര്‍ത്ത പ്രസ്ദിദ്ധീകരിക്കാന്‍ പല കരണങ്ങളുമുണ്ട്. അത് പ്രസിദ്ധീകരിച്ചത് ആണവ കരാര്‍ വഴി 6000 കോടി നഷ്ടം എന്നാണെങ്കില്‍ ബോധമുള്ള ആരും അത് വായിക്കുകയോ അതേക്കുറിച്ച് ചിന്തിക്കുകയോ ഇല്ല. ലാവലിന്‍ കേസില്‍ ഇഷ്ടദേവന്‍ പ്രതിയായപ്പോള്‍ ഒരു വിവര ക്കേട് എഴുതിയെന്നേ അതില്‍ നിന്നും മനസിലാക്കാന്‍ പറ്റൂ.


    ഇന്ധന ക്ഷാമം മാത്രമാണ്‌ അതിന്റെ കാരണമെന്ന് സി എ ജി എങ്ങും പറഞ്ഞിട്ടില്ല. India has enough uranium reserves which were left unexplored due to "significant deficiencies in the strategic planning" by the Department of Atomic Energy (DAE).
    എന്നാണു റിപ്പോര്‍ ട്ടില്‍ പറഞ്ഞിരിക്കുന്നത്.

    എങ്ങനെ വ്യാഖ്യാനിച്ചാലും ആണവ കരാര്‍ വഴി 6000 കോടി നഷ്ടം എന്ന് അതില്‍ നിന്നും ആരും വായിച്ചെടുക്കില്ല.

    ReplyDelete
  5. കാളിദാസ
    6000കോടി നഷ്ടം വന്നു എന്ന് പറയാന്‍ വ്യാഖ്യാനിച്ചു വിഷമിക്കുക ഒന്നും വേണ്ട.വളരെ വെക്തമായി സി എ ജി പറഞ്ഞിട്ടുണ്ട് ആണവകരാറില്‍ ഒപ്പിടാന്‍ വേണ്ടിയുള്ള പശ്ചാത്തല സൌകരിയം ഒരുക്കുനതിനായി 2003മുതല്‍ 2008വരെ ഉള്ള കാലഘട്ടത്തില്‍ മനപൂര്‍വ്വം ഉല്പാദനം കുറച്ചതിനാല്‍ 6000കോടി നഷ്ടം വന്നു എന്ന്.എന്ന് പറഞ്ഞാല്‍ കൂടുതലായി എനര്‍ജി ഉണ്ടാക്കിയിരുന്നെന്കില്‍ ഉണ്ടാകുമായിരുന്ന സാമ്പത്തിക വളര്‍ച്ചയും മറ്റും കണക്കു കൂട്ടിയിട്ടന് സി എ ജി പറഞ്ഞിരിക്കുനത്.കരിമണല്‍ നമുക്ക് നാളെ വിട്ടാലും മതി.നമുക്ക് നഷ്ടം ഇല്ല.പക്ഷേ കഴിഞ്ഞു പോയ വര്‍ഷങ്ങളില്‍ ഊര്‍ജ പ്രേതിസന്തി മൂലം കുറഞ്ഞ ഉല്പാദന നഷടം കണക്കു കൂട്ടേണ്ടേ?മാത്രം അല്ല നമുക്ക് 40‍ഷം വേണ്ട ആണവോര്‍ജം ഉണ്ട് എന്ന് സി എ ജി പറയുമ്പോള്‍ എന്തിനാണ് ആയിരകണക്കിന് കോടികള്‍ കൊടുത്തു അമേരിക്കയില്‍ നിന്ന് ആണവോര്‍ജവും രീയാക്ട്ടരും മേടിക്കുനത്?

    ReplyDelete
  6. വളരെ വെക്തമായി സി എ ജി പറഞ്ഞിട്ടുണ്ട് ആണവകരാറില്‍ ഒപ്പിടാന്‍ വേണ്ടിയുള്ള പശ്ചാത്തല സൌകരിയം ഒരുക്കുനതിനായി 2003മുതല്‍ 2008വരെ ഉള്ള കാലഘട്ടത്തില്‍

    അപ്പോള്‍ അഭിലാഷും മാധ്യമ സിന്‍ഡിക്കേറ്റില്‍ അംഗമായി. സി എ ജി റിപ്പോര്‍ട്ടിലോ അഭിലാഷ് പറഞ്ഞ പത്രറിപ്പോര്‍ട്ടിലോ ആണവ കാരാറുമായി വൈദ്യുതി ഉത്പാദനത്തെ ബന്ധപ്പെടുത്തിയിട്ടില്ല. ആണവകാറിന്റെ ആവശ്യത്തിനു വേണ്ടി മനപ്പൂര്‍വം ഉത്പദനം കുറച്ചു എന്ന് പ്രകാശ് കാരാട്ട് പറഞ്ഞതായിട്ടാണ്, പത്രം റിപ്പോര്‍ട്ട് ചെയ്തത്. അഭിലാഷിന്റെ വാക്കുകള്‍ സി എ ജിയുടെ വായില്‍ തിരുകി കള്ളം പ്രചരിപ്പിക്കുന്നത് നല്ലതല്ല. അഭിലാഷ് ചൂണ്ടിക്കാണിച്ച പത്ര റിപ്പോര്‍ ട്ട് താഴെ കൊടുത്തിരിക്കുന്നു.

    No crisis, enough nuke fuel for 40 years: CAG
    21 Feb 2009, 0106 hrs IST, Pradeep Thakur , TNN




    NEW DELHI: In what could trigger a fresh war of words between the government and the Left parties, an independent official survey on the country's
    estimated uranium reserves has revealed that the nuclear fuel stocks are enough to meet India's fuel supply for the next 40 years.

    An audit on the management of fuel for Pressurized Heavy Water Reactors (PHWRs) — conducted by the Comptroller and Auditor General in light of reports of serious fuel crisis — has revealed that India has enough uranium reserves which were left unexplored due to "significant deficiencies in the strategic planning" by the Department of Atomic Energy (DAE).

    The report says that as of September 2007, the estimated uranium reserves were about 1,07,268 tonnes while the fuel requirement of the 10,000 MWe PHWR programme, as planned by DAE till 2020, required around 1,01,600 tonnes for the entire lifespan of 40 years of these plants.

    The report has pulled up authorities in DAE for their laxity in exploring identified mineral blocks. Most of these identified uranium blocks were left unexplored despite being handed over to the department concerned for mining 10 to 38 years ago, says the CAG report which was tabled in Parliament on Friday.

    The CAG findings, incidentally, are on the lines of what the Left parties had been arguing all along in their opposition to the Indo-US nuclear deal.

    CPM general secretary Prakash Karat had in his objection to the nuke deal alleged that the nuclear fuel crisis as projected by the UPA government was artificial and deliberately done to enter into a pact with the US.

    The Left leaders had then sought explanation on the initial plan of the DAE's programme for generating 10,000 MWe with indigenous fuel supply and what led to the shortage when the country was still producing below 5,000 MW.

    The CAG review has delved deep into the cause and found that mines in Meghalaya, Andhra Pradesh and Karnataka at Domiasiat, Lambapur and Gogi respectively, had better grade deposits and were expected to deliver significant quantity of yellow cake per annum. However, there were "significant delays in opening of these mines which had adversely affected the timely supply of nuclear fuel to the PHWRs".

    "Due to constraints in fuel supplies, the average capacity factors of nuclear plants were consistently brought down to 50% during 2003-08. The denial of the plants running at full capacity resulted in an estimated loss of about Rs 6,000 crore," the report says.


    ഇതില്‍ എവിടെയാണ്, സി എ ജി ആണവകരാറില്‍ ഒപ്പിടാന്‍ വേണ്ടിയുള്ള പശ്ചാത്തല സൌകര്യം ഒരുക്കുനതിനേക്കുറിച്ച് വ്യക്ത്യമായി പറഞ്ഞത്?

    ReplyDelete